“എന്തിനാ കരയുന്നേ?” ഞാൻ ചോദിച്ചു.
“വാ, അവിടെയിരിക്കാം.” അവൾ എൻ്റെ കൈ പിടിച്ച് വലിച്ച് അവളുടെ മേശയുടെ അടുത്തേക്ക് നീങ്ങി. “നിനക്കറിയോ ശ്രീ മോനെ, എൻ്റെ അമ്മ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. അമ്മ മരിച്ചാൽ കൂടെ ഞാനും മരിക്കും.” അവൾ തേങ്ങി.
ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയി. ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത്! “ചേച്ചീ, അങ്ങനെയൊന്നും പറയല്ലേ. ചേച്ചി ഇപ്പോഴും ചെറുപ്പമല്ലേ. അമ്മയ്ക്ക് പ്രായമായി. തളർന്ന് കിടപ്പിലായി. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ തന്നെയും വിഷമിക്കേണ്ട. പക്ഷെ ചേച്ചി എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ? ചേച്ചിക്ക് ഇനിയും ജീവിതം ബാക്കിയുണ്ടല്ലോ.”
“ജീവിതം!!!” അവൾ പൊട്ടിത്തെറിച്ചു ചാടിയെഴുന്നേറ്റു. “എന്തോന്ന് ജീവിതം. ഇതാണോ ജീവിതം?” അവൾ നിന്ന് കിതച്ചു. ഞാൻ പകച്ചു പോയി. അനങ്ങാനാവാതെ, ഒന്നും പറയാനാവാതെ ഞാൻ അവിടെ ഇരുന്നു. അവൾ കണ്ണുകൾ തുടച്ചു. “എനിക്ക് ജീവിക്കണം……. ജീവിക്കണം………” അവൾ പിറുപിറുത്തു. “എടാ, ഒരു കാര്യം ചെയ്യാമോ നിനക്ക്?”
ഞാൻ ചോദ്യഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്ത് മയിരാണാവോ!!!
“എടാ, പറ്റുമോ എന്ന്?” അവളുടെ സ്വരം കുറച്ച് കടുപ്പമായി.
“എന്താണെന്ന് വെച്ചാൽ പറ” ഞാൻ പറഞ്ഞു.
“എന്നാൽ ശ്രദ്ധിച്ചു കേട്ടോ, ഒരു ഫുൾ ജവാൻ വാങ്ങി ഇന്ന് രാത്രി എട്ട് മണി കഴിയുമ്പോൾ എൻ്റെ വീട്ടിലേക്ക് ഒന്ന് വരാമോ?”
“ങ്ങേ!!!” ഞാൻ ഞെട്ടി കണ്ണും മിഴിച്ചു ഇരുന്നു.
“എടാ പറ്റുമോന്ന്?” എൻ്റെ തലയ്ക്ക് ഒരു കിഴുക്ക് തന്നിട്ടാണ് അവൾ ചോദിച്ചത്. ഞാൻ സമ്മത ഭാവത്തിൽ തലയാട്ടി. ” കുപ്പി വാങ്ങാൻ കാശ് വേണോ?” അവൾ ചോദിച്ചു. വേണ്ടെന്ന് ഞാൻ തലയാട്ടി.
“എന്നാൽ ശരി.” അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. എന്നോട് അവിടെ നിന്ന് ഇറങ്ങിക്കോളാൻ ആണ് പറഞ്ഞിരിക്കുന്നത് എന്ന് മനസിലായ ഞാനും എഴുന്നേറ്റു. അവൾ വാതിലിന്റെ അടുത്തേക്ക് നീങ്ങി. വാതിൽ തുറന്ന് പകുതി ശരീരം പുറത്തും ബാക്കി പകുതി അകത്തും എന്ന നിലയിൽ ഒരു നിമിഷം നിന്നു. പിന്നെ വീണ്ടും അകത്തേക്ക് കയറി. പോകാൻ ഭാവിച്ച എൻ്റെ കൈയ്യിൽ ബലമായി പിടിച്ച് അകത്തേക്ക് പോയി.
കൊള്ളാം സൂപ്പർ ?
Supar
Novel pls
മൈര്…. ജവാൻ കോളനി സാനം ?… ഈ കണ്ണാപ്പികളു അടിക്കുന്ന സാനം കഥയിൽ കൊണ്ട് വരേണ്ട ആവശ്യം ഇണ്ടോ…
അടുത്ത ഭാഗം വരെ ക്ഷമിക്കൂ..
Page koottan kazhiyumo