ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു.
“ഇവിടെ ആരും കൊച്ചു കുട്ടികൾ ഒന്നുമല്ല. നി കാര്യം പറയടാ മോനെ.” വല്യച്ചൻ അല്‍പ്പം ആവേശത്തോടെ പറഞ്ഞു.
“ബൾക്കായി കോടിക്കണക്കിന് വിലയുള്ള കഞ്ചാവ് കടത്തുമ്പോ, പ്രധാനികളായ ചില അധികൃതര്‍ക്ക് അവർ കാശും മറ്റു സമ്മാനങ്ങളും മാത്രമല്ല കൊടുത്തിരുന്നത്... എപ്പോഴും ഇവരുടെ ഭാര്യമാരേയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വേണ്ടവര്‍ക്കൊക്കെ കാഴ്ച വയ്ക്കുന്ന പരിപാടിയും അവന്‍മാര്‍ക്ക് ഉണ്ടായിരുന്നു.” ഞാൻ ചമ്മലോടെ ഒന്ന് നിർത്തി എന്നിട്ട് തുടർന്നു. “ശെരിക്കും ഇങ്ങനെയൊക്കെ ഭാര്യമാരെ ഉപയോഗിക്കാൻ വേണ്ടിയാണ് അവർ മൂന്ന് പേരും അതിസുന്ദരികളായ പെണ്‍കുട്ടികളെ ഭാര്യമാരാക്കിയത് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇതിന്റെ പേരില്‍ ആ മുതലാളീ മാരും അവരുടെ ഭാര്യമാരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. കൊല്ലുമെന്ന ഭയം കാരണം ഇവരെ കളഞ്ഞിട്ട് പോകാനും ആ ഭാര്യമാർക്ക് കഴിഞ്ഞിരുന്നില്ല.”
“ഹും... വെറുതേയല്ല അവരോട് ഇത്ര വെറുപ്പ് ആ ഭാര്യമാർക്കുണ്ടായത്.” വല്യമ്മ വെറുപ്പോടെ പറഞ്ഞു.
“ഭർത്താക്കന്മാർ കൊല്ലപ്പെട്ടു ശേഷം, ആ സ്ത്രീകളെ മുമ്പ് ഉപയോഗിച്ചിരുന്ന അധികൃതരും മറ്റ് ചിലരും ഒക്കെ നിരന്തരം വിളിച്ചും നേരിട്ട് കണ്ടും അവരുടെ കൂടെ കിടക്കാന്‍ പറഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് നീലഗിരിയിൽ അവരുടെ കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ എല്ലാം വിറ്റുപെറുക്കി ആ ഭാര്യമാര്‍ അവരുടെ കുടുംബസഹിതം നീലഗിരി വിട്ടു പോയി. പക്ഷേ ഈ ഫാക്ടറിയും അതിനെ ചുറ്റിയുള്ള സ്ഥലവും മാത്രം വിൽക്കാൻ അവര്‍ക്ക് കഴിയുന്നില്ല.”
“അതെന്താ വില്‍ക്കാൻ കഴിയാത്തത്...?” രാഹുല്‍ ചോദിച്ചു.
“ഒരുപാട് പ്രശ്‌നങ്ങളും, പിന്നെ മൂന്ന് കൊലപാതകങ്ങളും നടന്നത് കാരണം ആ ഫാക്ടറി വാങ്ങിക്കാൻ ആരും തയ്യാറാവുന്നില്ല. കൂടാതെ അത് ശാപം പിടിച്ച ഫാക്ടറി ആണെന്ന് മറ്റേ അധികൃതരും, കൊല്ലപ്പെട്ട മുതലാളിമാരുടെ ശത്രുക്കളും നാടാകെ പറഞ്ഞു പരത്തിയിരുന്നു.”
“ഓഹോ... അപ്പോ ആരും അതിനെ വാങ്ങാതെ വന്നാൽ ഈ അധികൃതർക്ക് ആ ഫാക്ടറിയും സ്ഥലവും സ്വന്തമാക്കി മാറ്റാൻ കഴിയുമെന്ന വ്യാമോഹം ആയിരിക്കും...” അങ്കിള്‍ പറഞ്ഞു.
“നമ്മുടെ വക്കീല്‍ അങ്കിള്‍ പറഞ്ഞതും കാര്യമാണ്.” രാഹുല്‍ പറഞ്ഞു.
“ശെരി, ഇപ്പൊ എന്തു ചെയ്യാനാണ് നിന്റെ ഉദ്ദേശം...?!” വല്യമ്മ എന്നോട് ചോദിച്ചു.
“ആ മൂന്ന് സ്ത്രീകളുടേയും കോണ്ടാക്റ്റ് എനിക്ക് കിട്ടി. അതിനെ ഞാൻ എന്റെ ഇടപാടുകൾ ചെയ്യുന്ന ടീമിന് കൊടുത്തിട്ടുണ്ട്. ആ സ്ത്രീകളോട് സംസാരിച്ച ശേഷം എന്റെ ആ ടീം എന്നെ വിളിക്കും.”
“ഇതുവരെ ചേട്ടന്റെ ടീം ചേട്ടനെ വിളിച്ചില്ലേ...?” ഷാഹിദ എന്നോട് ചോദിച്ചു.
“ഇല്ല, വിളിച്ചില്ല.” മറുപടി ഞാൻ പറഞ്ഞു. “പിന്നെ ആ സ്ഥലവും ഫാക്ടറിയും സകല എക്യുപ്മെൻസും ഉള്‍പ്പെടെ മാക്സിമം 55 ലക്ഷത്തിന് വില്ക്കാന്‍ സമ്മതമാണെങ്കിൽ വെറും രണ്ടു ദിവസത്തില്‍ കംപ്ലീറ്റ് ഇടപാടും ചെയ്തു ഞാൻ വാങ്ങിച്ചോളാമെന്ന് അറിയിക്കാനും എന്റെ ടീമിനേ ഞാൻ ഏല്പിച്ചിട്ടുണ്ട്.”
അത്രയും പറഞ്ഞിട്ട് ഞാൻ ചോദ്യ ഭാവത്തില്‍ അവർ എട്ടു പേരെയും മാറിമാറി നോക്കി. ഉടനെ അവർ തമ്മില്‍ പരസ്പ്പരം നോക്കി എന്തോ തീരുമാനം എടുത്തത് പോലെ പുഞ്ചിരിച്ചു.
“ആ ഫാക്ടറി വാങ്ങിക്കാൻ ഞങ്ങൾക്ക് പേടി ഒന്നുമില്ല. പക്ഷേ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ബ്രോ...?” അന്‍സാര്‍ എന്നോട് ചോദിച്ചു.
“വേറെ പ്രശ്നങ്ങളൊന്നും
💬 Comments
View all comments