Chapter Title : വേശ്യായനം 5 [വാല്മീകൻ]
ഉദ്യോഗസ്ഥരും ആയി എത്തിയപ്പോൾ ചന്ദ്രികക്ക് തൻ്റെ ജീവിതം വഴിമുട്ടിയെന്നു മനസ്സിലായി. അവളുടെ കണ്മുന്നിലൂടെ അതുവരെയുള്ള അവളുടെ ജീവിതം ഒരു മിന്നായം പോലെ കടന്നു പോയി.
പുറത്തു ആളുകൾ കൂടിവന്നു. അഹമ്മദ് തൻ്റെ കാറിൽ നിന്നും പുറത്തിറങ്ങി തൻ്റെ കയ്യിലുള്ള ചുരുട്ടിന് തീ കൊളുത്തി. ഒരു നീളൻ ജുബ്ബയും പൈജാമയും ധരിച്ചു പഠാണി വേഷത്തിലായിരുന്നു അയാൾ. തറവാട് ജപ്തിക്കാണെന്നു മനസ്സിലായ അവിടെ കൂടിയ ആളുകൾ മുറുമുറുത്തു. അതിൽ അവിടുത്തെ പ്രാദേശിക നേതാവായ കമാലുദ്ധീൻ മുന്നോട്ടു വന്നു.
കമാലുദ്ധീൻ: നിങ്ങളെന്തു മനുഷ്യപ്പറ്റില്ലായ്മയാണ് കാണിക്കുന്നത്. ഈ സ്ത്രീകൾ ഇനി ഇവിടെ പോകും? ഇവരെ ഇങ്ങനെ ഇറക്കിവിടുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയാണോ?
അഹമ്മദ് അയാളെ നോക്കി അയാളുടെ അടുത്തേക്ക് ചെന്ന് ചുരുട്ട് വായിൽ നിന്നും എടുത്തു കമാലുദ്ധീൻ്റെ മുഖത്തേക്ക് പുകയൂതി വിട്ടു. ഒന്ന് ചുമച്ച കമാലുദ്ധീൻ അഹമ്മദിന് നേരെ കൈ ചൂണ്ടി.
കമാലുദ്ധീൻ: നിനക്കെന്നെ ശരിക്കറിയില്ല. എന്നോട് വെറുതെ കളിക്കാൻ നിൽക്കേണ്ട.
ആയാൾ അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അയാളുടെ കവിളിൽ ആഞ്ഞൊരടി വീണു. അയാളുടെ ചുണ്ട് പൊട്ടി ചോര തെറിച്ചു. ഒന്ന് രണ്ടു പല്ലുകളും ഇളകി നിലത്തു വീണു. കമാലുദ്ധീന് അടി കൊണ്ടതും ആളുകൾ പതുക്കെ അവിടുന്നു പിരിഞ്ഞു പോയി. അടികിട്ടിയ കവിളും തടവി കമാലുദ്ധീനും. അഹമ്മദ് തൻ്റെ ഒരു കൂട്ടാളിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അയാൾ കമാലുദ്ധീനറിയാതെ അയാളെ പിന്തുടർന്നു.
ബഹളം എല്ലാം ഒതുങ്ങിയപ്പോൾ ചന്ദ്രിക പുറത്തേക്കിറങ്ങി വന്നു.
ചന്ദ്രിക: എനിക്ക് അഹമ്മദിനോട് സംസാരിക്കണം. ഒന്ന് അകത്തേക്ക് വരുമോ?
അഹമ്മദ് അകത്തേക്ക് കയറി ചെന്നു.
ചന്ദ്രിക: അഹമ്മദിനോട് ഇവിടുത്തെ കാരണവർ വളരെ ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട് എന്നറിയാം. അതിനെല്ലാം കിട്ടേണ്ടത് ഞങ്ങൾക്ക് കിട്ടിയിട്ടുമുണ്ട്. ഞാനും എൻ്റെ മോളും കിടപ്പാടം വരെ നഷ്ടപ്പെട്ടിട്ടിരിക്കുകയാണ്. ഞാൻ അഹമ്മദ് പറയുന്നതെന്തും അനുസരിക്കാം. എൻ്റെ മോളെ ഒന്നും ചെയ്യരുത്.
അഹമ്മദ് മനസ്സിൽ കുറച്ചു കണക്കുകൂട്ടൽ നടത്തി.
അഹമ്മദ്: ഈ പ്രായത്തിലുള്ള നിങ്ങളെ കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്. ശരി നിങ്ങൾ അപേക്ഷിച്ചതല്ലേ. നിങ്ങളുടെ ജീവനും ജീവിതത്തിനും ഇനി ഞാനായിരിക്കും അവകാശി. സമ്മതമാണെങ്കിൽ നിങ്ങളെ മംഗലാപുരത്തു കൊണ്ട് പോകാം.
ചന്ദ്രിക:
💬 Comments
View all comments