Chapter Title : വെള്ളിത്തിര 2 [കബനീനാഥ്]
തുടങ്ങിയിരുന്നു…
“” ഒരു സഹായം…… ഈ സമയത്ത് ചോദിക്കാൻ………. “
“” പറ്റുന്നതാച്ചാ ചെയ്യും…””
കുറുപ്പ് ചിരിച്ചു…
പരമാവധി സംസാരം നീട്ടിയേ പറ്റൂ…
സേതുലക്ഷ്മി, വിളക്ക് തിരികെയെടുത്തു വെയ്ക്കാൻ വരാതിരിക്കില്ല…
“” നാട്ടിൽ ഒന്ന് പോകണമായിരുന്നു…””
ശ്രീനിവാസൻ പറഞ്ഞു…
അതിന്, എന്നൊരു ഭാവത്തിൽ കുറുപ്പ് ശ്രീനിവാസനെ നോക്കി…
“” എനിക്കൊരു നൂറു രൂപ കടം വേണം…””
ശ്രീനിവാസൻ അയാളുടെ മുഖത്തു നോക്കിത്തന്നെയാണ് പറഞ്ഞത്…
തന്റെ കള്ളം ഒരിക്കലും പൊളിയരുത് എന്നവന് നിർബന്ധമുണ്ടായിരുന്നു…
കുറുപ്പിന്റെ മുഖം ഒരു നിമിഷം മങ്ങി…
“”ത്രിസന്ധ്യയ്ക്ക് ഞാനാർക്കും പണം കൊടുക്കാറുമില്ല, വാങ്ങാറുമില്ല… “”
കുറുപ്പ് ഒന്നു നിർത്തി തുടർന്നു…
“”ശ്രീനിവാസന് തമിഴ്നാട്ടിലെന്തോ ജോലി ശരിയായി , എന്നറിഞ്ഞായിരുന്നു… എന്നിട്ട്… ….? “”
“” പെട്ടെന്ന് പോരേണ്ടി വന്നു… “
“” ഉം…….........”
കുറുപ്പ് ആലോചനയോടെ ഒന്നമർത്തി മൂളി…
“” എന്നാൽ ഞാനിറങ്ങട്ടെ………. “
ശ്രീനിവാസൻ തിരിഞ്ഞു…
“” നിക്ക്വാ…….....”
പിന്നിൽ കുറുപ്പിന്റെ ശബ്ദം കേട്ടു…
ശ്രീനിവാസൻ പതിയെ തിരിഞ്ഞു..
“” നടാടെ താൻ ചോദിക്കണ ആദ്യത്തെ സഹായമല്ലേ… അതിന് ലക്ഷ്മീദേവി എന്നോടിച്ചിരി പിണങ്ങിയാലും പരിഭവമില്ല… “
ചിരിയോടെ പറഞ്ഞിട്ട് കുറുപ്പ് പിൻതിരിഞ്ഞ് അകത്തേക്ക് കയറി…
ശ്രീനിവാസൻ പതിയെ കോലായുടെ അടുത്തേക്കു വന്നു…
പിടിച്ചു നിൽക്കാൻ ഒരു കള്ളം പറഞ്ഞതാണ്…
രണ്ടു ദിവസം കഴിഞ്ഞ് ഈ പണം തന്നെ തിരികെ കൊടുത്താൽ പ്രശ്നം തീർന്നല്ലോ…
മുറ്റത്തും കണ്ണെത്താവുന്നയിടങ്ങളിലും അവൻ സേതുലക്ഷ്മിയെ തിരഞ്ഞെങ്കിലും വിഫലമായിരുന്നു…
കുറുപ്പ് പണവുമായി തിരിച്ചെത്തി…
“ എന്നാ തിരികെ വരുന്നത്… ?””
ശ്രീനിവാസന് ഒരു നിമിഷം കാര്യം മനസ്സിലായില്ല…
“” ഇതാ……....’ “
കുറുപ്പ് ചോദ്യം ആവർത്തിക്കാതെ അവനു നേരെ പണം നീട്ടി…
“ ഉടനെ തിരിച്ചു തരാം… “
പണം വാങ്ങുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു……
കുറുപ്പ് ഒന്നിരുത്തി മൂളി…
പടിപ്പുര കടന്ന് ഇടവഴിയിലേക്കിറങ്ങുമ്പോൾ ശ്രീനിവാസൻ ഒന്നു കൂടി തിരിഞ്ഞു നോക്കി…
ഇല്ല…
സേതുലക്ഷ്മിയില്ല…
സന്ധ്യ കനത്തു തുടങ്ങിയിരുന്നു…
വലത്തേക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയാണ്…
അതിലെ പോയാലും റോഡിൽ ചെല്ലാം…
ഇടതുവശത്തുള്ള ഇരുവശങ്ങളും കയ്യാലകൾ കെട്ടിത്തിരിച്ച, എളുപ്പമുള്ള നടവഴിയിലൂടെ നിരാശനായി ശ്രീനിവാസൻ നടന്നു…
കയ്യാലകൾക്കു
💬 Comments
View all comments