“… അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ. ആ നായിന്റെ മോള്…” ഇത്ര പറഞ്ഞതെ നിരഞ്ജന് ഓർമ ഉള്ളു ഇരിന്നിരുന്ന കസേരയുമായി അവൻ പിന്നിലേക്ക് തെറിച്ചു വീണു.
“…കണ്ട തെരുവ് വേശിക്ക് ഉണ്ടായ പട്ടി പുലയാടിമോനെ നിനക്ക് എന്ത് യോഗ്യതയാടാ എന്റെ പെങ്ങളെ പറ്റി സംസാരിക്കാൻ ഉള്ളെ…” ശാന്തനായി മാത്രം കണ്ടിട്ടുള്ള ദേവന്റെ ഈ ഒരു രൂപം നിരഞ്ജന്റെ മനസ്സിൽ ചെറിയൊരു ഭയം ഉണ്ടാക്കി.
“… ടാ…” കുടിക്കാനുള്ള വെള്ളവുമായി വന്ന നിരഞ്ജന്റെ അമ്മ കാണുന്നത് ചവിട്ട് കൊണ്ട് നിലത്ത് കിടക്കുന്ന നിരഞ്ജനെ ആണ്. കൈയിലെ പാത്രം നിലത്തേക്ക് ഇട്ട് ആ സ്ത്രീ ദേവന് നേരെ ചീറി.
“… ദേ തള്ളേ നിങ്ങൾക്ക് എന്റെ അമ്മയുടെ പ്രയം ഉള്ളത് കൊണ്ട് ഞാൻ കൈ വയ്ക്കുന്നില്ല. എന്ന് കരുതി ഇവരോട് നവാടും പോലെ ഞങ്ങളോട് സംസാരിച്ചാൽ നിങ്ങളുടെ തല പിടിച്ച് ഞാൻ ചുവരിൽ ചേർക്കും…” തേജസിന്റെ ഭീക്ഷണിക്ക് മുന്നിൽ അവർ ഒന്ന് ഭയന്നു.
“… ഇരിയടി അവിടെ…” തേജസ് അലറിയതും പേടിച്ചു വിറച്ച് അവര് ആ കസേരയിൽ ഇരുന്നു.
ദേവനും തേജസും നിരഞ്ജനെ നിലത്ത് ഇട്ട് ചവിട്ടി കൂട്ടി. നിലത്ത് നിന്നും എഴുനേൽപ്പിച്ച് നിരത്തിയ ശേഷം ദേവനും തേജസും അവന്റെ രണ്ട് കൈയ്യും പിന്നിലേക്ക് തിരിച്ചുടച്ചു. തേജസ് നിറഞ്ഞന്റെ മുഖം ചുവരിൽ ചേർത്ത് അങ്ങറ്റം ഇങ്ങറ്റം ഉരച്ചു.
“… എന്നാ മൈര് നോക്കി നോക്കി ഇരിക്കാടി അകത്ത് പോയി ഇവൻ വാങ്ങി വച്ചേക്കുന്ന കുപ്പി എടുത്തിട്ട് വാ…” തേജസിന്റെ ആജ്ഞക്ക് മുന്നിൽ പേടിച്ച് നിരഞ്ജന്റെ അമ്മ ഉള്ളിലേക്ക് ഓടി.
