Chapter Title : തില്ലാന 3 [കബനീനാഥ്] [extended]
തോന്നുന്ന റോഡിലൂടെ കാർ നീങ്ങി…
“ മുരുക ജയം “ എന്ന് ഇംഗ്ലീഷിൽ വീട്ടുപേരെഴുതിയ, വീടിന്റെ ഗേയ്റ്റിനു മുൻപിൽ കാർ നിന്നു…
ഡ്രൈവർ കാർ ഡോർ തുറന്നതും ഷോൾഡർ ബാഗുമായി രവിപ്രസാദ് പുറത്തിറങ്ങി..
വീലെഡ് ട്രോളി ബാഗ് പിന്നിലെ ഡിക്കിയിൽ നിന്നിറക്കി ഡ്രൈവർ ഗേയ്റ്റിനടുത്തേക്ക് നിരക്കി വെച്ചു…
“പാത്തുക്കോ സാർ…….”
കാർ തിരിഞ്ഞപ്പോഴേക്കും ഗേയ്റ്റിനപ്പുറത്ത്, സിറ്റൗട്ടിൽ ചിദംബരത്തിന്റെ വെളുക്കെ ചിരിക്കുന്ന മുഖം രവിപ്രസാദ് കണ്ടു..
“ യെന്ന ടാ , ആർപീ… യെവ്വളോ നാളായ് പാത്തിറുക്ക്… “
വെള്ള ദോത്തിയും കയ്യുള്ള വെള്ള ബനിയനുമായിരുന്നു അയാളുടെ വേഷം..
മൂന്നോ നാലോ മുടിയിഴകൾ മാത്രമേ നരച്ചിട്ടുള്ളൂ…
ആരോഗ്യദൃഢഗാത്രൻ…
ചിദംബരത്തിനും ഭാര്യ ഗീതാമണിയ്ക്കും രവിപ്രസാദ് ആർ.പി. ആണ്…
ചിദംബരം ചെന്നെ സെയിൽടാക്സ് ഡിപ്പാർട്ട്മെന്റിലായിരുന്നു. ഒരു ആക്സിഡന്റു പറ്റിയ ശേഷം, ഏതാണ്ട് ജോലി ഒഴിവാക്കിയതു പോലെ ലോങ്ങ് ലീവും റസ്റ്റുമായി വീട്ടിൽ തന്നെയാണയാൾ…
ഭാര്യ ഗീതാമണി ആർക്കിയോളജി ഡിപ്പാർട്ട്മെന്റിൽ രവിപ്രസാദിന്റെ സീനിയറാണ്…
ഇടുക്കിയിൽ വെച്ച് മുനിയറകളുടെ റിസർച്ചുമായി നടക്കുന്ന കാലത്തെ പരിചയം…
ഗീതാമണിക്കും ചിദംബരത്തിനും കുട്ടികളില്ല.
നാല്പത്തഞ്ചു കഴിഞ്ഞ ഗീതാമണി, ഏകദേശം പഴയകാല നടി ഗീതയെപ്പോലെ തന്നെയാണ്…
അതേ ഉയരം, നിറം, മുടി…
ചിദംബരം അൻപതിനോടടുക്കുന്നു…
രവിപ്രസാദ് സിറ്റൗട്ടിലേക്ക് കയറിയതും ഗീതാമണി, ഹാളിൽ നിന്നും പുറത്തേക്കു വന്നു…
ഒരു മാക്സിയായിരുന്നു അവരുടെ വേഷം…
അവർ പകുതി മലയാളിയായിരുന്നു…
കൊല്ലങ്കോട്ടുകാരി…
അവർ രവിയെ നോക്കി പുഞ്ചിരിച്ചു.
“ഉള്ളെ വാടാ… …. “
ചിദംബരം രവിയെ അകത്തേക്ക് തള്ളിക്കയറ്റി..
രവിപ്രസാദിന് ആ വീട്ടിൽ സർവ്വസ്വാതന്ത്ര്യമുണ്ടായിരുന്നു…
ട്രോളി ബാഗ് സിറ്റൗട്ടിൽ നിന്നും വലിച്ചു കൊണ്ട് ഗീതാമണിയും അകത്തേക്കു വന്നു…
“ രവിയ്ക്ക് കുടിക്കാൻ കറിക്കിറുക്കോ ഗീതാ…?”
ചിദംബരം ചിരിയോടെയാണ് പറഞ്ഞതെങ്കിലും ഗീതയുടെയും രവിയുടെയും മുഖം ആദ്യമൊന്നു വിളറി , പിന്നീട് ചുവന്നു…
“ മുതൽലേ രവി ഫ്രഷാകട്ടും, ചിത്തി, അതുക്കപ്പുറം നാൻ , കറിക്കോ , മാതളമോ ശാപ്പിടാൻ കൊടുക്കപ്പോറേൻ……”
ചിദംബരം വീട്ടുകാർക്കും അടുപ്പക്കാർക്കും ചിത്തിയാണ്…
ഗീത തന്റെ വിളർച്ച മറച്ചു…
ചിദംബരം സെറ്റിയിലേക്കിരുന്നു…
രവിയെ റൂമിലേക്ക് കൊണ്ടുപോയത് ഗീതയാണ്.
രവിയാണ് ആദ്യം മുറിയിലേക്ക് കയറിയത്…
കട്ടിലിലേക്ക്
💬 Comments
View all comments