പ്രതികാരം ചെയ്യാൻ വന്നവൻ പ്രണയിച്ചു പോയിരിക്കുന്നു. പക്ഷേ ആ പ്രണയത്തിന് ആയുസ്സില്ല എന്ന സത്യം അവളെ വല്ലാതെ ഭയപ്പെടുത്തി.
”എന്താ സാം നമ്മൾ ഈ ചെയ്തത്?”
അവൾ വിതുമ്പിക്കൊണ്ട് ചോദിച്ചു.
ആ വീടിനുള്ളിൽ ഗ്യാസിന്റെ ഗന്ധം അപ്പോഴും നേർത്ത രീതിയിൽ നിലനിന്നിരുന്നു. മരണവും പ്രണയവും ചതിയും ഒരേപോലെ നിറഞ്ഞ ആ അന്തരീക്ഷത്തിൽ നതാഷ ഒറ്റപ്പെട്ടവളെപ്പോലെ നിന്നു. മാത്യു അകന്നുപോയിരിക്കുന്നു, സാം അടുത്തുതന്നെ മരണത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.
സാമിന്റെ ആ വാക്കുകൾ ആ മലഞ്ചെരിവിലെ തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്നു.
പ്രതികാരത്തിന്റെ കനലുകൾ അണഞ്ഞ്, പകരം പശ്ചാത്താപത്തിന്റെയും തിരിച്ചറിവിന്റെയും ഒരു ഭാവം അയാളുടെ മുഖത്ത് നിഴലിച്ചു.
സാം തന്റെ ബൈക്കിനടുത്തേക്ക് നടന്നു. കിതപ്പും വേദനയും അയാളെ തളർത്തുന്നുണ്ടെങ്കിലും ഉള്ളിൽ ഒരുതരം ശാന്തത വന്നിരിക്കുന്നു.
”ഞാൻ പോകുന്നതാണ് നല്ലത് നതാഷാ…
എനിക്ക് ഇനി അധികം നാളുകൾ ഇല്ല.
നീ ആ മെഡിക്കൽ റിപ്പോർട്ടിൽ കണ്ടത് സത്യമാണ്.
എന്റെ പ്രതികാരം ഒക്കെ മണ്ണിൽ അടിയാറായി.
അമലയ്ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യണം എന്ന് ഉണ്ടായിരുന്നു…
പകരം ഞാൻ നിന്നെപ്പോലൊരു പാവത്തെ വേദനിപ്പിച്ചു.
എനിക്ക് ആശ്വാസം കണ്ടെത്താൻ ഞാൻ എന്തൊക്കെയോ ചെയ്തുകൂട്ടി.
പക്ഷേ അവസാനം എനിക്ക് മനസ്സിലായി, പകയല്ല സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ സത്യമെന്ന്.”
നതാഷ ഓടിച്ചെന്ന് അയാളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
