നിറമുള്ള നിഴലുകൾ [ഋഷി] 414

ഒറ്റയ്ക്കിരുന്നു ബോറടിച്ചുകാണുമോ? അപ്പോഴൊരു ടൈംപാസ്സിന്? ഏയ് അങ്ങനെ വരുമോ? എന്നാ കെട്ടിയവനെ വിളിച്ചാപ്പോരേ? എന്തോന്നെടേ നീ പറയണത്? ആരെങ്കിലും ടൈംപാസ്സിന് കെട്ടിയവനെയോ കെട്ടിയവളേയോ വിളിക്കുമോ? ചിന്തിച്ചു കുഴഞ്ഞ ഞാൻ തല ക്ലിയറാക്കാൻ ഗ്രൗണ്ടിൽ ഓടാൻ പോയി. ഓട്ടം കഴിഞ്ഞു തളർന്ന് വണ്ടിയിലിരുന്നപ്പോൾ ഒരു മെസ്സേജ്. “എന്നെ വിളിക്ക്”. ദേ മൂന്നു മിസ്സ് കോളുകൾ…

എന്താ ചേച്ചീ? സ്വരത്തിലെ ആകാംക്ഷ ചേച്ചി പിടിച്ചെടുത്തു.

ഒന്നൂല്ലടാ.. എന്താ നിന്നെ വിളിക്കാൻ കാരണം വല്ലതും വേണോ? അമർത്തിയ ചിരി… ഓ.. ആ മുഖം.. കണ്ണുകളിൽ തിളങ്ങുന്ന കുസൃതി…ദൈവമേ! ദേ ഇത്രയടുത്ത് എനിക്കു കാണാം.

അതല്ല.. ചേച്ചി വിളിക്കുമോ എന്നോർത്തിരുന്നു. ഞാൻ പറഞ്ഞു.

ഹ! എന്നിട്ടാണോടാ അരമണിക്കൂറായി വിളിക്കുന്നു. നീ ഫോണെടുക്കാതെ എവടെയാരിരുന്നു? വല്ല അടിപിടിക്കുമാണോടാ? ആ സ്വരമിത്തിരി കൂർത്തു.

അയ്യോ! ഓടാൻ ഗ്രൗണ്ടീ വന്നതാ ചേച്ചീ. ഫോൺ വണ്ടീലാരുന്നു. ഞാൻ പറഞ്ഞു.

ഊം… അമർത്തിയൊരു മൂളൽ! മുഴുവനും അങ്ങു വിശ്വസിച്ച ലക്ഷണമില്ല!

ഇന്നത്തെ ദിവസമെപ്പടി? സ്ഥിരം അടവെടുത്തു. എന്റെ രഘൂ ഒന്നും പറയണ്ട….ചേച്ചി അന്നത്തെ വിശേഷങ്ങൾ മൊത്തം വിളമ്പി. ഹാൻഡ്സ് ഫ്രീ ചെവിയിൽ തിരുകി ഞാൻ വണ്ടി സ്റ്റാർട്ടാക്കി. വീട്ടിൽച്ചെന്നു സ്നീക്കേർസും സോക്സും അഴിക്കുന്നതു വരെ അനുസ്യൂതം വാചകം. കുളിക്കാൻ പോവുന്നതുകൊണ്ട് എന്നെ വെറുതേ വിട്ടു. രണ്ടെണ്ണം ചെലുത്തിയാൽ മതി എന്നൊരുപദേശവും!

എന്താണെന്നറിയില്ല, അന്നും അടുത്ത ദിവസവും മുഖത്തൊരു വിഡ്ഢിച്ചിരിയുണ്ടായിരുന്നു. ഹേമ പറഞ്ഞപ്പോഴാണ് ബോധവാനായത്.

ഉച്ചകഴിഞ്ഞ് ചേച്ചിയുടെ ഓഫീസിലേക്കു ചെന്നു. ഞാനും ഹേമയും കൂടിയാണ് മൂന്ന് ഇന്റീരിയർ ഡിസൈനുകൾ അവതരിപ്പിച്ചത്. ഒരു കേരള കസവുസാരിയിൽ ചേച്ചി മനോഹരിയായിരുന്നു. എനിക്ക് ചേച്ചിയോടു തോന്നുന്ന ആകർഷണം ആർക്കും മനസ്സിലാവാത്തത് അത്ഭുതപ്പെടുത്തി! മൊത്തം ഓഫീസ് സ്റ്റാഫിനൊപ്പം ഒരു നരച്ച മുടിയുള്ള കിഴവനുമുണ്ടായിരുന്നു.

മുക്കർജി. റീജിയണൽ ഹെഡ്ഡാണ്. ചേച്ചി പരിചയപ്പെടുത്തി. മീറ്റിങ്ങിൽ കൂടുതൽ ചോദ്യങ്ങൾ പുള്ളിയുടേതായിരുന്നു. ഹേമയിത്തിരി വിഷമിക്കുന്നതുപോലെ എനിക്കു മാത്രം തോന്നി. അപ്പോൾ ഞാനാണ് മിക്കവാറും ഉത്തരങ്ങൾ കൊടുത്തത്. മെല്ലെ മെല്ലെ ഒരു ഡിസൈൻ എല്ലാവരും അംഗീകരിച്ചു… ഹാപ്പിയായി പിരിഞ്ഞു.

ചേച്ചിയെ ആർത്തിയോടെ നോക്കാതിരിക്കാൻ ശരിക്കും പണിപ്പെട്ടു. എന്നാലും.ആ വിടർന്ന മിഴികളും, തുടുത്ത കവിളുകളും…..പിന്നെ കസവു ബോർഡറുള്ള സാരിക്കുള്ളിൽ ഉയർന്നുതാഴുന്ന കൊഴുത്ത മുലകളും…ഓഫീസ് ചെയറിൽ നിറഞ്ഞു കവിയുന്ന വിടർന്നു തള്ളിയ കുണ്ടികളും… ആഹ്… ഇടയ്ക്കെല്ലാം ചുറ്റിനടന്നപ്പോൾ ആ ശില്പത്തിനെ നെഞ്ചിലമർത്താൻ തോന്നി… ഒരു കാട്ടാളനെപ്പോലെ കരുത്തുള്ള കൈകളിൽ വാരിയെടുത്ത് കടിച്ചുകീറി അനുഭവിക്കാൻ തോന്നി… ഒട്ടും നോവിക്കാതെ കൊഞ്ചിക്കാൻ തോന്നി… അമ്മേ!

ശ്രീനി ഞങ്ങളെ അവന്റെ ക്ലബ്ബിലേക്ക് കൊണ്ടുപോയി, ചെറിയൊരു സെലിബ്രേഷൻ. അവൻ ബിയറും ഹേമ വൈനും ഞാൻ സ്ഥിരം വിഷം റമ്മും സോഡയും. എല്ലാവരും നല്ല മൂഡിലായിരുന്നു.

പപ്പടം പൊടിച്ചതും മസാല ചേർത്ത കപ്പലണ്ടിയും ഉള്ളിയും പച്ചമുളകും

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *