”സാം… നീ അവളെ ചതിക്കുകയാണ്.
അൽവിഷിന്റെ ഭാര്യയെ ചെയ്തതുപോലെ അവളെയും നീ ഒരു ഭീരുവാക്കി മാറ്റുകയാണ്.
നീ മരിച്ചു കഴിഞ്ഞാൽ അവൾ എങ്ങോട്ട് പോകും?
പക തീർക്കാൻ അവൾ ബാക്കി ജീവിതം മുഴുവൻ നീറണമെന്നാണോ നീ ആഗ്രഹിക്കുന്നത്?”
”അവൾ നീറില്ല മാത്യു,”
സാം പുറത്തുനിന്ന് പറഞ്ഞു.
“അവൾ എന്നെ ഓർത്ത് ജീവിക്കും. നിനക്ക് അവളെ ഇനി ഒരിക്കലും പഴയ നതാഷയായി കിട്ടില്ല. നതാഷയെ നിനക്ക് രക്ഷിക്കാനാവില്ല. കാരണം, അവൾ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു.നിന്നെ ഇതുവരെ സ്നേഹിച്ചതിനേക്കാൾ ഏറെ…”
പെട്ടെന്ന് ദൂരെ നതാഷയുടെ കാർ വരുന്ന ശബ്ദം കേട്ടു. മലഞ്ചെരിവിലൂടെ വെളിച്ചം അടിച്ചുകയറുന്നു.
”ദാ… അവൾ വന്നു കഴിഞ്ഞു. നീ ഇവിടെ വന്ന കാര്യം ഞാൻ നേരത്തേ അറിയിച്ചു..”
സാം പറഞ്ഞു.
“ഇനി നീ തീരുമാനിക്ക്. ഈ ഗ്യാസ് തുറന്നുവിട്ട് നമ്മളെ എല്ലാവരെയും കൂടി ചാരമാക്കണോ, അതോ നതാഷ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത് കണ്ട് നീയിവിടെ നിൽക്കണോ എന്ന്?”
ആ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ രൂക്ഷഗന്ധം അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
നതാഷ അകത്തേക്ക് ഓടിക്കയറി വന്നപ്പോൾ കണ്ടത് പരസ്പരം ശത്രുക്കളെപ്പോലെ, എന്നാൽ തളർന്ന രണ്ടു മനുഷ്യരെയാണ്.
മാത്യുവിന്റെ കയ്യിലിരുന്ന ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും മാത്യു അവൾക്ക് നേരെ നീട്ടി.
നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ചിത്രത്തിലേക്ക് നോക്കി.
അമലയുടെ ആ നിഷ്കളങ്കമായ മുഖം…
തന്റെ സാദൃശ്യമില്ലാത്ത എന്നാൽ താൻ മുന്നേ കണ്ട സാം വരച്ച ഫോട്ടോ,ആ രൂപം കണ്ട് അവൾ അമ്പരന്നു.
