Chapter Title : വെള്ളിത്തിര 2 [കബനീനാഥ്]
കൂട്ടി അന്വേഷിച്ചു വന്നു…
വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല…
ഒരു കുട്ടിയൊക്കെ ആകുമ്പോൾ എല്ലാവരും എല്ലാം മറക്കുമെന്ന സാമൂഹിക സിദ്ധാന്തം കുറുപ്പിന്റെ കാര്യത്തിൽ ഫലവത്തായില്ല…
“” എന്റെ മോളെ ചാടിച്ചു കൊണ്ടുപോകാൻ നൂറുരൂപ എരന്നു വാങ്ങിയ നാറിയാണവൻ……….””
കുറുപ്പ് തന്റെ രോഷം എല്ലാവരോടും പറഞ്ഞു നടന്നു……
“ പത്തു രൂപയ്ക്ക് ഗതിയില്ലാത്ത അവന്റെ കൂടെ പോയ അവൾ ഇവിടെ പാട്ടും പാടി വന്നില്ലെങ്കിൽ നോക്കിക്കോ………. “
കുറുപ്പിനെ ഏറ്റവും തകർത്തത് സഹോദരിയുമായുള്ള ബന്ധം തകർന്നതായിരുന്നു…
കൂടെ നാണക്കേടും……….
ശ്രീനിവാസൻ തമിഴ്നാട്ടിൽ തന്നെ ഒരു ടീ-ഷോപ്പിൽ ജോലിക്ക് കയറി…
വലിയ ശമ്പളമൊന്നും ഇല്ലായിരുന്നു…
മധുമിത ജനിച്ചു…
കുറുപ്പ് വന്നില്ല…
മനുമിത ജനിച്ചു…
കുറുപ്പ് വന്നില്ല…
കുട്ടികൾ രണ്ടായതോടെ സാമ്പത്തിക പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി…
മധുമിതയെ , കടിഞ്ഞൂൽ സന്തതിയെന്ന പരിഗണനയിൽ കുറച്ചു കാലം നൃത്തം പഠിക്കുവാനും വിട്ടിരുന്നു…
വീട്ടുവാടക പ്രശ്നമാണ്…
വെള്ളം മുതൽ സകലതിനും പൈസ വേണം…
ഒടുവിൽ കുടുംബ സമേതം തിരിച്ചു പാലക്കാടിന്…
കടമുറിയുടെ വാടക വലിയ ആശ്വാസമായിരുന്നു…
മന്ത്രമിത കൂടി ജനിച്ചു..
നാട്ടിലെത്തിയിട്ടും കുറുപ്പ് തിരിഞ്ഞു പോലും നോക്കിയില്ല…
അതിൽ സേതുലക്ഷ്മിയും ശ്രീനിവാസനും ഒരു പോലെ തകർന്നു…
അച്ഛൻ തിരിച്ചു വിളിച്ചില്ലെങ്കിൽ താനും വാശി തന്നെ എന്ന് സേതുലക്ഷ്മി തീരുമാനിച്ചു…
കുറുപ്പ് തന്നെ മരുമകനായി അംഗീകരിക്കാതിരുന്നതിന്റെ നിരാശ, ശ്രീനിവാസനുണ്ടായിരുന്നു…
പോരാത്തതിന് പാലക്കാട് മൊത്തം പാട്ടായ നൂറുരൂപക്കഥയും…
സ്വന്തം കാലിൽ നിൽക്കാനായ ശേഷം മോഹൻദാസ് സഹോദരിയെ തേടി വന്നു തുടങ്ങി…
അയാളായിരുന്നു ഏക സഹായം…
അരിയും പലവ്യഞ്ജനങ്ങളും ചിലപ്പോഴൊക്കെ പണവും കൊടുത്ത് അയാൾ തന്റെ സഹോദരിയെ സഹായിച്ചിരുന്നു…
കടമുറികളിലൊന്ന് പലവ്യഞ്ജന കടയായിരുന്നു…
അതുകൊണ്ടു തന്നെ അയാളിൽ നിന്ന് ഒരിക്കലും വാടകയായി വാങ്ങേണ്ടി വന്നിട്ടില്ല…
അടുത്ത മുറി പൂക്കട……
ക്ഷേത്രത്തിലേക്കുള്ള ആളുകൾക്കായി പൂജാസാധനങ്ങളും പൂക്കളും കച്ചവടം നടത്തുന്ന സ്വാമിനാഥന്റെ കട…
സേതുലക്ഷ്മി, പുഴയിൽ നിന്ന് അലക്കും കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും മനുമിത കുളി കഴിഞ്ഞ് അടുക്കള ജോലികളിലായിരുന്നു…
“ വന്നു വന്ന് പുഴയിൽ സമാധാനമായി കുളിക്കാൻ കഴിയാണ്ടായി…””
സേതുലക്ഷ്മി പിറുപിറുത്തു…
“” എന്താ അമ്മേ കാര്യം… ?””
ദോശ മറിച്ചിടുന്നതിനിടയിൽ മനുമിത തിരക്കി…
💬 Comments
View all comments