ശിവനും മാളവികയും [Smitha] 153

മാളവിക കടന്നുവരുമ്പോൾ പ്രശാന്ത് രണ്ടാമത്തെ റൗണ്ടിലേക്ക് ഐസ്ക്യൂബുകളിടുകയായിരുന്നു.
അവളെ കണ്ട് അയാൾ അമ്പരന്നു.
“അത്കൊള്ളാം!”
അവൾ പറഞ്ഞു.
“ഒറ്റയ്ക്കിരുന്ന് തട്ടുവാണ് അല്ലേ?”
അയാൾ എഴുന്നേറ്റു.
“എഴുന്നേറ്റ് ബഹുമാനിക്കുവൊന്നും വേണ്ട. ഇരിക്ക്!”
“ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു?”
അയാൾ ചോദിച്ചു.
“അത് പോട്ടെ!”
മാളവിക ഉത്തരം പറയാൻ തുടങ്ങിയപ്പോൾ അയാൾ പെട്ടെന്ന് വേറെ ഒരു ചോദ്യം ചോദിച്ചു.
“നീയീ രണ്ടാഴ്ച്ച എവിടെ ആയിരുന്നു?”
“ചുമ്മാ തറവാട് വരെ ഒന്ന് പോയി”
“പാലക്കാടോ?”
“അതെ,”
“ആരാ ഇപ്പം അവിടെ ഉള്ളത്?”
“ഇപ്പം അവിടെ…”
മാളവിക ഒന്ന് സംശയിച്ച് അയാളെ നോക്കി. പിന്നെ അവൾ വാതിൽക്കലേക്ക് നോക്കി. അവളുടെ നോട്ടം പിന്തുടർന്ന് അയാളും. അപ്പോൾ പുറത്തെ ഉദ്യാനത്തിന് മുമ്പിൽ നിന്ന് വെളുത്ത് മെലിഞ്ഞ, കണ്ണട വെച്ച മധ്യവയസ്ക്കയായ, സുന്ദരിയായ ഒരു സ്ത്രീ അങ്ങോട്ട് വന്നു.
പ്രശാന്തിന്റെ ശ്വാസം നിലച്ചു.
“കൃഷ്ണവേണി!”
അയാൾക്ക് വാക്കുകൾ വിക്കി.
അവരുടെ കണ്ണുകൾ അയാളെയും അളക്കുന്നത് മാളവിക കണ്ടു.
“നിനക്കെങ്ങനെ….?”
പ്രശാന്ത് മാളവികയെ നോക്കി.
“ഞങ്ങൾ തമ്മിൽ ചെറിയ ഒരു പരിചയമുണ്ട്…”
പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മാളവിക പറഞ്ഞു.
“പരിചയമോ?”
വിശ്വാസം വരാതെ പ്രശാന്ത് വീണ്ടും ചോദിച്ചു.
“ങ്ഹാ,”
“സ്റ്റേറ്റ്സിൽ?”
“അതെ..പിന്നെ കേരളത്തിലും,”
പ്രശാന്ത് അവളുടെ അടുത്തവാക്കുകൾക്ക് കാതോർത്തു.
“എന്റെ അമ്മയാണ്!”

[രണ്ടാം ഭാഗം ഇല്ല]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *