വാടാമുല്ലപ്പൂക്കൾ [രുദ്ര] 267

പെട്ടന്ന് എനിക്ക് ദേഷ്യം ആണ് വന്നത്
” നിനക്ക് പ്രാന്താണോ… നീ എവിടെ വന്നിട്ടുണ്ടെന്ന്… മര്യാദയ്ക്ക് തിരിച്ചു പൊക്കോ … എനിക്ക് ആരെയും കാണണ്ട… ”

” അയ്യോ… അമാലേട്ടാ എനിക്ക് തിരിച്ചു പോകാൻ അറിഞ്ഞുട… ഭാഷപോലും അറിഞ്ഞുട… അമലേട്ടന് വേഗം റയിൽവേ സ്റ്റേഷൻ വാ… ഇവിടെ ആരൊക്കെയോ…. എനിക്ക് പേടി ആകുന്നു…”

വർധിച്ച ദേഷ്യത്തോടെ ആണ് റെയിൽവെ സ്റ്റേഷനിലേക്ക് പോയത്… സ്റ്റേഷനിൽ എത്തി പ്ലാറ്റഫോമിലേക്ക് ഓടി കയറി… അവളെ അവിടെയെങ്ങും കണ്ടില്ല… വീണ്ടും സ്റ്റേഷനിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി… അവളെ കാണാനില്ല…. ദേഷ്യം പതിയെ പേടിയിലേക്ക് വഴിമാറി….

അവസാനം റെയിൽവേ സ്റ്റേഷന്റെ ഒഴിഞ്ഞ കോണിൽ അവളുടെ ബാഗുകൾ ഞാൻ കണ്ടു ഓടിച്ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ സകല നാഡീഞ്ഞരമ്പുകളേയും വിറപ്പിച്ചതായിരുന്നു…. പിച്ചക്കാരനെ പോലെ തോന്നുന്ന ഒരാൾ അവളുടെ കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു .. തറയിൽ മുഴുവൻ രക്തം….. തല പൊട്ടി ചോര പോകുന്നു…

“ഇന്ദു……… ” ഉറക്കെ അലറിക്കൊണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു…. .എനിക്ക് പിന്നെ പ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു… കൈയിൽ കിട്ടിയത് ഒക്കെവച്ചു അയാളെ അടിച്ചൊതുക്കി…. അവളെ വാരി എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി…. അപ്പോളും അവളുടെ കൈയിൽ ഒരുപിടി വാടാമുല്ല പൂക്കൾ സുരക്ഷിതരായി ഇരിക്കുന്നുണ്ടായിരുന്നു…

ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ നിൽക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് രക്തം ആയിരുന്നു…. സിസ്റ്റർ അവളുടെ വാനിറ്റി ബാഗ് എന്റെ കൈയിൽ കൊണ്ടുതന്നു കൂടെ ഒരുപിടി പൂക്കളും…

ആ ബാഗിൽ ഭംഗിയായി സൂക്ഷിച്ച ഒന്ന് രണ്ട് ഡയറികൾ…. ഞാൻ അത് തുറന്ന് നോക്കി…
ആ ഡയറിയിൽ മുഴുവൻ അവൾ എനിക്ക് അയക്കാൻ വച്ചിരുന്ന ലെറ്ററുകൾ ആയിരുന്നു…. ഇന്നലെ തൊട്ട് പത്തു വർഷം വരെ പഴക്കം ഉള്ളവ….

ആ ഡയറിയുടെ ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരുന്നു….. ‘ അമലേട്ടന്റെ സ്വന്തം ഇന്ദുട്ടി ‘

‘ എന്തിനാ അമാലേട്ടാ ഇന്ദുനെ ഇങ്ങനെ വേദനിപ്പിക്കുന്നെ… ഇന്ദു പാവം അല്ലെ… കുഞ്ഞിലേ മുതലേ അമലേട്ടന് മാത്രം അല്ലെ ഉള്ളു ഇന്ദുന്റെ ഉള്ളിൽ… അച്ഛൻ ചെയ്ത തെറ്റിന് എന്തിനാ ഇന്ദുനെ വെറുക്കുന്നെ… ‘

‘ അമലേട്ടൻ ഓരോ പ്രാവശ്യം വഴക് പറയുമ്പോളും എന്തോരം വിഷമം ആകുന്നുന്ന് അറിയാവോ …. എങ്കിലും എന്റെ ഏട്ടനല്ലെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം… ‘

The Author

62 Comments

Add a Comment
  1. Short, beautiful and lovely ❤️

  2. ഇപ്പോഴാണ് കണ്ടത്
    ഇഷ്ടപ്പെട്ടു…❤️????

Leave a Reply

Your email address will not be published. Required fields are marked *