0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 8 [റിച്ചി]

Author : Kambikathakal Read All Parts 226

വീണു. ഭാഗ്യത്തിന് കട്ടിലിലോട്ടു ആണ് വീണത്. ബോധം മുഴുവനായി പോയില്ലെങ്കിലും ഏകദേശം ഒരു സ്വപ്നലോകത്തിൽ എന്ന പോലെ അവസ്ഥയിൽ ആയിരുന്നു മായ.

സഞ്ജയ് പോലീസുകാരോട് വിവരം തിരക്കി. കടകളുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ അവർക്കും അതിനെപ്പറ്റി ഒരു പിടിയും ഇല്ലായിരുന്നു. അവൻ തിരിച്ചു വീട്ടിലേക്കു ചെന്നു. മായ ഫ്രന്റ് ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു സഞ്ജയ് തിരിച്ചു വരുമെന്ന് അറിയാവുന്നതുകൊണ്ട്. അവൻ അകത്തു കയറി ഡോർ ലോക്ക് ചെയ്തു. എന്നിട്ടു അടുക്കളയിൽ പോയി മായ ഉണ്ടോ എന്ന് നോക്കി. കാണാഞ്ഞപ്പോൾ റൂമിലും നോക്കി. എന്നിട്ടും കാണാത്തപ്പോൾ അവൻ അവളെ വിളിച്ചു നോക്കി. മറുപടി കേൾക്കാത്തതുകൊണ്ടു അവൻ താഴെ മുഴുവൻ നോക്കിയിട്ടു മുകളിലോട്ടു ചെന്നു.

അവിടെ ജോ കിടന്ന റൂമിന്റെ കതകു തുറന്നു കിടക്കുന്നതു അവൻ കണ്ടു. സഞ്ജയ് ആ റൂമിലോട്ടു ചെന്നു. മായ കട്ടിലിൽ കിടന്നു മയങ്ങുന്നു അവൻ കണ്ടു. ആ കിടപ്പിൽ എന്തോ പന്തികേട് തോന്നിയിട്ട് അവൻ മായയെ വിളിച്ചു നോക്കി. അനക്കമില്ല. അവൻ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ടു കുലുക്കി വിളിച്ചു. അപ്പോഴും മറുപടി ഒന്നുമില്ല. എന്തോ ഒരു ഞരക്കം പോലെ അവനു തോന്നി.

സഞ്ജയ്‌ക്കു മായ എന്തോ മയക്കത്തിൽ ആണ് എന്ന് തോന്നി. അവൻ ആ റൂമിലുള്ള ജഗ്ഗിൽ നിന്ന് അല്പം വെള്ളം എടുത്തു അവളുടെ മുഖത്തു തെളിച്ചു. അപ്പോഴും അവൾ ഞരങ്ങിയതല്ലാതെ ഒന്ന് അനങ്ങിയതുപോലുമില്ല. അവനു ആകെ ടെൻഷൻ ആയി. ഹോസ്പിറ്റലിൽ വിളിക്കണോ പുറത്തുള്ള പോലീസുകാരോട് പറഞ്ഞു ആശുപത്രിയിൽ കൊണ്ട് പോകണോ അതോ ആശയെ വിളിച്ചു പറയാനോ എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു. അവൻ അല്പം വെള്ളം ഒഴിച്ച് അവളുടെ മുഖം തുടച്ചു. എന്നിട്ടു മായയുടെ വായ തുറന്നു സ്വല്പം വെള്ളം അവളെ കൊണ്ട് കുടിപ്പിച്ചു. ജഗ്ഗ് താഴെ വച്ചിട്ട് അവൻ ഫോണെടുത്തിട്ടു ആശയെ വിളിക്കാമെന്ന് കരുതി. അപ്പോൾ മായയിൽ നിന്നും ചെറിയ ഒരു അനക്കം അവൻ കേട്ട്. അവൻ അടുത്ത് ചെന്നു. അവളോട് ചേർന്ന് ഇരുന്നു. മായ പാതി മയക്കത്തിൽ ആണെങ്കിലും സംസാരിക്കാൻ തുടങ്ങി.

മായ:- എനിക്ക് കുഴപ്പമൊന്നുമില്ല. സ്ട്രെസ്സിന്റെയ. ഒന്ന് കിടന്നിട്ടെണീക്കുമ്പോൾ ഇത് മാറും.

സഞ്ജയ്:- നമുക്ക് ഹോസ്പിറ്റലിൽ പോകാം.

മായ:- അതൊന്നും വേണ്ട. താഴെ റൂമിൽ എന്റെ ടാബ്ലറ്റ് ഇരിപ്പൊണ്ട് ഒന്ന് എടുത്തോണ്ട് വരുമോ.

സഞ്ജയ് പോയി മായ പറഞ്ഞ ടാബ്ലറ്റ് എടുത്തു കൊണ്ട്

💬 Comments

View all comments