ശിവനും മാളവികയും [Smitha] 153

“നീയുള്ളപ്പോൾ ഞാൻ യാമിനി കൃഷ്‌ണമൂർത്തിയുടെ ലസിത നടനത്തിന്റെ ഭംഗി മറക്കുന്നു. പത്മാസുബ്രമണ്യത്തിന്റെ ലാസ്യ ലാവണ്യ നർത്തനം പെട്ടെന്ന് മറയുന്നു…ഉദയ ശങ്കറിനെ രഹസി ഭവന്തവും ബിർജു മഹാരാജിന്റെ മധുനി പിബന്ധവും ആയുസ്സില്ലാതെ മറഞ്ഞുപോകുന്നു…നീയുള്ളപ്പോഴോ ഓരോ ചലനനവുമെനിക്ക് ശിവനുടയ കാലടിയിലുഴലുന്ന നടന ചക്രവും ശിവനരക്കെട്ടിലെ കതിർപാലും ശിവനുടയ ഹൃദയത്തിലെ ചടുല നടരാജവീരവും….”
അൽഫേസിന്റെ വാക്കുകൾ അവളെ അതുവരെ അറിയാത്ത ഒരു ലോകത്തേക്ക് കൊണ്ടുപോയി.
കടൽത്തീരത്തിന്റെ സ്വർണ്ണമണൽപുറത്ത് നിന്ന് അവർ എപ്പോഴാണ് സിക്സ്ത് ഗ്രാൻഡ് റോഡിലെ അവന്റെ അപ്പാർട്ട്മെന്ററിലെത്തിയതെന്ന് മാളവികയ്ക്ക് അറിവുണ്ടായില്ല.
കണ്ണുകൾ തുറക്കുമ്പോൾ അൽഫേസിന്റെ ജടയഴിഞ്ഞ് ശിവനുടയമാറുപോലെ വിരിഞ്ഞ ദേഹത്തേക്ക് വീണ് പടർന്നിരുന്നു. ശിവഗംഗയുടെ കരയിൽ തിറയാടുന്ന വീരശൈവന്റെ പൗരുഷം കത്തുന്ന ലോഹക്കരുത്തുള്ള അവന്റെ ദേഹത്തേക്ക് മാളവിക കണ്ണുകൾ മാറ്റാതെ നോക്കി. കണ്ണുകൾ താഴ്‌ന്നു താഴ്‌ന്ന് ശിവനരക്കെട്ടിലേക്ക് നീണ്ടു. അവിടെ ശിവനുടയ തിരുഃഗൃഹമായ കൈലാസത്തിന്റെ ദൃഢതയോടെ അൽഫേസിന്റെ ലിംഗം വെട്ടിവിറച്ച് തന്നെ ക്ഷണിക്കുന്നത് അവൾ കണ്ടു.
പെട്ടെന്ന് മാളവിക തന്റെ ദേഹത്തേക്ക് നോക്കി.
അൽപ്പം മുമ്പ് തങ്ങളിരുന്ന കടൽത്തീരത്തിലേക്ക് കയറിവന്ന ഒരു മത്സ്യ കന്യകയെപ്പോലെ പൂർണ്ണ നഗ്നയായി കിടക്കുകയാണ് താൻ!
എപ്പോഴാണ് താൻ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്ന് സ്വയം ഇറങ്ങിവന്നത്?
“അൽഫേസ് ….നമ്മൾ സെക്സ് ചെയ്യാൻ പോകുവാണോ?”
മാളവിക ചോദിച്ചു.
“നിന്റെ പവിത്രതയിലേക്ക് ബ്രഹ്‌മാസ്‌ത്രത്തെ വെല്ലുന്ന മിന്നൽപ്പിണർപോലെ ഞാൻ എന്റെ ബ്രഹ്മചര്യത്തെ എയ്തിറക്കുകയാണ് പെണ്ണേ,”

ചുറ്റും ഇളം കാറ്റാണ്. ആത്മാവിനെ തൊടുന്ന ജന്നത്തുൽ ഫിർദൗസിന്റെ സുഗന്ധം അതിലലിഞ്ഞു. പൗരസ്ത്യ കരവിരുതിന്റെ മാന്ത്രികത മണക്കുന്ന ജാലകവിരികൾ സുഗന്ധിയായ കാറ്റിലിളകി. കതക് പാളികളെ അലങ്കരിക്കുന്ന ചിത്ര യവനികകളും. വിലയേറിയ ഹോം തീയറ്ററിൽ മൊസാർട്ടിന്റെ സിംഫണി മുറിയിൽ ഊഷ്മളമായ പുഷ്പ്പങ്ങൾ വിരിയിച്ചു.
അപ്പോൾ അൽഫേസ് ശിവന്റെ ജഡ ചിതറിയ നെഞ്ചോടേ മാളവികയിലേക്ക് കുനിഞ്ഞു. അവന്റെ മാതളമണികളുടെ ചുവപ്പിറ്റുന്ന ചുണ്ടുകൾ അവളിലേക്ക് വേനൽക്കുതിരമേലേറി വരുന്ന സൂര്യന്റെ താപമായി. അവൾ സൂര്യനിലലിയാൻ വിതുമ്പിത്തെറിക്കുന്ന വെൺമുകിലായി. ഞരമ്പുകളിൽ നിന്ന് മോഹപ്പുൽച്ചാടികൾ ഭയമേതുമില്ലാതെ താപമിറ്റുന്ന വായുവിലേക്ക് ഉയർന്ന് പൊങ്ങി. തന്റെ മോഹാകാശത്ത് കാമതൃഷ്ണയുടെ ആനക്കറുപ്പൻ മേഘങ്ങൾ പുരുഷമിന്നൽപ്പിണറിൽ ചടുലമായി അമർന്ന് പൊടിയുന്നത് മാളവികയറിഞ്ഞു. വെടിമുഴക്കം! ഇടി മുഴക്കം!!
പിന്നെ മഴയുടെ നീർ പൊടിയുന്നു. ദേഹത്ത് മഴയുടെ മണിമുടികൾ നനവ് പടർത്തുന്നു. ചൂടുറവപ്പൊയ്കകൾ ത്രസിച്ചു വിടരുന്നു. കരിങ്കൽ നിഗൂഢകവചത്തിന്റെ ഒളിവിടങ്ങൾ തിരഞ്ഞ് പരുഷമായി പെരുംചേരകൾ കൈവിരലുകളായും ചുണ്ടുകളായും അരക്കെട്ടിലെ ത്രിശൂല മുനയായും ഇഴഞ്ഞുവരുന്നു….

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *