ശിവനും മാളവികയും [Smitha] 153

“ആഹ്….അആഹ്ഹ്ഹ്…”
മാളവിക സ്വയമറിയാതെ കാലുകളകത്തി.
നെഞ്ചിടങ്ങൾ പരസ്പ്പരം ഞെരിഞ്ഞമരുകയാണ്. മുലകളുടെ തടിച്ച മൃദുലതയും നെഞ്ചിന്റെ വിശാലമായ വിരിവും പരസ്പ്പരം അകന്നുമാറാതെ ഒട്ടിപ്പിടിച്ച് സീതാ പാണിഗ്രഹണം കിനാവ് കാണുന്ന രാവണന്റെ അശോകവനിപോലെ പൂത്തുയരുമ്പോൾ ലിംഗമുനയിൽ നിന്നും അസ്ത്രവർഷങ്ങളുടെ അനുസ്യൂതഹുങ്കാരങ്ങൾ തന്റെ പഴുത്തുരുകുന്ന നീർച്ചാലിലേക്ക് കാളയുടെ കുരൽപോലെയും കുയിലിന്റെ തൊണ്ടയിലെ പുള്ളുവന്റെ കുടംപോലെയും അമർന്നു നിലവിളിക്കുന്നത് മാളവികയറിഞ്ഞു.
അൽഫേസ്…എന്റെ നീർച്ചുണ്ടുകളിലൂടെ നിന്റെ ഓടക്കുഴൽ ഒഴുകിയിറങ്ങുന്നു.
സുഗന്ധിയായ സംഗീതം നമ്മുടെ സംഗമത്തിന് മേൽ നിറയുന്നു….
എന്റെ ഉടൽ ആനന്ദഭൈരവിയായും ഹംസധ്വനിയായും മായാമാളവഗൗളമായും തരംഗിണിയാകുമ്പോൾ നീ കാളിയനായി, നടരാജനായിനർത്തനമാടുന്നു.
എന്റെ ശിവനെ…
നിന്റെ പാർവ്വതിയാണ് ഞാൻ…
ദാക്ഷായണിയുടെ പുനർജ്ജനി….

സുരതാവേഗമൊടുങ്ങിയപ്പോൾ അവർ അതിരിൽ പനമരങ്ങൾ വേലിതീർത്ത തടാകക്കരയിലെ നിലാവിലേക്ക് പോയി.
“അവരെപ്പോൾ വേണമെങ്കിലും കടന്നുവരാം, മാളവിക,”
“ആര്?”
“ഐ എസ്”
“ഐ എസ്!!”
മാളവിക ഞെട്ടിത്തരിച്ചു.
“എന്തിന്?”
“എന്റെ കേരളാ കണക്ഷൻ. മജീദ് ഭായ് ആയി മാറിയ എന്റെ അബ്ബാജാൻ കേരളീയനായ ബാലരാമൻ. എന്റെ നൃത്തം. ശിവ പൂജ! അതൊക്കെ അല്ലാഹുവിന് പൊറുക്കാത്ത ഹറാമാണ് പോലും! എത്രയെത്ര ഹേറ്റ് മെയിൽസ് ആണ് എന്റെ ഇന്ബോക്സിലേക്ക് വരുന്നത്! കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തികൊണ്ട്…! എന്റെ നാട്ടുകാരിയായിരുന്നു മലാല. മലാല യൂസുഫ് സായി. കഴുത്തിന് വെടിയുതിർത്തില്ലേ അവർ? പാവങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞ്!….”
നിലാവിൽ, പനമരങ്ങളുടെ നിഴലിൽ, മാളവിക അൽഫെസിന്റെ വാക്കുകളെ നെഞ്ചിടിപ്പോടെ കേട്ടു.
“ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡയറക്റ്റർ റിച്ചാർഡ് റോഡ്രിഗ്‌സിന്റെ കോൾ ഉണ്ടായിരുന്നു…രണ്ടുപേർ എന്നെ അന്വേഷിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നെന്ന്….അവർ..!”
മാളവിക ബാക്കിപറയാൻ അവനെ അനുവദിച്ചില്ല. ചുണ്ടുകൾ കൊണ്ട് അവൾ അവന്റെ ചുണ്ടുകളെ മുദ്രവെച്ചു.
“അങ്ങനെ പറയല്ലേ!”
അവൾ മിഴിനീർ തുടച്ചു.
“നിനക്ക് എന്തെങ്കിലും പറ്റിയാൽ അൽഫേസ്…! മനുഷ്യാ ….ഞാൻ മരിച്ചുപോകും,”
രാത്രി ഏറെ വൈകിയപ്പോൾ അൽഫേസ് മാളവികയോട് യാത്ര പറഞ്ഞ് പോയി.
പിന്നെ മാളവിക അൽഫേസിനെ കണ്ടിട്ടില്ല.
ഫെഡറൽ പോലീസിന്റെ അന്വേഷണം ഒരിടത്തുമെത്തിയില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *