ഇണക്കുരുവികൾ 9 [വെടി രാജ] 426

ഈ പൊട്ടിപ്പെണ്ണിനു തോന്നിയ ഇഷ്ടം മുഖത്തു നോക്കി പറയാനുള്ള കഴിവില്ലാതെ പോയി. എൻ്റെ ഹൃദയം വാക്കുകളാൻ ഞാൻ സമർപ്പിക്കുന്നു. ജൻമം മുഴുവൻ നീളുന്ന ഒരു കുട്ടിനായി. എൻ്റെ മാത്രം കണ്ണനെ നെഞ്ചിലേറ്റിയ സ്വന്തം രാധ”

അന്നവൾ എനിക്കായ് എഴുതിയ പ്രേമലേഖനത്തിലെ വരികൾ. ഒരു എട്ടാം ക്ലാസ്സുക്കാരി എഴുതിയതാണെന്ന് വിശ്വസിക്കാൻ ‘ കഴിയാത്ത അത്ര മനോഹരം. വാക്കുകൾ കൊണ്ട് അവൾ ശരിക്കും അവളുടെ ഹൃദയം തന്നിരുന്നു എനിക്ക് അതു കാണാതെ പോയതല്ല. ബാല്യത്തിൻ്റെ ചാപല്യമായി കണ്ടു പോയി. ആ വാക്കുകളിൽ വ്യക്തമായിരുന്നു അത് ചാപല്യമല്ല എന്ന്, എന്താ അന്നെനിക്ക് തോന്നിയില്ല. പക്ഷെ അതിലെ ഓരോ വരികളും മനസിൽ കുറിച്ചിട്ടിരുന്നു. ആ വാക്കിലെ യഥാർത്ഥ പ്രണയമാവാം അല്ലെങ്കിൽ അതിലെ അർത്ഥ തലങ്ങളാവാം എന്നെ ആകർക്ഷിച്ചത്.
അഞ്ചു കൊല്ലം ഒരു തപസ്സ് പോലെ എന്നെ പ്രണയിച്ചവൾ. സത്യത്തിൽ ശിവനെ സ്വന്തമാക്കാൻ പാർവ്വതി ദേവി യാദനകൾ നേരിട്ട പോലെ . ഈ വിലയറ്റ നാണയത്തുണ്ടിനായി അവൾ 5 കൊല്ലം ഹോമിച്ചു കളഞ്ഞു. മനസും ശരീരവും തന്നിൽ അർപ്പിച്ച് മൃത സമാനമായ ജീവിതം ജീവിച്ച അഞ്ചു വർഷങ്ങൾ. താൻ സന്തോഷത്തിൽ ആറാടുമ്പോൾ കണ്ണു നീരാൽ തന്നെ പുണർന്ന മിഴികൾ. അവൾ ഇനെന്നിൽ ലയിച്ചു എന്നിലെ ഓരോ അംശവും അവൾക്കായി തുടിക്കുന്നു.
കഴിഞ്ഞ കാലം തിരിത്തിക്കുറിക്കുവാൻ എനിക്കാവില്ല. പകരം എനിയുള്ള നാളുകൾ നിന്നെ സ്നേഹം കൊണ്ടു ഞാൻ വീർപ്പു മുട്ടിക്കും. ആ കണ്ണുകൾ ഒരിക്കലും ഈറനണിയാൻ ഞാൻ അനുവദിക്കില്ല. എൻ്റെ മാറിൻ്റെ ചൂടിൽ എന്നും താരാട്ടു പാടിയുറക്കും . നീ ആഗ്രഹിച്ചു പൊൻ താലി ചാർത്തി നിന്നെ ഞാൻ സ്വന്തമാക്കും. നീയാകുന്ന പ്രണയ ഗർത്തത്തിൻ്റെ ആഴങ്ങൾ ഞാൻ തേടും . എന്നിലെ പ്രണയ സാഗരത്തിൽ നീ നീരാടാൻ ഒരുങ്ങി ഇരുന്നോ പെണ്ണെ.
വീണ്ടും എൻ്റെ ഫോൺ ശബ്ദിച്ചു. മാളുവിൻ്റെ മെസേജ് വന്നു. അശാന്തമായ മനസിനെ ശാന്തമാക്കുന്ന ദേവരാഗമാണ് ഇപ്പോ എനിക്കീ നോട്ടിഫിക്കേഷൻ ടോൺ
ഹലോ അവിടുണ്ടോ കുഞ്ഞൂസെ
ഉണ്ട് പിന്നെ ഞാൻ വിളിച്ചാ സംസാരിക്കാൻ പറ്റോ
ഇപ്പഴോ
ആ ഇപ്പോ
അതു വേണോ
എന്തേ പറ്റില്ലേ എൻ്റെ ഒരാഗ്രഹാ
ഞാനിപ്പോ മെസേജ് അയക്കാ എന്നിട്ടു വിളിച്ചാ മതി
ശരി ഞാൻ വെയ്റ്റ് ചെയ്യാ
അവൾ അതു സമ്മതിക്കുമെന്നു കരുതിയതല്ല. എനിക്കു വേണ്ടി അവൾ അതും സമ്മതിച്ചു. ആ സമ്മതം എന്നിൽ ഉണർത്തിയ സന്തോഷം അതു പറഞ്ഞറിയിക്കാൻ കഴിയില്ല.
മഴക്കു മുന്നെ വേഴാമ്പൽ പക്ഷി പാടി തുടങ്ങി. പ്രകൃതിയിൽ നവവധുവിൻ്റെ നാണത്തിൻ ശേഭയുണർന്നു. ജലധാരയൊരുങ്ങും മുന്നെ നടരാജനെ തൊഴുതു വരവേൽപ്പിനായി മയിലുകൾ വർണ്ണശഭലമാം ചിറകുകൾ വിടർത്തി ആനന്ത നൃത്തമാടി. സ്വാഗത കച്ചേരിക്ക് പക്കവാദ്യം പോലെ തവളകൾ സ്വരസ്ഥാനം തേടി. ആകാശം കാർമേഘ പന്തലു വിരിച്ചു. മന്ദമാരുതി ആരെയോ തേടി പതിയെ നടന്നകന്നു. പ്രകൃതിയെ രമിക്കാൻ കൊതിയോടെ ജലധാര ഒഴുകി വന്നു. ആദ്യ സ്പർഷനം തന്നെ അവളിലെ മധുപാത്രം ഒഴുകാനിടയായി, ആ നറുമണം മണ്ണിൻ്റെ പുതുമണമായി പരന്നു.
അവളുടെ ശബ്ദം ഇന്നു ഞാൻ കേൾക്കുവാൻ ഒരുങ്ങുകയാണ് . അവളുടെ ആദ്യ സ്വരം അത് കുഞ്ഞൂസെ എന്നാവണമേ എന്നു പ്രാർത്ഥിച്ചു. സത്യത്തിൽ അവളിലെ ശബ്ദവീചികളെ സ്വയം ഉൾക്കൊള്ളുവാൻ വെമ്പുന്ന മനസ്. പാറി പറക്കുകയാണ് സ്വപ്ന ലോകത്ത്

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

95 Comments

Add a Comment
  1. വെയ്റ്റിങ് 5:00 pm

  2. കൊള്ളാം. നിങ്ങളുടെ എഴുത്തിനു ആ പേര് ചേരും.

  3. എൻ്റെ പേര് പ്രണയരാജ എന്നു മാറ്റിയാലോ എന്നു ഒരു ചിന്ത നിങ്ങളുടെ അഭിപ്രായം പറയുക

  4. സുഹൃത്തേ മാളവികയുടെ സ്നേഹം പൊന്നൂസ് കാണാതെ പോയപോലെ ഞാൻ നിങ്ങളുടെ കഥയും കാണാതെ പോയി. ഒരു പക്ഷെ നിങ്ങളുടെ തൂലികാനാമം കണ്ടിട്ടാകാം ഞാൻ അല്പം മുൻവിധിയോടെ ആണ് നിങ്ങളെ കണ്ടത്. ഇത്രയും മാനഹാരമായ ഒരു പ്രണയകാവ്യമായിരുനെന്നു ഞാൻ അറിഞ്ഞിരുന്നില്ല. വളരെ നന്നായിരിക്കുന്നു. ഞാൻ ഈ പാർട്ടാണ് ആദ്യമായി വായിച്ചതു. ഇനി ബാക്കിയുള്ള പാർട്ടുകൾ കൂടി വായിക്കണം. അഭിനന്ദനങ്ങൾ

    1. ബ്രോ ഈ സൈറ്റ് കമ്പി കൂടുതലായതിനാൽ ഒരു പഞ്ചിന് ഇട്ടതാ വെടി രാജ എന്ന്. ഇതിൻ്റെ അടുത്ത ഭാഗം 5 pm വരുന്നതാണ് ബ്രോ. താങ്കളുടെ അഭിപ്രായത്തിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *