ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 102

 

അങ്ങനെ ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ ഞങ്ങൾ അലങ്കരിച്ച കാറിലേക്ക് കയറി. കാർ മുന്നോട്ട് എടുത്തതും എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിത്തുടങ്ങി. ഒടുവിൽ ആ സുദിനം വന്നെത്തിയിരിക്കുന്നു.

 

ലക്ഷ്മിയമ്മയുടെ ഏക മകളുടെ കല്യാണമല്ലേ, അത് നടത്താൻ അവർ തിരഞ്ഞെടുത്തിരുന്നത് നഗരത്തിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആയിരുന്നു. വണ്ടി അവിടെ എത്തിയപ്പോൾ ഞാൻ ശരിക്കും അന്തംവിട്ടുപോയി. അതൊരു കല്യാണമണ്ഡപം ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, സ്വർണ്ണവും ചുവപ്പും കലർന്ന നിറങ്ങളിൽ അലങ്കരിച്ച ഒരു വലിയ കൊട്ടാരം! മുറ്റത്ത് നിരന്നുകിടക്കുന്ന ആഡംബര കാറുകൾ കണ്ടാൽ തന്നെ അറിയാം വന്നവരിൽ പകുതിയും വമ്പൻമാരാണെന്ന്. വാതിൽക്കൽ തന്നെ അതിഥികളെ സ്വീകരിക്കാൻ പെൺകുട്ടികൾ നിൽപ്പുണ്ട്. പനിനീർ തളിച്ചും ചന്ദനം നൽകിയും വലിയ രാജകീയ സ്വീകരണം!

ക്യാമറക്കാരുടെ ഫ്ലാഷുകൾക്കിടയിലൂടെ, ബന്ധുക്കളുടെയും കൂട്ടുകാരുടെയും കൂവലുകൾക്കും ആരവങ്ങൾക്കുമിടയിലൂടെ ഞാൻ ആ വലിയ മണ്ഡപത്തിലേക്ക് കയറി.

 

പൂക്കൾ കൊണ്ട് അലങ്കരിച്ച ആ മണ്ഡപത്തിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ ആ വലിയ വാതിലിലേക്ക് തന്നെയായിരുന്നു. എന്റെ പെണ്ണ് എപ്പോഴാണ് വരിക എന്നോർത്ത് ഹൃദയം പടപടാന്ന് മിടിച്ചുകൊണ്ടിരുന്നു.

 

പെട്ടെന്നാണ് നാദസ്വരത്തിന്റെ താളം മാറിയത്. ഓഡിറ്റോറിയത്തിലെ മുഴുവൻ ആളുകളുടെയും കണ്ണുകൾ ആ പ്രധാന വാതിലിലേക്ക് തിരിഞ്ഞു. ക്യാമറക്കാരെല്ലാം അങ്ങോട്ടേക്ക് ഓടി. എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *