Chapter Title : വിചിത്രമരുന്ന് [ആനീ]
തുറക്ക്. എനിക്കൊന്നാമത് ആ ശവത്തെ കണ്ടുകൂടാ!..”
“യ്യോ, ഇവന്റെ കാര്യം! ഓന്ത് പോലെയാ സ്വഭാവം മാറുന്നെ!.. എല്ലാം കണക്കാ.. ഹും!”
അവൾ അവനെ ശകാരിച്ചുകൊണ്ട് പോയി വാതിൽ തുറന്നു.
അവിടെ ഒരു വളിച്ച ചിരിയുമായി ആ അമ്മാവൻ നിൽകുന്നുണ്ടായിരുന്നു.
“ആ, അമ്മാ..വനോ?”
അവൾ വിക്കി വിക്കി ചോദിച്ചു.
“എന്താ മോളെ, വാതിൽ തുറക്കാനിത്ര താമസം?”
“ഞാൻ കിടക്കുവായിരുന്നു അമ്മാവാ.”
“ഓ..”
“വാ അമ്മാവാ, അകത്തേക്ക് കയറി ഇരിക്കാം.”
“ഇല്ല മോളെ, കയറുന്നില്ല. ഇവിടെ തെക്കേടത്ത് വരെ വന്നതാ. എന്നാ വെയിലാ..”
“ആ, അതെ അമ്മാവാ.”
“അല്ല മോളെ, ഇത് ആരുടേയാ വണ്ടി??”
മുറ്റത്ത് കിടക്കുന്ന അപ്പുവിന്റെ കാർ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു.
'ഹോ.. കെളവന്റെ സംശയം തുടങ്ങി!' മഹിമ മനസ്സിലോർത്തു.
“അത് അപ്പുവിന്റെയാ അമ്മാവാ.”
“ആണോ, എന്നിട്ട് അവനെന്തിയെ?”
“ഇവിടെ ഉണ്ട്.”
“ആണോ.. അല്ല, നിനക്കെന്താ പറ്റിയെ? ഒരു വല്ലാത്ത ക്ഷീണം പോലെ.. കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ..”
“ചെറുതായി പനി പിടിച്ചു അമ്മാവാ. ഹോസ്പിറ്റലിൽ പോകാനൊരു മടി അത് കൊണ്ട് അപ്പുവിനെ വിളിച്ചു. അവൻ മരുന്നും കൊണ്ട് വന്നതാ.”
കിച്ചു തന്നെ തന്റെ ഭർത്താവിന്റെ പേരിൽ ഓരോന്ന് ചെയ്യുവാണെന്നു അയാളോട് പറയാൻ പറ്റുവോ.. അവൾ അടുത്ത കള്ളം വെച്ചു കാച്ചി.
“ആണോ, എനിക്കും തോന്നി, മോള് പുതപ്പൊക്കെ പുതച്ച് ഇറങ്ങിയപ്പോൾ.. നല്ല പനിയായിരിക്കും.”
“ഗ്ഹ്മ്മ്..”
“എടാ മോനെ അപ്പു, ഒന്നിങ്ങു വന്നേ..” അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
“എന്താ അമ്മാവാ?” അപ്പു ഹാളിൽ നിന്നും വേഗം ഇറങ്ങിവന്ന് ചോദിച്ചു .
“ഞാൻ എത്ര തവണ ബെല്ലടിച്ചു. നീ കേട്ടില്ലേ?”
“അയ്യോ, ഇല്ല അമ്മാവാ.. ഞാൻ ഇയർഫോണിൽ പാട്ട് കേൾക്കുകയായിരുന്നു.”
“ഓഹോ..”
“അതെ അമ്മാവാ.”
അവൻ പോക്കറ്റിൽ കിടന്ന ഇയർഫോൺ ഉയർത്തി അമ്മാവനെ കാണിച്ചു.
“അപ്പോൾ മോന്റെ ആവശ്യം ഇനി ഇല്ലല്ലോ ഇവിടെ.”
“ഇല്ല..” അപ്പു ഇല്ലെന്നു തലയാട്ടിക്കാണിച്ചു.
“എന്നാൽ വാ, നമുക്ക് ഒരിടം വരെ പോകാം. കുറെ നേരമായി വഴിയിൽ നില്ക്കുന്നു. ഈ പൊരിവെയിലത്ത് ഇവിടൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല!”
“എ..എങ്ങോട്ടാ അമ്മാവാ പോവണ്ടേ?”
“അതൊക്കെ പറയാം. നീ
💬 Comments
View all comments