Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
പതിയെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടന്നു……….....
.‘ദിൽ ചാഹ്താ ഹേ……. ……. ……' തലയിലും ചങ്കിലുമെല്ലാം അണക്കെട്ടിയ മോഹഭംഗങ്ങളെയെല്ലാം ധൃതിയിൽ
അലിയുച്ചുകൊണ്ട് വണ്ടിയുടെ ത്ഘടക് ധടക് താളത്തിനൊപ്പം പുറം കാഴ്ചകൾ നിറഞ്ഞപ്പോൾ ഉൻമേഷത്തിന്റെ ഈരടികൾ അലയടിച്ചുയർന്നു....
കണ്ണൂരും തലശ്ശേരിയും മാഹിയും
വടകരയുമൊക്കെ രാവിലെയുടെ
ബഹള സൗന്ദര്യത്തിൽ മെല്ലെ മെല്ലെ കടന്നുപോയി…
സുപ്രഭാതം തെളിയുന്ന കോഴിക്കോടൻ മാനം നോക്കി തെളിയൂറും മനമോടെ വണ്ടിയിറങ്ങി വെറുമൊരു പാമരനാം പാട്ടുകാരനായി പ്രാണസഖിയുടെ ഈണം മൂളിക്കൊണ്ട് ചുറ്റുമുള്ള കുറേ മൊഞ്ചത്തികളെ ഒന്നിനുമല്ലാതെ നോക്കി നടന്നുകൊണ്ട് ഏതെല്ലാമോ ബഹളമയമായ മിഠായിയും അലുവയും മീനും മണക്കുന്ന തെരുവുകളിലൂടെ നടന്ന് നടന്ന് കടലിന്റെ മുറ്റത്തെത്തി വഴി മുട്ടി നിന്നു…….
കൊറോണയൊക്കെ പിൻവലിഞ്ഞു തുടങ്ങിയ സമയമാണ്; എങ്കിലും പലരും മാസ്ക് ഒക്കെ വച്ചിട്ടുണ്ട്.. എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയവുമില്ല.
കാലിച്ചായയും കടലപ്പൊരി മിക്സ്ചറും
മിക്സ് ചെയ്ത് ചവച്ചിറക്കി എന്തിനെക്കെയോ വ്യായാമം ചെയ്യുന്നവരെയും ചക്രവാളത്തിൽ ഉരുണ്ടു കൂടുന്ന മേഘങ്ങളെയും നോക്കി നടന്ന് ബീച്ചിൽ കുറേ നേരം ചുറ്റിയടിച്ചു..
കറുത്ത വിളക്കു കാലിന്റെ കീഴിലെ അരമതിൽ കഷ്ണങ്ങളിലെ ആളൊഴിഞ്ഞൊരു മൂലയിൽ ചാരി ജീവിതത്തിന്റെ തിരയടിക്കുന്ന കടപ്പുറത്ത് വായിൽ നോക്കി കുറേ നേരം കിടന്നു.... കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി നേർത്ത് വരുന്നതിനിടയിലൂടെ അരിച്ചിറക്കുന്ന വെയിലിൽ തട്ടിത്തിളങ്ങുന്ന ചുഴിയൻ തിരമാലകൾ ദൂരെ.., കരയെ വിഴുങ്ങാനെന്ന പോലെ പാഞ്ഞടുത്ത് തീരത്തെ മണൽത്തരികളെ ഉമ്മം വെച്ച് പതപ്പിച്ച് പിൻവാങ്ങുന്ന തിരകൾ ഉമ്മറത്ത്..
താഴോട്ടിറങ്ങിച്ചെന്ന് ഒരു ചാരുകസേരയിലെന്ന പോലെ മണലിൽ പടിഞ്ഞിരുന്ന് കൽവിളക്കിന്റെ തൂണിലേയ്ക്ക് തല ചായ്ച്ച് … ബീച്ചിലെ ചിരി പൊരി എരി ബഹളങ്ങൾക്കിയിൽ ഏകാന്തനായി കടലിന്റെ അകലങ്ങളിൽ കണ്ണുംനട്ട് ചായയ്ക്കൊപ്പം കഴിച്ച കടലരസങ്ങളും ചേർത്ത് പതഞ്ഞു വരുന്ന ചിന്തകൾ അയവിറക്കാൻ തുടങ്ങി…
“ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും ഏഴ് സ്വരങ്ങൾ ചിറക് നൽകി." ഉള്ളിൽ നുരഞ്ഞ ഈണത്തിന് എന്തെല്ലാമോ അർത്ഥങ്ങളുണ്ടെന്ന് തോന്നി….
ഒരാളുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കുന്നത് പലപ്പോഴും മറ്റ് പലരുമാണ്. കഴിവുണ്ടെങ്കിലും ഏകാകിയായവർക്ക് അങ്ങനെ പെട്ടന്നുയരാൻ കഴിയില്ല… സ്വന്തമായ ഏഴു സ്വരങ്ങളിൽ ആത്മനിർവൃതിയടയാമെന്ന് മാത്രം….. സാഹചര്യങ്ങളും പിന്തുണയുമില്ലെങ്കിൽ പലരും ഈ തിരകളെപ്പോലെ തീരത്തണിഞ്ഞ് ഇല്ലാതാവും… പലരും പറയും പോലെ ഇൻസൾട്ട് ഇൻവസ്റ്റ്മെന്റാക്കിയവരൊക്കെ ഇവിടെ അപൂർവ്വമാണ്.. ഇൻസൾട്ടിൽ തളരുമ്പോൾ എവിടെയോ അവരെ താങ്ങിപ്പിടിയ്ക്കാൻ ആളുണ്ടാകും.. നമ്മുടെ സ്റ്റൈൽമന്നൻ വരെ നെഞ്ചിൽത്തട്ടി ഇടയ്ക്കിടെ നൊമ്പരത്തോടെ പറയുന്നത് കേട്ടിട്ടില്ലേ..; ബാംഗ്ളൂരിൽ കണ്ടക്ടറായി നടക്കുമ്പോൾ എന്നും കാണാറുള്ള പെൺകുട്ടി…, ഒരിക്കലും നടക്കില്ല എന്നദ്ദേഹം കരുതിയ സ്വപ്നങ്ങൾക്ക്
💬 Comments
View all comments