പത്രോസ് പോയതും, മുറ്റം പെട്ടെന്ന് അല്പം കൂടി ശാന്തമായി. ആ ശാന്തതയിൽ ഫിലിപ്പ് ഒരുപാട് ചെറിയവനായി തോന്നി.
വാതിൽ തുറന്ന് ആദ്യം പുറത്തേക്ക് വന്നത് അന്നാമ്മയായിരുന്നു.
“വന്നോ മോനേ”…ആ ശബ്ദത്തിൽ അന്യമായ ദൂരമില്ലായിരുന്നു. ഒരു വീട്ടമ്മയുടെ സ്വാഭാവിക സ്നേഹം മാത്രമുണ്ടായിരുന്നു. ഫിലിപ്പ് ചെറിയൊരു തലകുനിയോടെ നിന്നു.
അകത്തേക്ക് വാ… “രാവിലേ എന്തെങ്കിലും കഴിച്ചോ?”
അവിടെന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്.
അപ്പോയോ? ആദ്യം അകത്ത് വാ. കൈയും മുഖവും കഴുകി വാ. ഭക്ഷണം എടുത്ത് വെക്കാം.
അവൻ ഒന്നും പറയാതെ അന്നാമ്മയുടെ പിന്നാലെ നടന്നു.
ആ വീട്ടിനകത്ത് കയറുമ്പോൾ
അവന്റെ മനസ്സിൽ ഒരേസമയം രണ്ട് വികാരങ്ങൾ ഉയർന്നു. ഒന്ന്, ഇത് എത്ര വലിയ വീട്…! രണ്ടാമത് ഇത് എന്റേത് അല്ല…ആ ചിന്ത അവനെ വീണ്ടും ശാന്തനാക്കി. അന്നാമ്മ അവനെ വാഷ് ബേസിൻ കാണിച്ചു. ‘ഇവിടെ കൈ കഴുകിക്കോ മോനേ’. ശരി. മുഖത്ത് വെള്ളം തളിച്ചപ്പോൾ യാത്രയിലെ പൊടി മാത്രമല്ല, പിരിയലിന്റെ ഭാരം പോലും അല്പം ഇറങ്ങുന്ന പോലെ തോന്നി.
അവൻ ഡൈനിങ് ടേബിളിലേക്ക് വന്നപ്പോൾ അന്നാമ്മ ഇതിനകം ഇഡ്ലിയും ഇറച്ചിക്കറിയും എടുത്ത് വെച്ചിരുന്നു.
‘ഇരിക്ക്…’ ഫിലിപ്പ് അല്പം മടിച്ചു നിന്നു.
‘എന്തുപറ്റി?’ അന്നാമ്മ ചോദിച്ചു.
ഞാൻ… ഇവിടെ ഇരുന്ന് കഴിക്കണോ? അന്നാമ്മയുടെ മുഖത്ത് ഒരു ചെറുവേദന തെളിഞ്ഞു.
“ഇവിടെ ആരും നിന്നെ പുറത്തുകാരനായി കാണുന്നില്ല മോനേ. ഇവിടെ ഇരുന്ന് കഴിക്ക്”.
