പിറ്റേന്ന്.
!
രാവിലെ വസ്ത്രം പോലും മാറാതെ രാജൻ അമ്മുവിന്റെ മുറിയിലേക്ക് വന്നു.
അയാൾ പരിക്ഷീണനും ആത്മവിശ്വാസമില്ലാതെ മനഃശക്തി തോർന്നവനുമായി തളർന്നിരുന്നു.
രാജൻ പതുക്കെ അവളുടെ കട്ടിലിൽ വന്നിരുന്നു.
“അച്ഛാ.
.
എന്തൊക്കെയാണിത്.
അമ്മയെന്താ ഇങ്ങനെ.
ഞാനൊരു മുതിർന്ന പെണ്ണല്ലേ, എന്റെ കണ്മുന്നിൽ വച്ച് പോലും.
.
“!
അമ്മു തണുത്ത ശബ്ദത്തിൽ മന്ത്രിച്ചു.
“അവൻ അമ്മയുടെ നല്ല പ്രായത്തിലും ഇതിനേക്കാൾ ആർത്തിയോടെ ഇവിടെ വന്നിരുന്നു.
നമ്മുടെ തറവാടിന്റെ പാരമ്പര്യം ആണെന്ന് തോന്നുന്നു.
അതേ ചോരയല്ലേ.
അന്ന് സഹികെട്ടപ്പോൾ ഞാനാണ് അവനെ കഞ്ചാവു കച്ചവടത്തിലേക്ക് വഴിതിരിച്ചു വിട്ട് ഒളി ജീവിതമെന്ന നാടകത്തിലേക്ക് തള്ളിവിട്ടത്.
അന്നൊക്കെ ഇങ്ങനെ ആയിരുന്നില്ല, പകലും രാത്രിയും അവർ ഇതുതന്നെ ആയിരുന്നു.
കണ്ടു കണ്ടു സഹിക്കാൻ വയ്യാഞ്ഞിട്ട് ഞാൻ ഞായറാഴ്ച്ച മാത്രമേ ഇങ്ങോട്ട് വന്നിരുന്നുള്ളൂ.
“!
രാജൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“എന്നിട്ടിപ്പോ എന്ത് കിട്ടി.
? കഞ്ചാവു ഡീലർ എന്ന പേരും അമ്മയെ തൊട്ടിട്ടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയും.
അല്ല, ഇക്കയുമായി എന്താ പ്രശ്നം?”
അവൾ വാഹിദിന്റെ കാര്യം ഇടയിൽ ചോദിച്ചു.
“അമ്മയുമായുള്ള ബന്ധത്തിൽ ആദ്യകാലത്തും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ഒന്നാമത് അനിയൻ.
പിന്നെ മുതലാളിത്തത്തിന്റെ ഒരു ബഹുമാനവും.
പിന്നുള്ളത് അകറ്റുക എന്നതായിരുന്നു.
അത് വിജയിക്കുകയും ചെയ്തു.
പക്ഷേ വാഹിദ് നമ്മൾ ഉദ്ദേശിച്ചത് പോലെ നമ്മുടെ പക്ഷത്തേക്ക് വന്നില്ലെന്നു മാത്രമല്ല, എല്ലാ രീതിയിലും നമുക്കിപ്പോ ഒരു തടസ്സവുമാണ്.
അതോടെ ശരത്തിന് ഒളിവിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു.
“!
രാജൻ നിസ്സഹായതയോടെ തന്റെ അവസ്ഥ വ്യക്തമാക്കി.
