Chapter Title : വ്യാധിരൂപിണി [ഷേണായി]
ചോദിച്ചിരുന്നല്ലോ, മകരന്ദ്, എന്‌റെ അവിഹിതകാമുകൻ.അവന്‌റെ അടുത്തേക്ക്.
പ്രിയ സുപ്രി, നീ എന്നെയൊരു തെറ്റുകാരിയായി കണക്കാക്കല്ലേ, രാജേഷിനെ വിവാഹം കഴിച്ചശേഷം സന്തോഷകരമായിരുന്നു എന്‌റെ ജീവിതം.നല്ലൊരു മനുഷ്യനാണ് രാജേഷ്.ഞാൻ അദ്ദേഹത്തോട് 100 ശതമാനം വിശ്വാസ്യത പുലർത്തിയാണ് ജീവിച്ചത്.എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി രാജേഷ് അമേരിക്കയിലാണ്.പണം കുന്നുകൂടുന്നുണ്ടെങ്കിലും തിരക്ക് ഒഴിയാത്ത ജോലി.അഞ്ചു വർഷത്തിൽ വെറും രണ്ടുതവണ മാത്രമാണ് ഞങ്ങൾ തമ്മിൽ കണ്ടത്. രണ്ടുകുട്ടികളുടെ കാര്യം നോക്കുന്ന ചുമതല, മറ്റു ബാധ്യതകൾ...ഇവയെല്ലാം കൂടി എന്നെ ഒരു മെഷീനാക്കി മാറ്റി.മടുപ്പ് എന്‌റെ മനസ്സിന്‌റെ സ്ഥായീഭാവമായി.
ആ ദിനങ്ങളിലൊന്നിലാണ് ഞാൻ മുംബൈയിൽ വച്ചു മകരന്ദ് മൽഹോത്രയെ പരിചയപ്പെടുന്നത്. ഡെറാഡൂണിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ മകരന്ദ് മുംബൈയിൽ ഇടയ്ക്കിടെ വന്നുപോയിരുന്നു. ഞങ്ങളുടെ പരിചയം സൗഹൃദമായി, പ്രണയമായി.പിന്നീടത് എല്ലാ സീമകളും ലംഘിച്ചു.
ഹോങ്കോങ്ങിൽ നിന്നു തിരിച്ച് ഡെറാഡൂണിലെത്തിയ ശേഷം ഞാനും മകരന്ദും രാത്രി ശാരീരികമായി ബന്ധപ്പെട്ടു.എന്നാൽ പിറ്റേന്നു പകൽ..
മകരന്ദ് മൂർച്ഛിച്ചു താഴെ വീഴുന്നതാണു ഞാൻ കണ്ടത്.അവന്‌റെ നെഞ്ച് വീർത്തിരുന്നു.ശരീരം, നിറയെ ചുവന്ന പാടുകളും മുറിവുകളുമായി ബീഭത്സമായിരുന്നു.
മകരന്ദിന്‌റെ ശരീരം രഹസ്യമായി ഞാൻ പോസ്റ്റുമോർട്ടം ചെയ്യിപ്പിച്ചു, ഇതിനായി പണം കുറേ മുടക്കി.വൈറോളജിയിൽ വിദഗ്ധനായ ഡോ.ശർമയാണ് പോസ്റ്റുമോർട്ടം ചെയ്തത്.അതിനു ശേഷം ശർമ എന്നെ റൂമിലേക്കു വിളിപ്പിച്ചു.തുടർന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
അതിശക്തമായ ന്യൂമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണേ്രത മരണം.ഞാനുമായുളള കോണ്ടം ഉപയോഗിക്കാത്ത ലൈംഗികബന്ധം മൂലമാണ് മകരന്ദിനു രോഗബാധയേറ്റത്. ആ ലൈംഗികബന്ധത്തിൽ കൂടി ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിനാശകാരിയായ വൈറസ് അവന്‌റെ ശരീരത്തിലേക്കു കടന്നു...മർബർ വൈറസ്.
ബാധിക്കുന്നവരിൽ 80 ശതമാനം പേരെയും കൊല്ലുന്ന, എബോള കുടുംബത്തിൽ പെട്ട വൈറസാണു
💬 Comments
View all comments