എടാ ഞാൻ വന്നത് നിന്നോട് ഒരു സഹായം ചോദിക്കാനാണ്. എന്താണ് കാര്യം അച്ചോ. പള്ളിയിലെങ്കിലും? അതല്ലടാ,, അത് ഫിലിപ്പ്, ചെറുപ്പത്തിൽ അവന്റെ വേണ്ടപ്പെട്ടവർ നമ്മുടെ അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിച്ചിട്ട് പോയതാണ്. അതുപോലെ വേറെയും ഉണ്ട്. കൂട്ടത്തിൽ ഇവനാണ് മുതിർന്നത്.
നന്നായി പഠിക്കുമായിരുന്നു. Bcom കഴിഞ്ഞു. കോളേജ് കഴിഞ്ഞാൽ എന്റെ കൂടെ കൂടും അവിടെത്തെ കാര്യങ്ങൾ നോക്കും. അനാഥത്വത്തിന്റെ എല്ലാം ബുദ്ധിമുട്ടും അനുഭവിച്ചും ഇത്രെയും കാലം വളർന്നത്. അതുകേട്ടപ്പോൾ അന്ന ഒരു വാത്സല്യത്തോടെ അവനെ നോക്കി. അച്ഛൻ തുടർന്നു ഇനിയുള്ള കാലം എന്റെ കൂടെ കൂടിക്കോളാമെന്നാണ് അവൻ പറയുന്നത്. കർത്താവിന്റെ വിളി പ്രധീക്ഷിച്ചിരിക്കുന്ന എനിക്ക് സഹായത്തിനു കപ്യാർ തോമ തന്നെ ധാരാളം. അതുകൊണ്ട് ഇവന് എന്തേലും ഒരു ജോലി നീ കൊടുക്കണം.
തോട്ടത്തിലോ, ഡ്രൈവറായിട്ടോ നിന്നെകൊണ്ട് കഴിയുന്നത് കൊടുക്കണം. ശമ്പളം നീ കൊടുക്കുന്നത് മതി. അപേക്ഷയാണ്. അയ്യോ എന്താണ് അച്ചോ ഇത്. സത്യത്തിൽ എനിക്ക് ഒരാളെ അത്യാവശ്യം ആയിരുന്നു. തോട്ടത്തിലെ കാര്യങ്ങൾ നോക്കാനും എല്ലാത്തിനും. വയസ്സായ എന്നെകൊണ്ട് ഒറ്റക്ക് വയ്യ. അച്ഛൻ അവനോട് വരാൻ പറയ്. 25000 ശമ്പളം കൊടുക്കാം ജോലിയിൽ മിടുക്കനാണേൽ വേണ്ടത് പോലെ ചെയ്യാം.
ഫിലിപ്പേ! എന്താ ഫാദർ. ഇങ്ങോട്ട് വാ. അടുത്തേക്ക് വന്നു അച്ഛന് സൈഡിൽ നിന്ന്. എന്താണ് ഫാദർ? നിനക്ക്… നിനക്ക് വണ്ടി ഓടിക്കാൻ അറിയോ ജോസഫ് ആയിരുന്നു ചോദിച്ചത്. അറിയാം അച്ഛൻ മറുപടി കൊടുത്തു. ഫിലിപ്പ് നിശബ്ദനായി. അവിടെ വന്നതിന്റെ കാരണം അവനു ബോധ്യപ്പെട്ടു.
