Chapter Title : വേശ്യായനം 12 [വാല്മീകൻ]
ബിസിനെസ്സ് ചെയ്ത് എങ്ങനെ ലാഭം ഉണ്ടാക്കാനാ."
"നീ പറഞ്ഞത് മനസ്സിലായി. പക്ഷെ കേരളത്തിലും ഇപ്പോൾ ഹീരാലാൽ വഴിയേ സാധനം കിട്ടൂ. അവിടെയുള്ള ഡിസ്‌ട്രിബ്യുട്ടറുമായി അയാൾക്ക് ഡീൽ ഉണ്ട്. ഞാൻ പറഞ്ഞില്ലേ. ആദ്യം അവൻ ഇല്ലാതാവണം." അപ്പോളാണ് അയാൾ സലീനയെ ശ്രദ്ധിച്ചത്. അവളെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു.
"ഇതേതാ ഈ ചരക്ക്. എവിടുന്നൊപ്പിച്ചു?"
"ഇത് മറ്റേ ലേലം വിളി ഇല്ലേ. ശാന്തിബെന്നിൻ്റെ. അവിടുന്ന് ഒരാഴ്ച്ചക്കെടുത്തതാ. എടീ ഇങ്ങോട്ട് വാ. ഭായ് നിന്നെ ഒന്ന് കാണട്ടെ."
ശാന്തിബെൻ എന്ന പേര് കേട്ടതും നരേന്ദ്ര ഷെട്ടി പെട്ടെന്ന് ജൂബയിൽ തിരുകിയ തോക്കെടുത്ത് സലീനയുടെ നേരെ ചൂണ്ടി. അവരുടെ അടുത്തേക്ക് മടിച്ച് മടിച്ച് നടന്നു വന്ന സലീന പെട്ടെന്ന് തോക്ക് കണ്ട് ഭയന്ന് നിന്നു.
"നീ ഇവളുടെ മുൻപിൽ വച്ചാണോ ഇതൊക്കെ വിളമ്പിയത്. ഇവൾ ഇതെല്ലാം ആ ശാന്തിബെന്നിന് പറഞ്ഞു കൊടുക്കും, അവർ ഹീരാലാലിനും. നീ ഇത്രക്ക് മണ്ടിയായോ? ഇനിയേതായാലും ഇവളെ ജീവനോടെ ഇവിടുന്ന് പറഞ്ഞയക്കാൻ പറ്റില്ല."
"ഏയ്. ഇവിടുന്ന് ഒന്നും ചെയ്യല്ലേ. നമുക്ക് ആലോചിച്ചിട്ട് തീരുമാനിക്കാം." അവന്തിക പറഞ്ഞു.
സലീനയുടെ തലയിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി. അവൾ രണ്ടും കൽപ്പിച്ച് അവരുടെ നേരെ നടന്നു ചെന്നു.
"ഞാൻ നിങ്ങൾ പറഞ്ഞതൊക്കെ കേട്ടു. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും."
"സഹായിക്കാനോ.. നീയോ. എടീ ഉടുതുണിപോലും ഇല്ലാതെയാണ് നീ ഇവിടെ നിൽക്കുന്നത് എന്ന ഓർമ വേണം" നരേന്ദ്ര ഷെട്ടി പുഛിച്ചു.
"എന്നെ കൊന്നാൽ നിങ്ങൾക്ക് ഒന്നും നേടാനില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ അയാളെ കൊല്ലാം."
"നീ എങ്ങനെ കൊല്ലും. നിനക്ക് ആളുകളെ കൊന്ന് പരിചയമുണ്ടോ?" അയാൾ ചോദിച്ചു.
"ഇല്ല. പക്ഷെ ധൈര്യമുണ്ട്. ഞാൻ അയാളെ കൊന്നാൽ എനിക്കെന്ത് കിട്ടും." സലീന ധൈര്യം സംഭരിച്ച് ചോദിച്ചു.
ആ ചോദ്യം നരേന്ദ്ര ഷെട്ടിയെ ചൊടിപ്പിച്ചു. അയാൾ പെട്ടെന്ന് എണീറ്റ് സലീനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് നെറ്റിയിൽ തോക്കിൻ മുന മുട്ടിച്ചു. "നീ എന്നോട് വില പേശുന്നോ.... രണ്ടി സാലി."
"ഭായ് അവൾക്ക് പറയാനുള്ളത് കേൾക്ക്." അവന്തിക ഇടപെട്ടു.
"ഞാൻ അയാളെ കൊല്ലാം. അയാൾ എന്നെ ഇടക്കിടെ വിളിപ്പിക്കാറുണ്ട്."
💬 Comments
View all comments