Chapter Title : വേശ്യായനം 8 [വാല്മീകൻ]
ലഹരിയിൽ അയാളുടെ കൂട്ടാളിയോട് സംസാരിക്കുന്നത് കൃഷ്ണദാസ് യാദൃശ്ചികമായി കേട്ടു. സ്വന്തം അച്ഛൻ്റെ യഥാർത്ഥ സ്വഭാവം മനസ്സിലായ അവനു ലോകം മുഴുവൻ കീഴ്മേൽ മറിയുന്ന പോലെ തോന്നി.
അതിനു ശേഷം കൃഷ്ണദാസ് അവൻ്റെ അച്ഛനെ നിരീക്ഷിക്കാൻ തുടങ്ങി. അച്ഛൻ്റെ ഓരോ ചെയ്തികളും അവനു മുന്നിൽ തെളിഞ്ഞു വന്നു. ആളുകൾ പരസ്യമായി മേനോനെ പുകഴ്ത്തി സംസാരിക്കുമെങ്കിലും ഉള്ളിന്റെയുള്ളിൽ അയാളോട്ടുള്ള ദേഷ്യം കൃഷ്ണദാസ്സിനു മനസ്സിലായി തുടങ്ങി. അയാളുടെ പരസ്ത്രീബന്ധങ്ങൾക്ക് പലപ്പോളും കൃഷ്ണദാസ് ധൃക്‌സാക്ഷിയായി. ജാനകിയെ കുളപ്പുരയിൽ വച്ച് കുനിച്ച് നിർത്തി പണ്ണുന്നത് അവൻ പലപ്പോളും കണ്ടു. അവൻ മനസ്സിൽ വച്ചാരാധിച്ച അച്ഛനെന്ന വിഗ്രഹം തകർന്നടിഞ്ഞപ്പോൾ കൃഷ്ണദാസിന് ഇലഞ്ഞിക്കലിൽ ശ്വാസം മുട്ടി. അവൻ അവിടുന്നു നാട് വിട്ടു പോകാൻ പലപ്പോളും ആഗ്രഹിച്ചു.
എങ്ങനെയെങ്കിലും അവിടെ നിന്നും മാറണം എന്നു വിചാരിച്ചിരിക്കുമ്പോളാണ് കൃഷ്ണദാസിന്റെ സ്കൂൾ സഹപാഠി ജോൺ നാട്ടിൽ വന്നത്. അമ്മയുടെ വീട്ടിൽ നിന്നു സ്കൂൾ പൂർത്തിയാക്കിയ ജോൺ അവന്റെ അച്ഛനമ്മമാരുടെ കൂടെ ഇഗ്ലണ്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീട്ടു അവിടെ തുടർന്നു പഠിച്ച അവൻ ഇപ്പോൾ മുത്തശ്ശിയുടെ അടക്കത്തിനു നാട്ടിൽ വന്നതാണ്.
കൃഷ്ണദാസിനോട് അവൻ അവിടെ പഠിക്കാനുള്ള ഏർപ്പാട്ടു ശരിയാക്കാം എന്ന് ഉറപ്പു നൽകി തിരികെ പോയി. മേനോനും അതിനോട് താല്പര്യമായിരുന്നു. മകൻ ലണ്ടനിൽ പോയി പഠിച്ചു വന്നാൽ ഉയർന്ന തറവാട്ടിൽ നിന്നും അവനു സംബന്ധവും മറ്റു അഭിവൃധികളും അയാൾ മനസ്സിൽ കണ്ടു. ഇൻഗ്ലണ്ടിലെ ഒരു കോളേജിൽ അഡ്‌മിഷനും സ്റ്റുഡന്റ് വിസയും ശരിയായപ്പോൾ തന്നെ അവൻ വീട് വിട്ടിറങ്ങി.
ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ വിമാനം ഇറങ്ങാനുള്ള അന്നൗൺസ്‌മെന്റ് കേട്ടപ്പോളാണ് കൃഷ്ണദാസ് ഓർമകളിൽ നിന്നും തിരിച്ചു വന്നത്. എയർപോർട്ടിൽ ജോൺ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്ഗ്ലണ്ടിലെ മരം കോച്ചുന്ന തണുപ്പും പൊടി മഴയും കൃഷ്ണദാസിന് പുതുമയായിരുന്നു.
ജോൺ: അവസാനം നീ എത്തി അല്ലേ. ഞാൻ വിചാരിച്ചു അവസാന നിമിഷം നീ കാലു മാറുമെന്ന്.
കൃഷ്ണദാസ്: എടാ, അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാ മതി എന്നായിരുന്നു എനിക്ക്. ഇനി ഏതായാലും ഇവിടെത്തന്നെ.
ജോൺ: ശരി ശരി, വേഗം പോകാം. അമ്മയും അപ്പനും വീട്ടിൽ കാത്തിരുപ്പുണ്ട്. നിനക്ക് നല്ല വിശപ്പ് കാണുമല്ലോ?
കൃഷ്ണദാസ്:
💬 Comments
View all comments