കവിത ഫുഡ് വെക്കാനുള്ള തിരക്കിൽ ആയിക്കഴിഞ്ഞപ്പോൾ ഞാൻ പതിയെ മുൻ വാതിൽ തുറന്ന് എന്നിട്ട് തോട്ടത്തിലേക്ക് പതിയെ ഇറങ്ങി. അവിടെ ആകെ ചുറ്റി നടന്ന ശേഷം ചെയ്യേണ്ട പണികൾ ഒന്ന് കാൽക്കുലേറ്റ് ചെയ്തു നോക്കി. പിന്നെ തോടിന്റെ സൈഡിലൂടെ ഇറങ്ങി. വാഴത്തോപ്പിലൂടെ നടന്ന് പതിയെ എന്റെ ഇല്ലികാടിനെ സമീപിച്ചു
ഞാൻ ആ ഇല്ലിക്കാടിന്റെ ഉള്ളിലേക്ക് ഉള്ള വഴിയെ നടന്നുകയറി. വേറെ ആരും കടക്കാതെ ഇരിക്കാൻ വേലി പോലെ കമ്പുകൾ കൊണ്ടുള്ള ഗേറ്റ് പോലുള്ള ഒരു സെറ്റപ്പ് ഉണ്ടായിരുന്നു. അതു എടുത്തു മാറ്റി അകത്തു കയറി.
തിരികെ അതു അടച്ച ശേഷം . ഇല്ലിയും ഓലയും കൊണ്ട് ഉണ്ടാക്കിയ മാടംത്തിന്റെ അകത്തു ചെന്നു. മാടത്തിനു ചുമർ ഉണ്ട് അതും ഇല്ലി കൊണ്ട് കെട്ടി ഉണ്ടാക്കിയത് ആണ്. ഞാൻ മാടത്തിന്റെ നിലത്തു ഒരു പായ ഇട്ടു. എന്നിട്ട് കാട്ടിൽ നൂണ്ട് കയറി തൊടിന്റെ ഭാഗത്തു എത്തി.
കള കള ആരവം മുഴക്കി വെള്ളം ഒഴുകുന്നു. അതിൽ കുറച്ചു നേരം നോക്കി നിന്നു. തോട്ടിൽ നിന്നും കരയിലേക്ക് ഒരു മരത്തിന്റെ വേരിൽ ചെറിയ കയർ വലിച്ചു കെട്ടിയിരിക്കുന്നു. ഞാൻ അതിൽ പിടിച്ചു ശ്രദ്ധാപൂർവം പൊക്കി. കുറെയധികം ചില്ലു കുപ്പികൾ അതിൽ കെട്ടിയിട്ടിരിക്കുന്നു.
അതിൽ നിന്നും ഒരെണ്ണം എടുത്തു ഞാൻ കരയിൽ വച്ചു ശേഷം ശ്രദ്ധപൂർവം തോട്ടിലെ വെള്ളത്തിൽ താഴ്ത്തി. ആ കുപ്പിയുമായി ഞാൻ ആ കാട്ടിൽ തന്നെയുള്ള ഒരു പാറയിൽ ഇരുന്നു. ആ കുപ്പിയുടെ അടപ്പ് തുറന്നു
ചാരായം
തന്റെ ഒരു കൂട്ടുകാരൻ എന്തൊക്കയൊ പഴങ്ങൾ കൊണ്ട് വാറ്റി ഉണ്ടാക്കിയതാണ്. ഇതുപോലെത്തെ കൂട്ടുകാർ ഉണ്ടെങ്കിൽ ജീവിതം അടിപൊളി എന്ന് വേണമെങ്കിൽ പറയാം. ഞാനെങ്ങനെ ഡെയിലി മദ്യപിക്കുന്ന ആളൊന്നുമല്ല വല്ലപ്പോഴും ഒരിക്കൽ ഇതുപോലെ സദർഭത്തിൽ മാത്രം ആണ് .ആ പാറയിൽ ഞാൻ ചാരി ഇരുന്നു കുറച്ചു കുടിച്ചു. ശേഷം കുപ്പി അടപ്പ് അടച്ചു പാറയിടുക്കിൽ വച്ചു.
