Julia part 1 27

ജൂലിയ

 

ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്കു് നടക്കുമ്പോൾ ഡേവിഡ് ആലോചനാമഗ്നനായിരുന്നു. കോളജിൽ നിന്നു് മടങ്ങി വരുകയായിരുന്നു അവൻ. പ്രൊഫസർ ജേക്കബ് വീണ്ടും തനിക്കു് കെമിസ്ട്രി പ്രാക്റ്റിക്കലിനു് പൂജ്യം മാർക്ക് തന്നിരിക്കുന്നു. എന്തൊരു ചതി! ഞാൻ ചെയ്ത പരീക്ഷണങ്ങൾ ശരിയായിരുന്നു, എന്‍റെ ഫലം കൃത്യമായിരുന്നു, എന്നിട്ടും മനഃപൂർവം അയാൾ എനിക്ക് പണി വച്ചു തരുകയാണു്. അന്നൊരു ദിവസം അയാളുടെ മകളുമായി തന്നെ അത്ര പന്തിയല്ലാത്ത സന്ദർഭത്തിൽ പിടികൂടിയതിന്‍റെ പക പോക്കൽ. (ഞങ്ങൾ ഒന്നു ചുംബിക്കുക മാത്രമേ ചെയ്തുള്ളൂ എന്നതു് വേറെ കാര്യം.) ഇനി ഇതാവർത്തിച്ചാൽ നേരെ പ്രിൻസിപ്പലിനെ പോയി കാണുക തന്നെ. അവൻ തീരുമാനിച്ചു.
“ഡാ, മൈക്കിളേ, നിന്‍റെ നിപ്പിള്‌ കുപ്പി എന്ത്യേഡാ?”
ഡേവിഡ് അവൻ താമസിക്കുന്ന അപ്പാർട്മെന്‍റിന്‍റെ കോമ്പൌണ്ടിനുള്ളിൽ കയറിയതും ആരോ ആരോടോ പരിഹാസസ്വരത്തിൽ ചോദിച്ച ഈ ചോദ്യം അവന്‍റെ കാതിലേക്കു് പറന്നു വീണു. ഡേവിഡ് ശബ്ദം വന്ന ദിക്കിലേക്കു നോക്കി.
കൈകൾ പിണച്ചു പിടിച്ചു് ശിരസ്സു കുനിച്ചു് പരിഭ്രമിച്ചു നില്ക്കുന്ന ഒരു കൌമാരക്കാരൻ. അവനെ വളഞ്ഞു് ആ പ്രദേശത്തെ കുറെ പോക്കിരിപ്പിള്ളേർ.
പരിഹാസത്തിനു് ഇരയായിക്കൊണ്ടിരിക്കുന്ന ആളിനെ ഡേവിഡ് തിരിച്ചറിഞ്ഞു. ഓട്ടിസം ബാധിച്ച പയ്യനായ മൈക്കിൾ. അവൻ ഡേവിഡിന്‍റേതിനു തൊട്ടു താഴെയുള്ള ഫ്ലാറ്റിൽ തന്‍റെ സഹോദരിയോടൊപ്പമാണു് താമസം. അവന്‍റെ വഴി തടഞ്ഞു കൊണ്ടു് നിൽക്കുന്ന അലവലാതികൾ — സ്ഥലത്തെ പ്രധാന ചെറ്റയെന്നു് പേരെടുത്ത സാമും അവനെപ്പോലെ തന്നെ നിർഗുണസത്വങ്ങളായ അവന്‍റെ രണ്ടു് കൂട്ടുകാരും.
“ഡാ ഇങ്ങട്ട് നോക്കഡാ മൈക്ക്ളേ … മ്മടെ 306A-യിലെ സുന്ദരിക്കോതയില്ലേ അലീന? നല്ല മുഴുത്ത അമ്മിഞ്ഞയൊക്കെയൊള്ള … അവക്ക് നിന്നോട് എന്തോ‍ാ‍ാ‍ാ‍ാ ഒരു ഇതില്ലേ? നിനക്ക് തോന്നീട്ടില്ലേ?”
മൈക്കിളിനെ പരിഹസിച്ചു് അവർ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു. ആ പാവം കുട്ടിയെ ഉപദ്രവിക്കുന്നതിൽ മുഴുകിയിരുന്ന അവർ ഡേവിഡിന്‍റെ സാന്നിദ്ധ്യം ശ്രദ്ധിച്ചതേയില്ല. നിശ്ശബ്ദമായും എന്നാൽ വേഗത്തിലും അവരുടെ നേർക്കു് ഡേവിഡ് നടന്നടുത്തു.
“ധ്ടും.”
എന്താണു സംഭവിക്കുന്നതെന്നു് ആർക്കെങ്കിലും മനസ്സിലാകുന്നതിനു മുൻപു് ഡേവിഡിന്‍റെ ഇടി വീണു കഴിഞ്ഞിരുന്നു. സാം രണ്ടു കൈകളാലും വായ പൊത്തിപ്പിടിച്ചു കൊണ്ടു് നിലത്തു് കിടന്നുരുണ്ടു. മറ്റു രണ്ടു് വഴക്കാളികളുടെയും നേർക്കു് ഡേവിഡ് ക്രുദ്ധനായി ഒന്നു നോക്കി. പത്തൊൻപതു വയസ്സുകാരനായ ഒരു സംസ്ഥാനതല കരാട്ടേ ചാമ്പ്യനുമായി ഒരു മൽപ്പിടുത്തത്തിനു തുനിയുന്നതു് ബുദ്ധിയല്ലെന്നറിയാമായിരുന്ന അവർ പിൻവാങ്ങി, വീണു കിടന്ന തങ്ങളുടെ സുഹൃത്തിനെ പരിചരിക്കാൻ പോയി.
ഡേവിഡ് മൈക്കിളിന്‍റെ ചുമലിൽ കയ്യിട്ടു. “എന്താടാ, ങേ?”, മൈക്കിളിനോട്‌ അവൻ പറഞ്ഞു, “ഇനി അവന്മാർ ഉപദ്രവിക്കാൻ വന്നാൽ എന്നോടു് പറഞ്ഞാൽ മതി, കേട്ടോ?”
സന്തോഷവാനായി മൈക്കിൾ തല കുലുക്കി. മൈക്കിളിന്‍റെ ഫ്ലാറ്റ് വരെ ഡേവിഡ് അവനെ കൊണ്ടു ചെന്നു് ആക്കി.കാപ്പി കുടിക്കാനായി ഡേവിഡ് കപ്പ് കൈയിലെടുത്തപ്പോഴാണു് ഡോർബെൽ മുഴങ്ങിയതു്. അതു് കിച്ചൻ കൗണ്ടറിന്മേൽ വച്ചിട്ടു് അവൻ ചെന്നു് വാതിൽ തുറന്നു.
വാതില്ക്കൽ മൈക്കിളിന്‍റെ ചേച്ചി ജൂലിയയെ കണ്ടു് ഡേവിഡ് തെല്ലൊന്നു് അദ്ഭുതപ്പെട്ടു. ഒരേ കോളജിൽ പഠിക്കുന്നവരായിട്ടും അയൽക്കാരായിരുന്നിട്ടും അവർ സുഹൃത്തുക്കളെന്ന നിലയിലല്ലാതെ കേവലം പരിചയക്കാർ മാത്രമായി തുടർന്നിരുന്നു. തങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിലുള്ള അന്തരമാവാം അതിനു കാരണമെന്നു് ഡേവിഡ് ധരിച്ചു. സുന്ദരിയും പ്രസരിപ്പാർന്ന, തുള്ളിത്തുളുമ്പുന്ന പ്രകൃതക്കാരിയുമായ ജൂലിയ എന്ന പതിനെട്ടുകാരിയെ അറിയാത്തവരായി കോളജിൽ ആരുമുണ്ടായിരുന്നില്ല. അതേ സമയം, സുമുഖനായിരുന്നുവെങ്കിലും പൊതുവേ അന്തർമുഖനായിരുന്ന ഡേവിഡ് തന്‍റെ ചുരുങ്ങിയ സുഹൃദ്‌വലയത്തിൽ ഒതുങ്ങിക്കൂടി.
“ഹലോ.” ജൂലിയ മന്ദസ്മിതം തൂകി.
“ഹായ് ജൂലിയ? Come in.” മറുചിരിയോടെ ഡേവിഡ് അവളെ ക്ഷണിച്ചു.
ജൂലിയ അകത്തേക്കു് കടന്നു. ലിവിങ് റൂമിലെ കോഫി ടേബിളിനിരുവശവുമായി കിടന്നിരുന്ന സോഫകളിന്മേൽ അവർ ഇരുവരും ഇരുന്നു.
“മൈക്കിൾ എന്തു പറയുന്നു?” ഡേവിഡ് ചോദിച്ചു.
“അവൻ സുഖമായിട്ടിരിക്കുന്നു.” അതു പറയുമ്പോൾ ജൂലിയയുടെ ചുണ്ടുകളിൽ കൃതജ്ഞതയുടേതായ ഒരു പുഞ്ചിരി വിരിഞ്ഞു.
“ഡേവിഡേ ഇന്നലെ ആ തല്ലിപ്പൊളികളെ അങ്ങനെ ഡീൽ ചെയ്തതു് വലിയ കാര്യമായി കേട്ടോ? ഞാൻ ഒരു താങ്ക്സ് പറയാനും വേണ്ടീട്ടു കൂടെയാ വന്നെ … .”
“ശ്ശൊ, അതൊ-ഒക്കെ ഒരു കാര്യമാണോ … .” കഴിയുന്നത്ര വിനയാന്വിതനാകാൻ ശ്രമിയ്ക്കവേ ഡേവിഡ് തെല്ലൊന്നു് വിക്കി.
“ഉം, അതെ, കാര്യമാ … ശരിക്കും വലിയ കാര്യം. അതു ചെയ്യാൻ തോന്നിയ ഡേവിഡിന്‍റെ മനസ്സിനു് ഒരു പാടു താങ്ക്സ് … .” അതു പറയവേ ജൂലിയയുടെ മന്ദസ്മിതം കൂടുതൽ വിടർന്നു. ഡേവിഡിന്‍റെ മുഖത്തു് അരുണിമ പടർന്നു; എന്തു മറുപടി പറയണമെന്നറിയാതെ അവൻ വാക്കുകൾക്കായി പരതി അസ്വസ്ഥതയോടെ ഒന്നു് പുഞ്ചിരിച്ചു.
“താങ്ക്സ് … എന്നാലും എന്നെ അങ്ങനെ പൊക്കണ്ട കെ-കേട്ടോ?” ഡേവിഡിനു് വീണ്ടും വിക്കലുണ്ടായി. “യ്യോ, ഇയാള്‌ ആദ്യമായിട്ടു് ഇവിടെ വന്നിട്ടു് ഞാൻ … ഒരു കാപ്പി കുടിക്കുന്നോ? റെഡിയാക്കി വച്ചിരിക്കുവാ, ഒരു കപ്പിലൊഴിച്ചാൽ മതി. എടുക്കട്ടെ?”
“യ്യോ ഇപ്പം ഒന്നും വേണ്ട, താങ്ക്സ് … .” അതു പറഞ്ഞിട്ടു് ജൂലിയ ചുറ്റിനും ഒന്നു് കണ്ണുകളോടിച്ചു. “ഈയിടെയായിട്ടു് ലിൻഡയെ കാണാറില്ലല്ലോ? ഇപ്പഴും നിങ്ങൾ ഒരുമിച്ചല്ലേ?”
“അല്ലല്ലോ … ഒരു മാസമായി ഞങ്ങൾ ബ്രോക്ക്-അപ് ആയിട്ടു്.”
“ആണോ? അയ്യോ സോറി കേട്ടോ … .”
ഡേവിഡ് ചിരിച്ചു തള്ളി. “It’s OK … . പുള്ളിക്കാരിക്കു് എന്‍റെ ബാങ്ക് അക്കൌണ്ടീന്ന് കാശടിച്ചു മാറ്റുന്ന ശീലമുണ്ടായിരുന്നു. പിന്നെ അവൾ എന്‍റെ കമ്പ്യൂട്ടറിൽ കീലോഗർ എടുത്തിട്ടു. ഒക്കെ കണ്ടുപിടിച്ചു വന്നപ്പം ഇത്തിരി വൈകി … എന്തായാലും അങ്ങനെ അത് അവസാനിച്ചു.”
“ഓഹൊ അങ്ങനെയോ …? അതേതായാലും ഒരു വല്ലാത്ത ഏർപ്പാടായിപ്പോയി.”
“ഉം.” ഡേവിഡ് തെല്ലൊരു നിരാശയോടെ യോജിച്ചു.
ഡേവിഡിന്‍റെ (മുൻ)കാമുകി, ലിൻഡ, എപ്പോഴും ആഹ്ലാദവതിയും സൗഹൃദഭാവമാർന്നവളും ആയി കാണപ്പെട്ടിരുന്നു എന്നു് ജൂലിയ ഓർത്തു. ലിൻഡയുടെ വീട്ടിലെ പ്രശ്നങ്ങൾ കുറേയൊക്കെ ജൂലിയയ്ക്കും അറിയാമായിരുന്നു. അവളുടെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു പോയതും അമ്മ ലഹരിക്കടിമയായതും എല്ലാം. പാവം കുട്ടി. ജൂലിയ ഓർത്തു. അവളെ ഒന്നു് ഉപദേശിച്ചു നന്നാക്കാൻ ആർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ.
“അതെ ജൂലിയ.” അവളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ ഡേവിഡ് പറഞ്ഞു. “പിരിയാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഞാൻ ലിൻഡയോടു് പറഞ്ഞതായിരുന്നു, ഒരു കൌൺസിലിങ്ങിനു പോയി നോക്കാൻ. വേണമെങ്കിൽ ഫീസിന്‍റെ കാര്യത്തിൽ ഞാൻ സഹായിക്കാമെന്നും പറഞ്ഞു. സൗകര്യമില്ലെന്നും ഇനി അവളെ ഒരു വിധത്തിലും കോണ്ടാക്റ്റ് ചെയ്യാൻ നോക്കരുതെന്നും അവൾ തീർത്തു പറഞ്ഞു.”
“ഓ അങ്ങനെയോ … .” ജൂലിയ തല കുലുക്കി. ഡേവിഡിന്‍റെ സന്മനസ്സും മറ്റൊരാളിന്‍റെ മനസ്സറിയാനുള്ള അവന്‍റെ സഹജബോധവും അവൾ ഒന്നു വേറെ ശ്രദ്ധിച്ചു. ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം. ഇങ്ങനത്തെ പയ്യന്മാർ ശരിക്കും ഉണ്ടോ? ജൂലിയ അദ്ഭുതം കൂറി.
“ഡേവിഡേ, ഞാൻ ഒരു കമ്പ്യൂട്ടർ മേടിക്കാൻ ആലോചിക്കുവാരുന്നേ. ഈയിടെ ഇയാളൊരെണ്ണം വാങ്ങിയില്ലേ? അതിന്‍റെ കോൺഫിഗറേഷൻ ഒന്നു തരാമോ?”
“Oh sure! പിന്നെ എന്‍റേതു് ഒരു ഗെയിമിങ്ങ് റിഗ് ആണു കേട്ടോ. അത്തരമാണോ താൻ നോക്കുന്നെ?”
“ഉം, അതു തന്നെയാ എനിക്കു് വേണ്ടതും. മൈക്കിളിനു് വീഡിയോ ഗെയിം കളിക്കാൻ ഇഷ്ടമാ. അപ്പോ ഞങ്ങൾക്കു് ഷെയർ ചെയ്യാൻ പറ്റിയ ഒരു സിസ്റ്റം.”
“എങ്കിൽ ഞാൻ അതു് എടുത്തോണ്ടു വരാം.” ഡേവിഡ് തന്‍റെ മുറിയിലേക്കു പോകാനായി എഴുന്നേറ്റു. തിരിഞ്ഞു് രണ്ടു ചുവടുകൾ വച്ചിട്ടു് അവൻ നിന്നു; ജൂലിയയുടെ നേർക്കു് വീണ്ടും തിരിഞ്ഞു് അവൻ ചോദിച്ചു: “അല്ല, സാധനം ഓൺ ചെയ്തു കാണണോ? പെർഫോമൻസ് എങ്ങനെയുണ്ടെന്നു് നോക്കാല്ലോ.”
“ആങ്ഹാ, നോക്കാമല്ലോ … .” ജൂലിയ എഴുന്നേറ്റു് അവനെ പിൻതുടർന്നു.ഡേവിഡിന്‍റെ മുറിക്കുള്ളിൽ കടന്ന ജൂലിയ ആദ്യം ശ്രദ്ധിച്ചതു് അവിടം എത്ര നല്ലതു പോലെ വൃത്തിയായും ചിട്ടയോടു കൂടിയും ആയിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നതു് എന്നതാണു്. മറ്റൊരു പ്ലസ് പോയിന്‍റ്! — അവൾ ഓർത്തു. “ഒരു ബാച്ച്ലറുടെ താവളമാണെന്നു് തോന്നുകേയില്ലല്ലോ … .” അവൾ അഭിപ്രായപ്പെട്ടു. “ങാ, എനിക്കു് അടുക്കും ചിട്ടയും ഇത്തിരി കൂടുതലാണെന്നു് വെച്ചോ.” ഡേവിഡ് കളിയെന്ന മട്ടിൽ പറഞ്ഞു.
ഡേവിഡ് കമ്പ്യൂട്ടർ ഓൺ ചെയ്തു. ജൂലിയ മുറിയുടെ ഉൾവശമാകെ നിരീക്ഷിച്ചു. ഇളം നീല നിറമാർന്ന ചുവരുകൾ. വെള്ളവിരികളണിഞ്ഞ ജാലകങ്ങൾ. ആറടി ഉയരത്തിൽ ഗാംഭീര്യമാർന്ന ഒരു മുത്തശ്ശൻ ക്ളോക്ക്. പുസ്തകങ്ങളാൽ നിറഞ്ഞ ചുവരലമാര. വസ്ത്രങ്ങൾക്കായുള്ള ഒരു കപ്ബോർഡ്. ഭംഗിയായി വിരിക്കപ്പെട്ട കിടക്കയുടെ മേൽ ജ്യാമിതീയരൂപങ്ങൾ ചിതറിയൊരു കിടക്കവിരി. കമ്പ്യൂട്ടർ സ്ക്രീനിലേക്കു് നോട്ടം തിരിക്കാനൊരുങ്ങവേ കൺകോണിൽ പെട്ട എന്തോ ഒന്നു് ജൂലിയയുടെ ശ്രദ്ധയെ തിരികെ വിളിച്ചു.
ഒരു പ്ലേബോയ് മാഗസിനോ? അവൾ വീണ്ടും നോക്കി. അതെ, അതു തന്നെ. ലോകപ്രശസ്തരായ മോഡലുകൾ തുണിയുരിഞ്ഞു നില്ക്കാൻ മത്സരിക്കുന്ന താളുകൾ നിറഞ്ഞ, ലോകമെമ്പാടും വായനക്കാരുള്ള, പുരുഷന്മാർക്കായുള്ള പ്രസിദ്ധീകരണം! രസം തോന്നിയ ജൂലിയ അതെടുത്തു് താളുകൾ മറിച്ചു നോക്കാൻ തുടങ്ങി.
അര മിനിറ്റു പോലും വേണ്ടി വന്നില്ല,

 

അടുത്ത പേജിൽ തുടരുന്നു.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *