മീനാക്ഷി കല്യാണം 6 [നരഭോജി] 770

 

“തനിക്കറിയാം എന്താ അവൾക്കെന്ന്.  അത് ഞാൻ തന്നെ കൊണ്ട് പറയിക്കും. ഇല്ലെങ്കി, തന്നെ…. തന്നെ ഞാൻ കൊല്ലും, അവളല്ലാതെ എനിക്ക് ആരുമില്ല, പറയടോ…ഞാൻ അവൾക്കു വേണ്ടി എന്തും ചെയ്യും.” ഞാൻ അലറി.

 

അമ്മ കരഞ്ഞ് കൊണ്ട് കൈ പിടിച്ചു എങ്ങലടിച്ചു. 

“മേനേ ഞാൻ പറയാം, എല്ലാം ഞാൻ പറയാം, മോനറിയണ്ടത് തന്നെയാണ്. അച്ഛന് തീരെ വയ്യാത്തതാണ്. ഒന്ന് വിടണെ.” ഞാൻ പിടിയൊന്ന് അയച്ചു രാഘവമാമൻ കാൽനിലത്ത്കുത്തി, തലകുമ്പിട്ടു.

 

“മോനെ അവള്…., അവള് സുഖമില്ലാത്ത കുട്ടിയാണ്, ചെറുപ്പം തൊട്ടേ അങ്ങനാണ്.” അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടന്നുണ്ടായ ഞെട്ടലിൽ കൈയ്യെടുത്തു. വിളറികൊണ്ട് എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി ചോദിച്ചു.

 

“ എന്തസുഖം, എന്തസുഖാ എൻ്റെ മീനാക്ഷിക്ക്.”

 

“എല്ലാം എന്റെ തെറ്റാണ്, എന്റെ തെറ്റാണ്… എല്ലാത്തിനും കാരണം ഞാനാണ്. ഇവർ ഒരു ജീവിതകാലം മുഴുവൻ ഈ വിധി അനുഭവിക്കണ്ടി വരുന്നതിനും  കാരണം ഞാനൊറ്റൊരുത്തനാണ്. ഇതിൽ നിന്നൊരു തിരിച്ച് പോക്കില്ല ഞങ്ങളാർക്കും.” അയാൾ ഒരു കുബസാരമെന്നോണം എല്ലാം ഏറ്റെടുത്തു. അത് അമ്മക്കും ഞെട്ടലായിരുന്നിരിക്കാം, അതാ മുഖത്ത് തെളിഞ്ഞ് കാണുന്നുണ്ട്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം അയാൾ തെറ്റ് സമ്മതിക്കുന്നത്. ഏറ്റെടുക്കുന്നത്.

 

“എന്നെ പ്രാന്ത്പിടിപ്പിക്കാതെ ആരെങ്കിലുമൊന്ന് പറയു അവൾക്കെന്താണെന്ന്. അവളെ കാണാനില്ല. എനിക്കവളെ കണ്ടുപിടിക്കണം. അവളില്ലാതെ എനിക്ക് പറ്റില്ല”

 

അയാൾ അത്ഭുതത്തിൽ എന്നെ നോക്കി. അമ്മയാണ് പറഞ്ഞ് തുടങ്ങിയത്…..

 

******

മുന്നിലേക്കുള്ള കാഴ്ചപോലും മറക്കുന്ന എടുത്തൊഴിക്കുന്നതു പോലെ മഴ , ഞാൻ സംഭ്രമത്തിൽ കടവിലേക്കോടി. അവിടെയെവിടെയെങ്കിലും അവൾ ഉണ്ടാകണേയെന്ന് അറിയാതെ മനസ്സാൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

 

********

കനത്തമഴയെ വകവക്കാതെ ജങ്കാറിൽ ഒരറ്റത്ത് മീനാക്ഷി നിന്നു. അവളെല്ലാം നേരത്തേ തീരുമാനിച്ചിരുന്നു. കണ്ണുനീരെല്ലാം മഴയിലലിഞ്ഞ് ഒന്നായി മാറി. മഴയുടെ ശക്തി കൂടി കൂടി വരികെയാണ്. വളരെ കഷ്ടപ്പെട്ടാണ് ജങ്കാറ് അടുത്ത കരയിലേക്ക് പോകുന്നത്. ചെറുവഞ്ചികളെല്ലാം കരയിലേക്ക് കയറ്റിയിട്ടു. പുഴയിൽ ഒഴുക്കിൻ്റെ വേഗത നിമിഷംപ്രതി കൂടിവരുന്നുണ്ട്, അവളുടെ മനസ്സിൽ സങ്കടമെന്നപോലെ. 

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

79 Comments

Add a Comment
  1. നീലകുറുക്കൻ

    എന്താ പ്പോ പറയാം.

    അപാര എഴുത്ത്.. വളരെ നല്ല കഴിവുണ്ട്.. വീണ്ടും ധാരാളം കഥകൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ.

    ഒറ്റയിരുപ്പിൽ മൊത്തം വായിച്ചു തീർത്തു..

    ബാത്റൂമിലെക്ക് പോലും മൊബൈലും പിടിച്ച് പോയി വായിച്ചിട്ട് അവിടെ ഇരുന്നും കരഞ്ഞു..

    പലവട്ടം പലവഴിക്ക് ട്രാജഡി കാണിച്ച് പോയ കഥ അവസാനം അവരെ ഒന്നിപ്പിച്ചപ്പോൾ തോന്നിയ സന്തോഷമാണോ ആശ്വാസമാണോ അതിരില്ലാത്തത് ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *