നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

“സൂക്ഷിക്കണം ദേവാ…”

 

എന്റെ മുഖത്തേക്ക് നോക്കാൻ ഭയന്നുകൊണ്ട് കൃതിക പതുക്കെ പറഞ്ഞു.

 

ഞാൻ അവൾക്ക് മറുപടിയൊന്നും നൽകിയില്ല, ചുണ്ടിൽ ഒരു നേരിയ, തണുത്ത ചിരി മാത്രം വരുത്തിക്കൊണ്ട് ഞാൻ വാതിൽക്കലേക്ക് നടന്നു. താഴെ ഡൈനിങ് ഹാളിൽ എത്തിയപ്പോൾ അവിടെ സച്ചിനും രാഹുലും ഇരിപ്പുണ്ടായിരുന്നു.

 

അവർക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല എന്ന് ആ വിളറിയ മുഖങ്ങൾ വിളിച്ചുപറയുന്നുണ്ട്.

ഭക്ഷണം കഴിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും ഉള്ളിൽ ഭയമായിരുന്നു… എന്നിലൊഴികെ!

 

പെട്ടെന്ന് ഹാളിലേക്ക് തക്ഷകൻ കടന്നുവന്നു. അവന്റെ കണ്ണുകളിൽ യുദ്ധത്തിന്റെ തീ പാറിനിൽപ്പുണ്ടായിരുന്നു. യാതൊരു മുഖവുരയുമില്ലാതെ അവൻ ഞങ്ങളെ നോക്കി ഗർജ്ജിച്ചു:

“സമയമായി… ആയുധങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ പോരാട്ടം അവസാനിക്കുന്നത് നിങ്ങളുടെയോ… അല്ലെങ്കിൽ എന്റെയോ ചോര ആ ചുവന്ന മണ്ണിൽ വീഴുമ്പോഴായിരിക്കും! വരിക!”

 

അവൻ തിരിഞ്ഞുനടന്നതും ഞങ്ങൾ അവന് പിന്നാലെ നടന്നു. എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഭയം കൊണ്ടല്ല… ആ കറുത്ത വാളൊന്ന് കയ്യിലെടുക്കാൻ, ആ രുധിരമണിയുടെ പ്രകാശത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എന്റെ ശരീരം വെമ്പൽകൊള്ളുകയായിരുന്നു! ഇത്രയും ദിവസത്തെ പരിശീലനം ഇന്നത്തെ ഈ ഒരൊറ്റ പോരാട്ടത്തിന് വേണ്ടിയായിരുന്നു.

 

ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.

 

വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ഞാനെന്ന ആ കൊടുംരാക്ഷസനെ!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *