Chapter Title : വിത്തുകാള 8 [Rathi Devan] [Climax]
പിടിച്ച് തോളിൽ തല ചായ്ച്ച് കിടന്ന് സിനിമ കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വ ബോധംതോന്നി.സിനിമ കഴിഞ്ഞ് ഹോട്ടലിൽ കയറി.അന്നത്തെ ഭക്ഷണം വിജയമ്മയുടെ വകയായിരുന്നു.
"വിനൂ ,ഞാൻ വന്നത് മറ്റൊരു കാര്യം കൂടി മനസ്സിൽ കരുതിയാണ്" ഭക്ഷണം കഴിക്കുന്നതിനിടയിൽ വിജയമ്മ പതിയെ പറഞ്ഞു.വിനയൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി.
"രാജേട്ടന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. എന്റെ നിർബന്ധം കൊണ്ടാണ് മരുന്നുകളൊക്കെ കഴിക്കുന്നത്. നമ്മുടെ മോൾ ഒറ്റപ്പെട്ട് വളരരുത് എന്നെനിക്കുണ്ട് .അവൾക്ക് ഒരനിയനോ അനിയത്തിയെ വേണം."
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിനയൻ അവരുടെ തുടയിൽ തന്റെ കയ്യമർത്തി.
"കരയല്ലേ.ആരേലും കാണും. ഞാനില്ലേ? വിജയമ്മേടെ വിനുകുട്ടൻ?" കണ്ണ് നീരിനുള്ളിലൂടെ അവർ ചിരിച്ചു.
"പക്ഷെ നമ്മളെങ്ങിനെ.............? നിന്റെ അച്ഛൻ, അമ്മ, എന്റെ അമ്മ "
"ഇന്ന് അമ്പലത്തിൽ കൊടിയേറ്റമാണ്. അച്ഛനും അമ്മയും സന്ധ്യക്കെ പോകും.അത് കഴിഞ്ഞേ വരൂ. അവരുടെ കൂടെ വിജയമ്മയുടെ അമ്മയെയും നിർബന്ധിച്ച് പറഞ്ഞയക്കണം .ക്ഷീണമാണെന്നു പറഞ്ഞ് വിജയമ്മ പോകണ്ട. ഞാനും എന്തെങ്കിലും കാരണം പറഞ്ഞ് പോകാതിരിക്കാം ."
"എടാ കൊച്ചു കള്ളാ ,എന്തൊരു സാധു കുട്ടി ആയിനു. ഇപ്പോൾ നല്ല വിളഞ്ഞ വിത്ത് ആയല്ലോ."
അവർ തിരിച്ച് വീട്ടിലെത്തുമ്പോൾ അഞ്ചര കഴിഞ്ഞിരുന്നു.രണ്ടു പേരും ഒന്നിച്ചു വീട്ടിലേക്ക് കയറിയില്ല. വിജയമ്മ ആദ്യം പോയി. കുറച്ചു കഴിഞ്ഞാണ് വിനയൻ പോയത്.പ്രസിദ്ധമായ അമ്പലമാണെന്നും കൊടിയേറ്റം കഴിഞ്ഞ് നൃത്ത നൃത്യങ്ങളുണ്ടെന്നും ഒക്കെ പറഞ്ഞപ്പോൾ വിജയമ്മയുടെ അമ്മക്ക് പോയാൽ കൊള്ളാമെന്ന് തോന്നി. ഇത്ര ദൂരം വന്നതല്ലേ? ഒരുത്സവം ഒക്കെ കാണുന്നത് നല്ലതു തന്നെ.
"വിജയെ ,നമുക്ക് പോയാലോ?" 'അമ്മ ചോദിച്ചു.?
"എനിക്ക് വല്ലാത്ത ക്ഷീണം.ഇന്ന് കുറെ വെയിലത്ത് അലഞ്ഞതല്ലേ? അമ്മ പൊയ്ക്കോ."
"നിന്നെ തനിച്ചാക്കിയോ?"
"കുറച്ചു നേരല്ലേ?"
"സന്ധ്യയ്ക്കു പോയാൽ നമുക്ക് ഒരൊമ്പത് മാണി ആവുമ്പോഴേക്കും തിരിച്ചെത്താം." വിനയന്റെ അമ്മ ഇടപെട്ടു.
"എന്നാലും രാത്രി ഒറ്റക്ക് ."
"വിനയാ " 'അമ്മ നീട്ടി വിളിച്ചു. വിനയൻ മുകളിൽ നിന്ന് വിളി കേട്ടു .
"നീ കൊടിയേറ്റത്തിന് പോകുന്നുണ്ടോ?"
"ഇല്ല.ഞാനിപ്പോൾ അമ്പലം വരെ പോയി വരും. രാത്രി കുറെ എഴുതാനുണ്ട്."
"അപ്പോൾ പ്രശ്നമില്ല. അവൻ പോയി വന്ന ഉടൻ നമുക്കിറങ്ങാം."
💬 Comments
View all comments