ശിവനും മാളവികയും [Smitha] 153

തിരകളുടെ പെരും താണ്ഡവത്തിൽ നിന്ന് നോട്ടം മാറ്റി അയാൾ മാളവികയുടെ കണ്ണുകളിലേക്ക് തന്റെ കണ്ണുകൾ തറപ്പിച്ചു.
“….അതിന് മുമ്പ് ഒരാളെ കാണണം…”
“ഫിനാൻസ് കമ്മീഷണർ ആയിരുന്നോ സൂര്യാ കൃഷ്ണമൂർത്തിയുടെ ട്രൂപ്പിൽ സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്നോ?”
അവൾ കണ്ണുമിഴിച്ചു.
“എന്താ ഡയലോഗ്!”
അയാൾ ആ ഫലിതം ആസ്വദിച്ചില്ല. പകരം തിരകൾ കൊണ്ടുവന്ന തണുത്ത കാറ്റിൽ ആരുടെയോ മൃദുസ്പർശമറിയാനെന്നോണം കണ്ണുകളടച്ചു.
“ആരെ? ആരെക്കാണാൻ?”
കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ സുഖമറിഞ്ഞിരിക്കെ പ്രശാന്ത് മാളവികയുടെ ചോദ്യം കേട്ടു.
“കൃഷ്ണവേണിയെ…”
കണ്ണുകൾ തുറക്കാതെ ഇരുട്ടിന്റെ തന്മാത്രകൾ നൽകിയ തണുപ്പറിഞ്ഞ് അയാൾ പറഞ്ഞു.
“പ്രണയിനി?”
അവൾ ചോദിച്ചു.
“ജീവൻ,”
“എന്നിട്ട് എന്തിന് വിട്ടുകളഞ്ഞു?”
അയാൾ അതിന് ഉത്തരം പറഞ്ഞില്ല. പകരം കൺപോളകൾക്കകത്തെ ഇരുട്ടിൽ കാറ്റിലുലയുന്ന ചെങ്കൊടിയുടെ നിറവും ബോധിവൃക്ഷങ്ങളെപ്പോലെ ചുരുട്ടിയുയർത്തിയ മുഷ്ടികളുടെ താളപ്രവാഹവും ചിന്തപ്പെട്ട ഗോത്രങ്ങളുടെ ചുടുചോരയെ നെറ്റിയിലണിഞ്ഞ് “വിപ്ലവം ജയിക്കട്ടെ” എന്നാർത്ത് വിളിക്കുന്ന തരുണസൂര്യന്മാരെയും കണ്ടു.
“ഇപ്പോൾ എവിടെ?”
“നീ വന്നയിടത്ത്. വായും വയറും ലിംഗവും യോനിയും മാത്രമുള്ള യാങ്കികളുടെ നാട്ടിൽ. സ്റ്റേറ്റ്സിൽ. പെനിസിൽവാനിയയിൽ,”
“ച്ചെ!!”
അവൾ ഒച്ചയിട്ടു.
“എന്തൊരശ്ലീലം!!”
“നിന്റെ വർഗ്ഗം ചെയ്യുന്നത്ര മുഴുത്ത അശ്ലീലമൊന്നും ഞാൻ പറഞ്ഞില്ല!”
“എന്റെ ഏത് വർഗ്ഗം? നായന്മാരുടെ വർഗ്ഗമോ?”
“ച്ചെ! കണ്ടോ! മീഡിയാ പേഴ്‌സൺ എപ്പോഴും വൃത്തികേട് മാത്രമേ ചിന്തിക്കൂ. എങ്ങനെ സാധിക്കുന്നു നിനക്കൊക്കെ ഇത്ര കമ്മ്യൂണലാകാൻ? എടീ ഞാൻ പറഞ്ഞത് മീഡിയാ വർഗ്ഗം! അല്ലാതെ…”
“ഏയ്!”
മാളവിക മുഷ്ടി ചുരുട്ടി.
“മീഡിയയെ പറഞ്ഞാലുണ്ടല്ലോ!”
“എന്ത് ചെയ്യും നീ?”
ആയാലും ഗൗരവാന്വിതനായി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *