കാമ സുഗന്ധിയല്ലേ ? [Smitha] 567

“എന്ത് ഓര്‍ത്ത് വിഷമിക്കാന്‍?”

ചീരത്തൈകളില്‍ നിന്നും നോട്ടം മാറ്റാതെ അവള്‍ ചോദിച്ചു.

“അമ്മെ, അമ്മയ്ക്കറിയില്ലേ…ചേച്ചീടെ…”

“അമ്മമാര് ഓര്‍ത്ത് വെഷമിക്കാന്‍ പാടില്ലാത്ത കാര്യമാണോ അത്?”

“അമ്മെ, ചേച്ചിക്ക് ആ കാര്യത്തില്‍ ഒരു കണ്ട്രോളും ഇല്ല..അതവളുടെ സ്വഭാവമായിപ്പോയി. നമ്മള്‍ എന്ത് ചെയ്യും? ഇപ്പം പോലും കതകു അടച്ച് ഇട്ടിരുന്നു ഫയറിലെ കഥ വായിക്കുവാ!”

“ആരാടാ ആ വൃത്തികെട്ട മാസിക ഈ വീട്ടില്‍ ആദ്യം കൊണ്ടന്നെ?”

ഗ്രേസി ചോദിച്ചു.

“നീയല്ലേ? നീയല്ലേ അത് അവളെ വായിക്കാന്‍ പഠിപ്പിച്ചേ? എന്നിട്ട്!”

അത് കേട്ട് അവന്‍ ചിരിച്ചു.

“നീയെന്നാ ചിരിക്കുന്നെ?”

“അമ്മ ബീപ്പി കൂട്ടുകേലേല്‍ ഒരു കാര്യം ഞാന്‍ പറയാം,”

“ഫയര്‍ ഞാന്‍ ആദ്യം വായിക്കുന്നേ ചേച്ചീടെ കയ്യീന്നാ…”

“എഹ്? എങ്ങനെ?”

“ചേച്ചി ആദ്യം ആ മാസിക കൊണ്ടുവന്നത് സുധാരേട്ടന്‍റെ വീട്ടീന്നാ,”

ഗ്രേസി വിശ്വാസം വരാതെ അവനെ നോക്കി.

“കൊടുത്തത് സുധാകരേട്ടന്‍ അല്ല, ലീലാമണി ചേച്ചിയാ..”

“നീ ചുമ്മാ പൊക്കോണം കുട്ടാ…പിന്നെ ലീലാമണി അങ്ങനത്തെ വൃത്തികെട്ട മാസിക ഒന്നും വായിക്കത്തില്ല…”

“വായിക്കുന്നത് ഞാനും കണ്ടിട്ടില്ല…”

അവന്‍ പറഞ്ഞു.

“പക്ഷെ ചേച്ചിയോട് ശാരദ ചേച്ചി പറഞ്ഞിട്ടുണ്ട്..സുധാകരേട്ടന്‍ എല്ലാ ആഴ്ച്ചേലും ഫയര്‍ വാങ്ങും. ചേച്ചിയെക്കൊണ്ടും വായിപ്പിക്കും എന്നൊക്കെ അവര് കെടക്കുമ്പം…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...