Chapter Title : വെള്ളിത്തിര 2 [കബനീനാഥ്]
രാശി………. “
ശ്രീനിവാസൻ പറഞ്ഞു……
“” കല്യാണമാ………. ? “”
ചുരിദാറുകാരി ചോദിച്ചു..
“” എല്ലാമേ…….....””
ശ്രീനിവാസന്റെ സ്വരത്തിൽ പരമ്പരാഗത ജ്യോതിഷഭാഷ കടന്നുവന്നു……
“” രാമനുക്ക് സീത.. .ഉമയ്ക്ക് ഹരൻ… നാരായണന് ലക്ഷ്മി… മനം പോലെ മാംഗല്യം നാൻ നിനക്കിറേൻ… “”
സേതുലക്ഷ്മിയുടെ ഇടതു വശത്തിരുന ദാവണിക്കാരി, അവളുടെ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുക്കുന്നത് ശ്രീനിവാസൻ കണ്ടു…
“ നിങ്ങള് മുഴുവനും പറ………. “
ചുരിദാറുകാരിയും നിലത്തേക്കിരുന്നു…
“” ദക്ഷിണ കൊടപ്പാ………. "
ശ്രീനിവാസൻ , സുബ്രഹ്മണ്യന്റെ പുറം ചട്ടയുള്ള ഒരു പഴയ ഡയറി നിവർത്തി അവരുടെ മുൻപിലേക്ക് നീക്കി വെച്ചു…
ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ശംഖൊലി കേട്ടു…
പിന്നാലെ ഒരു ഗുണ്ടിന്റെ ശബ്ദവും… ….
“ എത്രയാ… …. ?””
ശബ്ദം നിലച്ചപ്പോൾ ചോദിച്ചത് സേതുലക്ഷ്മിയായിരുന്നു…
“" ഉള്ളത് മതി… ….”
വലം കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ചിരുന്ന “”മയിലിന്റെ പത്തുരൂപാ നോട്ട് “ കൈ വെള്ളയിലിട്ടു തന്നെ വിടർത്തി സേതുലക്ഷ്മി ഡയറിയിലേക്കു വെച്ചു…
ശ്രീനിവാസൻ ഡയറിയടച്ചു…
കമ്പക്കെട്ടിന് തീ കൊളുത്തിയിരുന്നു…
നിളയുടെ കരയിലെ വർണ്ണ വിസ്ഫോടനങ്ങൾ മുഖത്തും നെഞ്ചിലുമേന്തി, ശ്രീനിവാസന്റെ ചുറ്റിനും പെൺകൊടികൾ നിരന്നിരുന്നു…
“” ഇവളാഗ്രഹിക്കുന്ന ആളിനെ കിട്ടും എന്ന് ഉറപ്പാണോ… ? “
എഴുന്നേൽക്കുമ്പോൾ സംശയ നിവൃത്തിക്കെന്നവണ്ണം ചുരിദാറുകാരി ഒന്നു കൂടി ചോദിച്ചു…
“” സംശയമെന്താ……..... “
ശ്രീനിവാസൻ ചിരിച്ചു…
പെൺകുട്ടികൾ അയാൾക്കരികിൽ നിന്നും തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…
അല്പ ദൂരം പോയ ശേഷം അവർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു..
ഇടയ്ക്ക് താനിരിക്കുന്നിടത്തേക്ക് നോക്കുന്നതു കണ്ടപ്പോൾ ശ്രീനിവാസനും ചുറ്റിനുമൊന്നു നോക്കി…
ഏയ്…
തന്റെ പിന്നിലാരുമില്ല…
തന്നെ തന്നെയാണ്…
തന്റെ പ്രവചനങ്ങളൊന്നും ശരിയല്ലേ… ?
ജ്യോതിഷം സത്യമാണല്ലോ… !
അങ്ങനെ സംഭവിക്കാൻ വഴിയില്ല..
അവർ സന്തോഷമായിട്ടാണ് പോയതും…
ഇനി തന്നെ കളിയാക്കിയതാണോ…………?
ചുരിദാറിട്ട പെൺകുട്ടി, സേതുലക്ഷ്മിയെ ഒന്നു രണ്ടു തവണ തള്ളിവിടാൻ ശ്രമിക്കുന്നത് കൺകോണാൽ ശ്രീനിവാസൻ ശ്രദ്ധിച്ചു…
എന്തോ പന്തികേടുണ്ട്… ….!
ശ്രീനിവാസൻ വസ്ത്രങ്ങൾ നേരെയാക്കി ഒന്നുകൂടി നിവർന്നിരുന്നു…
അടുത്തിരുന്ന കവറിൽ നിന്ന് ഒരു ചെറുപഴമെടുത്ത് തത്തയുടെ
💬 Comments
View all comments