Chapter Title : വേശ്യായനം 12 [വാല്മീകൻ]
കിടക്കാ."
സലീന ഒന്നും പറയാതെ ശാന്തിബെന്നിൻ്റെ അടുത്തേക്ക് നടന്നു ചെന്നു. അപ്പോളാണ് അവർ സലീനയുടെ മുഖത്തെ ചോരപ്പാടുകൾ ശ്രദ്ധിച്ചത്. അവരുടെ മുഖത്ത് ഒരു ചോദ്യചിഹ്നമുയർന്നപ്പോളേക്കും സലീന അവരുടെ മുഖത്ത് ആഞ്ഞടിച്ചു.
"എടീ .............. നീ എന്നെ അടിക്കാൻ മാത്രം വളർന്നോ" ശാന്തിബെൻ അലറി.
അത് മുഴുമിപ്പിക്കും മുൻപേ സലീന വീണ്ടും അവരെ അടിച്ചു. അടിയുടെ ശബ്ദവും ശാന്തിബെന്നിൻ്റെ അലർച്ചയും കേട്ട് ബംഗ്ളാവിലെ എല്ലാവരും ഓടിക്കൂടി. പുറത്ത് കാവൽ നിന്നവർ എല്ലാവരും ഓടിയടുത്തപ്പോൾ ഡിക്കിയിൽ ഒളിച്ചിരുന്നവർ പെട്ടെന്ന് പുറത്തിറങ്ങി കാവൽക്കാരെയും കാവൽ നായ്ക്കളെയും വക വരുത്തി. ശാന്തിബെൻ സ്തബ്ധയായി നിന്നു.
ഷെട്ടിയുടെ ആളുകൾ ശാന്തിബെന്നിൻ്റെ തലക്ക് നേരെ തോക്ക് ചൂണ്ടി.
സലീന അവരെ തടഞ്ഞു. "ഇവരെ കൊല്ലേണ്ട. താഴത്തെ നിലയിൽ പൂട്ടിയിട്ടാൽ മതി."
"പക്ഷെ ഷെട്ടി സർ പറഞ്ഞത് ഹീരാലാലുമായി ബന്ധമുള്ള ആരെയും വെറുതെ വിടരുതെന്നാ."
"ഞാൻ അവരുമായി സംസാരിക്കാം. ഇപ്പോൾ ഇവരെ പൂട്ടിയിടൂ." ഷെട്ടിയുടെ ആളുകൾ ശാന്തിബെന്നെ കൊണ്ട് പോയി. ജാൻസി സലീനയുടെ അടുത്തേക്ക് ചെന്നു.
"എടീ.... എന്താടീ ഇവിടെ നടക്കുന്നത്. നീ എന്തൊക്കെ ഗുലുമാലാണാവോ ഉണ്ടാവുന്നത്."
"ഒന്നുമില്ല. നീ പോയി ആ അലീനയെ കാറിൽ നിന്നും വിളിച്ചു വാ."
"ഇനി ഞാനാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നെ അനുസരിച്ച് ജീവിച്ചാൽ എല്ലാവര്ക്കും നല്ലത്." സലീന എല്ലാവരോടുമായി പറഞ്ഞു.
സലീന അലീനയുടെ അടുത്തേക്ക് ചെന്നു. "നീ പോയി കുളിച്ച് ഫ്രഷ് ആക്. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം.".
കുളിക്കാൻ കയറിയപ്പോളാണ് തൻ്റെ ഒരു കമ്മൽ കാണാനില്ല എന്ന് സലീനക്ക് മനസ്സിലായത്. അത് ഇവിടെ പോയെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും ഓര്മ വന്നില്ല. മറ്റു കാര്യങ്ങൾ തലയിൽ കയറിയപ്പോൾ അവൾ കമ്മലിൻ്റെ കാര്യം മറന്നു.
ആ സംഭവത്തോടെ കുറേ കാര്യങ്ങൾ മാറി മറിഞ്ഞു. വർഗീസ് അവസരം മുതലാക്കി നരേന്ദ്ര ഷെട്ടിയുടെ ആളായി. ഹോസ്പിറ്റൽ മുഴുവൻ ഷെട്ടിയുടെ അധീനതയിലായി. അലീന സിനിമാവസരങ്ങൾ എല്ലാം നഷ്ടപ്പെട്ട് വിഷാദയായി. ശാന്തിബെൻ നടത്തിയിരുന്ന വെടിപ്പുര സലീനയുടെ കയ്യിലായി. നരേന്ദ്ര ഷെട്ടി മംഗലാപുരത്തു തുറമുഖം കൈക്കലാക്കി.
ഒരു ദിവസം ഷെട്ടി സലീനയെ അവന്തികയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. അവൾ
💬 Comments
View all comments