വാടാമുല്ലപ്പൂക്കൾ [രുദ്ര] 274

ഡിഗ്രി കഴിഞ്ഞ് മുംബയിൽ ഒരു നല്ല ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് ചേക്കേറാൻ തീരുമാനിച്ചു… അച്ഛൻ മരിച്ചശേഷം ഇരുട്ടുമുറിയിൽ ചങ്ങലയും കൂട്ടപിടിച്ച ഒതുങ്ങി കൂടിയ അമ്മയെയും പതിനെട്ടുകാരി അനുജത്തിയേം അയലത്തെ ചേച്ചിയുടെ സംരക്ഷണത്തിൽ സുരഷിതരായിരിക്കും എന്ന വിശ്വാസം ആയിരുന്നു കൂട്ട്..

ഞാൻ പോകുന്നതിന്റെ തലേന്നും അവളെ അമ്പലത്തിൽവച്ചുകണ്ടു… എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി പ്രസാദം വാങ്ങുന്നു… അന്നും എന്റെ കൈയിൽ നിന്നും ശകാരം വാങ്ങുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..
പോകുന്ന ദിവസവും കാറിന്റെ സൈഡ് മിററിൽ ഞാൻ കണ്ടു ഞാൻ പോകുന്നതും നോക്കി നിക്കുന്ന ഒരു ധാവണിക്കാരിയെ…

വർഷങ്ങൾ വീണ്ടും ശരം കണക്കെ പാഞ്ഞു… എല്ലാ ജോലിയിൽ അറിയാവുന്നത് കൊണ്ട് പെട്ടന്ന് പ്രൊമോഷൻ ആയി… നാട്ടിൽ വീട് വച്ചു.. അനുജത്തിയെ കെട്ടിച്ചയച്ചു… പഴയ പതിനാലുകാരൻ അപ്പോൾ ഇരുപത്തൊന്പത് വയസായി…. ആറുമാസം കൂടുമ്പോൾ നാട്ടിൽ പോകുമായിരുന്നു… അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചു… ഇതിന്റെ ഇടയ്ക്കെല്ലാം എല്ലാ മകരം ഒന്നിനും അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വരുമായിരുന്നു…. മുംബൈയ് നഗരത്തിലെ തിരക്കിൽ അത് ഡേറ്റ് എന്നാണ് എന്ന് പോലും എനിക്കറിഞ്ഞുടരുന്നു… എന്നാൽ ഇന്ന് അതേല്ലാം ഞാൻ ഓർക്കുന്നു… ഈ വൈകിയ നിമിഷത്തിൽ…

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയത് സന്തോഷത്തോടെ ആയിരുന്നു.. എന്റെ ശത്രുവിന്റെ മരണം കൂടാൻ… തൊണ്ടയിൽ ക്യാൻസർ ബാധിച്ചു വെള്ളം പോലും ഇറക്കാൻ ആകാതെ അയാൾ മരണത്തിന് കീഴടിങ്ങിയപ്പോൾ ഞാൻ അറിയാതെ ചിരിച്ചു… പക്ഷെ അവളുടെ നോട്ടം എന്നെ വേദനിപ്പിച്ചിരുന്നു… ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയവളുടെ വിലാപം… ഈ പ്രായത്തിലും ഇവൾ കല്യാണം കഴിക്കാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു… അതെ എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോന്ന് ആയിരുന്നു മനസ് തന്ന ഉത്തരം…

അയാളുടെ മരണം കഴിഞ്ഞ് ഒരാഴച പിന്നിട്ടപ്പോൾ എന്റെ അമ്മയും എന്നെ വിട്ട് അച്ഛന്റെ അടുത്തേക്ക് പോയി… അയാളുടെ മരണം കാണാനാകാം ഇത്രയും നാൾ അച്ഛൻ അമ്മയെ ഒറ്റയ്ക്കാക്കിത്… ഞാനും ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി … പക്ഷെ എനിക്ക് പോകാൻ മുംബൈയ് സിറ്റി വിശാലമായി വിടർന്നു കിടക്കുന്നുണ്ടായിരുന്നു…

അമ്മയുടെ മരണത്തിന്റെ അന്നും എല്ലാവരും പോയി കഴിഞ്ഞും അവൾ മാത്രം അവിടെ നിന്നു… പൊക്കുടേന്ന് ഉള്ള എന്റെ ചോദ്യത്തിന് ഞാനും ഒറ്റയ്ക്കാണ് എന്നായിരുന്നു മറുപടി… ഞാൻ അതും കേട്ടില്ലെന്ന് നടിച്ചു… ഇപ്പോൾ അതോർത്തു ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നു..

വീണ്ടും മുംബൈ നഗരത്തിൽ ചേക്കേറിയത് ഇനിയൊരു മടക്ക യാത്ര ഇല്ലെന്ന് ഉറപ്പിച്ചു തന്നെയായിരുന്നു… വീണ്ടും തിരക്കുകളിൽ മുഴുകി… പെട്ടന്ന് ഒരു ദിവസം അതായത് ഇന്ന്, മൂന്നാല് മണിക്കൂർ മുൻപ് അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്ക് കാൾ വന്നു.. രാത്രി പത്തുമണിക്ക്…

പതിവിന് വിപരീതമായി ഇന്ന് ആ ഫോൺ ശബ്‌ദിച്ചു….. “അമാലേട്ടാ “…..
” നാളെ മകരം ഒന്നാണ്… അമലേട്ടന്റെ പിറന്നാൾ .. ഞാൻ അമലേട്ടനെ കാണാൻ ഇവിടെ എത്തീട്ടുണ്ട്… “

The Author

63 Comments

Add a Comment
  1. Nice. And super

  2. Short, beautiful and lovely ❤️

  3. ഇപ്പോഴാണ് കണ്ടത്
    ഇഷ്ടപ്പെട്ടു…❤️????

Leave a Reply

Your email address will not be published. Required fields are marked *