“…അങ്ങനെ പോവാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് മനസ്സിൽ തന്നെ വെച്ചാൽ മതി. ഇപ്പൊ നീ നിന്റെ വീട്ടുകാരെ കാണുന്നത് തന്നെ എന്റെ ഔദാര്യം കൊണ്ട…”
“…അവർ എന്നെ കൂട്ടികൊണ്ട് പോവാൻ വരുന്നത് ആണെങ്കിൽ ഞാൻ അവർക്ക് ഒപ്പം പോവും…” ദേവു ഉറപ്പിച്ച പോലെ പറഞ്ഞു.
“… പന്ന കഴുവേറിമോളെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ വീട്ടിൽ സംസാരിക്കും പോലെ എന്നോട് ഉണ്ടാക്കാൻ വരരുതെന്ന്…” ദേവുവിന്റെ കവിളിൽ കുത്തിപിടിച്ച് നിരഞ്ജൻ പറഞ്ഞു.
“… അവര് വരും അതുപോലെ പോവും ഇവിടെ നടക്കുന്നത് അവരോട് പറയനോ അവർക്ക് ഒപ്പം പോവാനോ നീ ശ്രെമിച്ചാൽ. അഞ്ചാമാസത്തിലെ എന്റെ മുട്ടുകാൽ പ്രയോഗം നീ മറന്നിട്ടില്ലല്ലോ…” ദേവൂന്റെ ഉള്ളിൽ അന്നത്തെ ദിവസം ഒരു മിന്നായം പോലെ കടന്നുപോയി.
“…ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ എന്തോ ഭാഗ്യം കൊണ്ട അന്ന് അത് അലസിപോവത്തത്. വേണ്ടിവന്നാൽ ഇനിയും അതെ പ്രേയോഗം നടത്താൻ എനിക്ക് ഒരു മടിയും ഇല്ല. അതുകൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു തീരുമാനിക്ക് …” സൈക്കോ ചിരിയോടെ നിരഞ്ജൻ മുറിയുടെ പുറത്തേക്ക് പോയി.
ഏഴാം മാസം അമ്മയും ദേവനും അച്ഛനും അവളെ കൂട്ടികൊണ്ട് പോകാൻ വന്നെങ്കിലും നിരഞ്ജനെ പേടിച്ച് അവർക്ക് ഒപ്പം പോവാൻ ദേവു മടിച്ചു. അന്ന് രാവിലെ എഴുനേറ്റ് തന്റെ വീട്ടുകാർക്ക് വേണ്ട സദ്യ മുഴുവൻ ദേവു ഒറ്റക്ക് ഉണ്ടാക്കി അവളുടെ അമ്മായി അമ്മ പേരിനു പോലും തിരിഞ്ഞു നോക്കിയില്ല. ഉച്ചക്ക് അമ്മയുടെയും കുടുംബത്തിലെ പുരുഷൻ മാർക്കും ഒപ്പം ഇരുന്ന് ഊണ് കഴിച്ചെന്നു പറഞ്ഞ് അമ്മായിയമ്മയുടെ പക്കൽ നിന്നും പൊതിരെ വഴക്ക് കിട്ടി. അവസാനം സ്വന്തം അമ്മയോട് പോലും കയർത്ത് സംസാരിക്കേണ്ടി വന്നു. അന്ന് അവളുടെ വീട്ടുകാർ പോയ നിമിഷം ദേവു ചങ്ക് പൊട്ടി കരഞ്ഞു.
