0%

Chapter Title : വശീകരണ മന്ത്രം 15 [ചാണക്യൻ]

Author : Kambikathakal Read All Parts 281

murder...... മറ്റൊരു സത്യാവസ്ഥ എന്തെന്നാൽ നിങ്ങളുടെ തന്നെ കമ്പനിയിലെ ലോറി ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്

സർ അതിനു ഞങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയത്.

പറയാം മിസ്റ്റർ ബലരാമൻ...... നിങ്ങളുടെ തന്നെ ഫാക്റട്ടറിയിൽ ജോലി ചെയ്യുന്ന ആരോ ആണ് കൃത്യത്തിനു പിന്നിൽ...... ഞങ്ങളുടെ ബലമായ സംശയമാണ് അത്‌..... അതുകൊണ്ട് നിങ്ങളുടെ ഫാക്ടറി സേർച്ച്‌ ചെയ്യാനുള്ള അനുവാദം തരണം.

SI പ്രദീപൻ പറഞ്ഞത് കേട്ട് ബലരാമനും ശങ്കരനും അല്പം നേരം ചിന്തിതരായി.

ശരി...... നിങ്ങടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ

ശങ്കരൻ ടേബിളിൽ വിരലുകൾ കൊണ്ട് കൊട്ടി.

താങ്ക്സ്.

എങ്കിൽ ഞങ്ങള് പോക്കോട്ടെ

യെസ് ഷുവർ

SI പ്രദീപൻ ബഹുമാനത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കുള്ള വഴി കാണിച്ചു.

ബലരാമന്റെ കൂടെ ശങ്കരൻ ഇറങ്ങി.

പിന്നാലെ അനന്തുവും

അനന്തു ഇറങ്ങി പോകവേ SI പ്രദീപനെ നോക്കി പുഞ്ചിരിച്ചു.

തിരിച്ചു ഒരു പുഞ്ചിരി പ്രദീപനും സമ്മാനിക്കാൻ മറന്നില്ല.

മൂവരും ഓഫീസ് റൂമിൽ നിന്നുമിറങ്ങിയതും പ്രദീപന്റെ ചുണ്ടിലെ പുഞ്ചിരി മങ്ങി.

അയാൾ വേഗം തന്നെ പുറത്തേക്കിറങ്ങി.

അവിടെ അനന്തുവും ബാലരമനും ശങ്കരനും കാറിലേക്ക് കയറുന്നതേ ഉണ്ടായിരുന്നുള്ളു.

അവർ പോയി കഴിഞ്ഞതും പ്രദീപൻ സ്വന്തം റൂമിലേക്ക് മടങ്ങി.

ആ സമയം മുന്നേ വന്ന കോൺസ്റ്റബിൾ വീണ്ടും അങ്ങോട്ട് കയറി വന്നു

സർ

കോൺസ്റ്റബിൾ വന്നപാടെ പ്രദീപന് സല്യൂട്ട് അടിച്ചു.

എന്താടോ കിട്ടിയോ?

കിട്ടി സർ

കയ്യിലിരുന്ന മൊബൈൽ അയാൾ പ്രദീപന് നേരെ നീട്ടി.

അതിൽ അനന്തുവിന്റെ ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്.

അത് കണ്ടതും പ്രദീപന്റെ ചുണ്ടിൽ ഒരായിരം പുഞ്ചിരി വിടർന്നു.

വേഗം ഇമെയിൽ അയക്ക്

കുടില ചിരിയോടെ പ്രദീപൻ എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.

----------------------------------------------------

പർണശാലയിലെ പുതുതായി പെറ്റു വീണ ക്ടാവിനെ തൊട്ടും തലോടിയും സമയം കളയുകയാണ് സ്വാമിനി മായാമോഹിനി.

ആ ക്ടാവിന്റെ കൂടെ സമയം കൊല്ലവേ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ആയിരുന്നു അവരെ വലം വച്ചു കൊണ്ടിരുന്നത്.

ബാല്യകാലത്തിൽ തന്റെ അമ്മയുടെ കൂടെ പുല്ല് ചെത്താൻ പോകുന്നതും ക്ടാവിന്റെയും പശുവിന്റെയും കൂടെ കളിച്ചതുമൊക്കെ.

ക്ടാവിനെ തൊട്ടുരുമ്മിയും ഉമ്മ വച്ചും കൊതി തീർത്ത മായാമോഹിനി നേരെ നദീ തീരത്തേക്ക് പോയി.

അവിടെ കരയോട് തല തല്ലി പോകുന്ന ഓളങ്ങളെ നോക്കി നിൽക്കുകയായിരുന്നു മായാമോഹിനി.

അന്തരീക്ഷത്തിലെ നല്ല തണുപ്പ് അവരെ പൊതിയുന്നുണ്ടായിരുന്നു

ശരീരത്തേക്ക് സൂചി കുത്തി കയറുന്ന പോലത്തെ അത്രയും തണുപ്പ്

ആ തണുപ്പിൽ എല്ലാം മറന്ന് ധ്യാനത്തിൽ മുങ്ങിയിരിക്കുയായിരുന്നു

💬 Comments

View all comments