0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 581

പോത്തിന്റെ സുഭിക്ഷമായ മേയലിന് ശേഷം ഞങ്ങൾ ആ പാർവതത്തിന്റെ മുകളറ്റത്തിലേക്ക് പതിയെ കയറാൻ തുടങ്ങി.

ഇട തൂർന്ന വനത്തിലൂടെയുള്ള സാഹസികമായ യാത്ര ദാസൻ നന്നായി ആസ്വദിച്ചു.

പല വിധ സസ്യ ജാലങ്ങളേയും പക്ഷി മൃഗാധികളേയും നിരീക്ഷിച്ചു കൊണ്ട് നടത്തം തുടർന്നു

പുതിയൊരു അനുഭൂതിയാണ് ഇതിലൂടെ അവന് ലഭിച്ചത്.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കാലൻ വേഗത്തിൽ മുന്നോട്ട് പോയി.

ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ ആ പാർവതത്തിന്റെ ഉച്ചിയിലെത്തി.

കാർമേഘ പടലങ്ങൾ നിറഞ്ഞതിനാൽ മുന്നോട്ടുള്ള യാത്ര പരിതാപകരമായിരുന്നു.

അത് മനസിലാക്കിയതും യമദേവൻ കയ്യിലിരുന്ന ദണ്ഡ് ഉയർന്നു താഴ്ന്നു.

നിലത്ത്‌ ശക്തിയിൽ അമർന്നതും അവർക്ക് മുന്നിൽ ശക്തമായ കാറ്റ് സൃഷ്ടിക്കപ്പെട്ടു.

അത് മുന്നോട്ടു നിരങ്ങി നീങ്ങിയതും മുന്നിലെ മഴമേഘങ്ങൾ ഇരു ചേരികളിലെന്ന പോലെ വഴി മാറി കൊടുത്തു.

അപ്പോൾ അവിടെ സാമാന്യം വലുപ്പമുള്ള
വാതിൽ ദാസന്റെ ശ്രദ്ധയിൽ പെട്ടു.

കാലൻ അതിന് മുന്നിൽ എത്തിയതും ആ വാതിൽ അവരെ സ്വീകരിക്കാണെന്ന വണ്ണം മലർക്കെ തുറക്കപ്പെട്ടു.

അതിലൂടെ കണ്ട കാഴ്ച്ച കണ്ട് ദാസന്റെ കണ്ണുകൾ തിളങ്ങി.

മനസ് നിറഞ്ഞു.

മേഘക്കൂടാരത്തിലേക്ക് നീണ്ടു കിടക്കുന്ന മഴവിൽ സഞ്ചാര പാത.

എന്നു വച്ചാൽ മഴവില്ല് കൊണ്ട് നിർമിതമായ പാത.

അതിങ്ങനെ സപ്ത വർണ്ണങ്ങളും വിരിയിച്ചു കൊണ്ട് തിളങ്ങി നിൽക്കുന്നു.

കണ്ണിന് കുളിര്മയേക്കുന്ന അതി മനോഹരമായ ദൃശ്യം.

ദാസൻ ആദ്യമായിട്ടാണ് ഇത്രയും അടുത്ത് അതും കണ്മുന്നിൽ മഴവില്ല് കാണുന്നത്.

ആ ദൃശ്യം മനസിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.

ഒരു മുദ്രണം എന്ന പോലെ.

കാലൻ കുലുക്കി വിളിക്കുമ്പോഴാണ് ദാസൻ ചിന്തകളിൽ നിന്നും രക്ഷ നേടിയത്.

എന്താണെന്ന അർത്ഥത്തിൽ അവൻ അദ്ദേഹത്തെ തുറിച്ചു നോക്കി.

"സമയം ആഗതമായി..ഈ ഭൂമിയോട് നമുക്ക് വിട പറയാം വരൂ"

അതും പറഞ്ഞുകൊണ്ട് കാലൻ ഒറ്റ ചാട്ടത്തിന് പോത്തിന്റെ മുതുകിൽ കയറിയിരുന്നു.

ഒരുമാതിരി സിനിമയിൽ കാണുന്ന പോലെ.

പക്ഷെ കുതിരയ്ക്ക് പകരം പോത്ത് ആണെന്ന് മാത്രം.

ഇമ്മാതിരി ശീലമൊന്നുമില്ലാത്ത ദാസൻ ഇതിന്റെ മുകളിൽ എങ്ങനെ കേറുമെന്നോർത്ത് ചിന്തിതനായി.

പൊടുന്നനെ ഒരു അത്ഭുതം സംഭവിച്ചു.

ദാസനെ നോക്കിയിരുന്നു മുഷിഞ്ഞ ആ പോത്ത് വാല് നീട്ടിക്കൊണ്ടു വന്ന് പെരുമ്പാമ്പിനെ പോലെ അവനെ ചുറ്റി വരിഞ്ഞു.

എന്നിട്ട് തൂക്കിയെടുത്ത് ബൈക്കിന്റെ പുറകിൽ ഇരുത്തുന്ന പോലെ കാലന് പുറകിൽ കൊണ്ടു വന്നിരുത്തി.

പരട്ട പോത്ത്.

ആത്മാവ് ആയതുകൊണ്ട് ഭാഗ്യം.

അല്ലായിരുന്നേൽ ഞാനിപ്പോ പേടിച്ചു ചത്തേനെ.

ജീവനുള്ളപ്പോൾ മനസ് പറയുന്നതാണേൽ മനസാക്ഷി,ആത്മഗതം എന്നൊക്കെയായിരുന്നു.

💬 Comments

View all comments