
ഇനി മുറിയിലേക്ക് ചെന്നാൽ എന്ത് സംഭവിക്കും? ആ വാതിൽ അടഞ്ഞു കഴിഞ്ഞാൽ ഞങ്ങൾക്കിടയിൽ എന്ത് സംഭാഷണമായിരിക്കും നടക്കുക? ഞാൻ എല്ലാം തുറന്നു പറയണോ? അതോ പുള്ളി പറയുന്നത് വരെ കാത്തിരിക്കണോ? ഓരോ നിമിഷവും ഓരോ പുതിയ ചിന്തകൾ അവളുടെ മനസ്സിൽ വന്നു പോയി. ഒരു വശത്ത് താൻ ചെയ്ത അവിശ്വസ്തതയുടെ ഭാരം,
മറുവശത്ത് സുരേട്ടന്റെ അസ്വാഭാവികമായ ശാന്തത. പുള്ളിക്ക് എല്ലാം അറിയാം എന്ന് ഉറപ്പാണ്, എന്നിട്ടും എന്തിനാണ് ഈ ഒളിച്ചുകളി? ആലോചിക്കുന്തോറും അവൾക്ക് വല്ലാത്തൊരു തലവേദന തോന്നി. എന്ത് ചെയ്യണമെന്നറിയാതെ അവളുടെ മനസ്സ് അങ്ങ് വല്ലാതെ ഉലഞ്ഞു പോയി. ഓരോ സാധ്യതകളും അവൾ മനസ്സിൽ കണക്കുകൂട്ടി. മാപ്പ് ചോദിക്കണോ? അതോ ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ കിടന്നുറങ്ങണോ?
ഒടുവിൽ അവൾ ഒരു ഉറച്ച തീരുമാനമെടുത്തു. അടുക്കളയിൽ സുരേട്ടൻ കാണിച്ച ആ പെരുമാറ്റം… തന്റെ മുലകളിലെ ചുവന്ന പാടുകളിൽ വിരലോടിച്ച ആ നിമിഷം, ഉമ്മകൾ തന്ന ആ നിമിഷം … അതിൽ എന്തൊക്കെയോ അർത്ഥങ്ങളുണ്ട്. സുരേട്ടൻ ആദ്യം സംസാരിക്കട്ടെ. ഏട്ടൻ എന്ത് തന്നെ ചോദിച്ചാലും സത്യം അങ്ങ് തുറന്നു പറയാം. ഇനി ഒന്നും ഒളിക്കാനില്ല. ഈ കള്ളത്തരങ്ങൾക്കിടയിൽ ജീവിക്കുന്നത് മതിയായി. സത്യം പറഞ്ഞിട്ട് ബാക്കി പുള്ളി തീരുമാനിക്കട്ടെ. ആ ഒരു തീരുമാനമെടുത്തപ്പോൾ അവളുടെ ഉള്ളിൽ ചെറിയൊരു സമാധാനം തോന്നി.
അവൾ ഓരോന്നോർത്ത് പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്നു. ടാപ്പിലെ വെള്ളം സിങ്കിൽ നിറഞ്ഞു കവിഞ്ഞു തറയിലേക്ക് ഒഴുകാൻ തുടങ്ങി. പാത്രങ്ങൾ കഴുകുന്ന ശബ്ദത്തിനപ്പുറം തറയിൽ വീഴുന്ന വെള്ളത്തിന്റെ ശബ്ദം അവൾ കേട്ടില്ല. അവൾ ഒരു വല്ലാത്ത പകൽക്കിനാവിൽ എന്ന പോലെ അവിടെ നിൽക്കുകയായിരുന്നു.
