നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 404

“അവള് ടൗണിലേക്കാന്നും പറഞ്ഞു പോയതാ എന്റെ കൊച്ചേ”

മത്തായി അസന്തുഷ്ടിയോടെ പറഞ്ഞു.

“അതിനിപ്പം എന്നാ? വല്ല സാധനോം മേടിക്കാൻ പോയതാരിക്കും!”

“സാധനം!”

സാറാമ്മ അമർഷത്തോടെ പറഞ്ഞു.

“വീട്ടിൽ ഉള്ള സാധനം എവിടേലും പോയി വാങ്ങിക്കണ്ട കാര്യമുണ്ടോ മോളെ?”

മത്തായി ആരോടെന്നില്ലാതെ പറഞ്ഞു.

“അതെന്നതാ?”

“എന്റെ പൊന്ന് കൊച്ചേ..നിന്നോട് പറഞ്ഞാ മനസ്സിലാകത്തില്ല. നീ വെറും പൊട്ടിയാ..ജോ ഒള്ളപ്പം അവക്ക് വേറെ ആണുങ്ങടെ കൂടെ പോകണ്ട വല്ല കാര്യോം ഉണ്ടോ?”

ജെന്നിഫർ അവരെ മാറി മാറി നോക്കി.

“ആരാ ആള്?”

അവൾ ചോദിച്ചു.
“ടൗണിൽ മലഞ്ചരക്ക് കച്ചോടം നടത്തുന്ന നൗഷാദ്…അയാളാ ആള്!”

ജെന്നിഫറിന് ആ വാർത്ത അദ്‌ഭുതമായി തോന്നിയില്ല. മുമ്പ് ഒക്കെ അവരുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു പന്തികേട് താൻ കണ്ടത് അവൾ ഓർമ്മിച്ചു. അത് എന്തെങ്കിലുമാകട്ടെ. അതിനെ കുറ്റം വിധിക്കാൻ എന്തായാലും തനിക് കഴിയില്ല. മകന്റെ പ്രായത്തേക്കാൾ താഴെയുള്ള ഒരു ആൺകുട്ടിയുമായി പ്രണയത്തിലാണ് താൻ. താൻ അവനിലേക്ക് ആകര്ഷിക്കപ്പെട്ടതുപോലെ ഏന്തെങ്കിലും ഒരു കാരണമോ ന്യായമോ ജിഷയ്ക്കും പറയാനുണ്ടാവും.

സേഫ് ആയ ഒരു ഫിലോസഫി എല്ലാത്തരം അരുതായ്ക ചെയ്യുമ്പോഴുമുണ്ട്.

തന്റെ ഫിലോസഫി: ചെയ്യുന്നതിന്റെ ബേസ് സ്നേഹമാണെങ്കിൽ അത് കുറ്റമാകുന്നില്ല.

അവൾ പുഞ്ചിരിച്ചു.

അമ്മയുടെയും അച്ഛന്റെയും കൂടെ പറമ്പിലും തൊടിയിലുമൊക്കെ ചുറ്റിക്കറങ്ങുമ്പോൾ അവളുടെ മൊബൈലിലേക്കൊരു കോൾ വന്നു.

ശരത്ത് ആണ്.

“മാം വീട്ടിലെത്തിയോ?”

“വന്നിട്ട് ഒരു മണിക്കൂറായി..എവിടെയാ?”

“ഓ! ഒരു മണിക്കൂർ മുമ്പ് വന്നോ? ഗുഡ്! ഞാൻ ദാ ഇപ്പം എത്തി…ജസ്റ്റ് ലാൻഡ് ചെയ്തതെ ള്ളൂ…”

“ഓക്കേ ..എന്നാൽ വിശ്രമിക്ക്…പറ്റുമെങ്കിൽ അൽപ്പം ഒന്ന് ഉറങ്ങിക്കോ…”

“ഓക്കേ..ശരി മാം…രാത്രി പതിനൊന്ന് കഴിഞ്ഞല്ലേ? ആ ആൽമരത്തിന്റെ ചുവട്ടിൽ?”

“ആം …അതെ …അപ്പോൾ,”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.