അറവുകാരൻ 2 [Achillies] [Climax] 1139

വലിച്ചുകൊണ്ട് ജീപ്പിന്റെ പിന്നിലേക്ക് കയറി.

“എടാ ചെറുക്കാ,….ഓഫീസിൽ നിന്റെ ചേട്ടായി എല്ലാം പറഞ്ഞിട്ടില്ലേ….”

“അവിടെ എല്ലാം ശെരിയാണ് ചേട്ടത്തി…
ചെന്ന് ഒപ്പിട്ടു കൊടുത്താൽ മതിയെന്ന ഇച്ഛായൻ പറഞ്ഞത്.”

ചെമ്മണ്ണു വീണ്ടും ഭൂമിയിലേക്ക് അമർത്തിക്കൊണ്ട് വണ്ടി ഇരപ്പിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…
——————————————

“ശിവാ…ഇന്നിനി മുഴുവൻ തന്നാലും നിങ്ങള് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി….
ചമ്മി നിന്നും, തല കുനിച്ചും സമയം കളയും എന്നല്ലാതെ ഒന്നും നടക്കാൻ പോണില്ല…
അതോണ്ട് നമുക്ക് പോയേക്കാം,
എന്നിട്ട് കാവിൽ വെച്ച് താലികെട്ടും കഴിഞ്ഞു സ്ഥിരമായിട്ടു, ഈ പൊട്ടിയേ അങ്ങ് തന്നേക്കാം പോരെ…”

ഓഫീസിലെ ഒപ്പിടൽ കഴിഞ്ഞു അവരെ തനിച്ചു കുറച്ചുനേരം വിട്ടേക്കാം എന്ന തീരുമാന പ്രകാരം ഓഫീസിന്റെ വശത്തുള്ള, വളഞ്ഞു ചാഞ്ഞു നിന്ന മാവിൻ ചോട്ടിലേക്ക് സംസാരിക്കാൻ വിട്ടതായിരുന്നു ശ്രീജ.
എന്നാൽ ഓഫീസിലെ ക്രമമെല്ലാം കഴിഞ്ഞു അവരെ തേടി വന്ന ശ്രീജ കാണുന്നത്, തമ്മിൽ കയ്യകലത്തിനും അകലെ..
നേരെയൊന്നു നോക്കാൻ പോലും നാണിച്ചു, മാവിലും മണ്ണിലും കണ്ണ് പരതി, ആദ്യമായി കാണുന്ന കമിതാക്കളെ പോലെ വിയർക്കുന്ന ശിവനെയും സുജയേയും ആയിരുന്നു.

“അവരെ കൂടുതൽ നിന്ന് ചമ്മിപ്പിക്കാതെ വിളിച്ചോ ചേട്ടത്തി…
നമുക്ക് പോയേക്കാം.”

കുഞ്ഞൂട്ടി പറഞ്ഞത് കണ്ട ശ്രീജ ചിരിയോടെ അവരുടെ അടുത്തേക്ക് നീങ്ങി.
വന്നപാടെ ശ്രീജ കൊടുത്ത കൊട്ടിൽ സുജയും ശിവനും പിന്നെയും ചളിഞ്ഞതെ ഉള്ളു.

ജീപ്പിലിരിക്കുമ്പോഴും ശ്രീജയും കുഞ്ഞൂട്ടിയും ഒത്തിരി സംസാരിച്ചപ്പോഴും സുജയും ശിവനും നിശ്ശബ്ദരായിരുന്നു.
ശ്രീജയുടെ ചോദ്യങ്ങൾക്ക് രണ്ടു പേരും പതിയെ ഉള്ള മൂളലുകളിലും, താഴ്ന്ന സ്വരത്തിൽ ഉള്ള മറുപടികളിലുമായി ഒതുങ്ങി.
കവല കഴിഞ്ഞുള്ള സ്ഥലത്ത് ശിവൻ ഇറങ്ങുമ്പോഴും
തന്റെ നാണം ഒതുക്കാനുള്ള പ്രതിരോധമെന്ന നിലയിൽ സുജ തല കുമ്പിട്ട് ഇരുന്നതെ ഉള്ളൂ,
എങ്കിലും ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോൾ സ്വയം അറിയാതെ എന്നോണം അവളുടെ മിഴികൾ ഉയർന്നു പുറകിലൂടെ വഴിയരികിൽ നിന്ന ശിവനെ തേടിയിരുന്നു.
അത് പ്രതീക്ഷിച്ചെന്ന പോലെ വഴിവിട്ടകലാതെ അവനും.
*************************************

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

248 Comments

Add a Comment
  1. അജുക്കുട്ടൻ

    കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law