ശിവനും മാളവികയും [Smitha] 155

“എന്തും ചെയ്യും!”
പിന്നെ അവൾ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു. പിന്നെ അയാളുടെ അടുത്തേക്ക് അൽപ്പം കൂടി ചേർന്നിരുന്നു. അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ തന്റെ മൃദുവായ ചുവന്ന ചുണ്ടുകൾ അയാളുടെ കവിളിലമർത്തി.
“മാളവിക!”
കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പ്രശാന്ത് ചോദിച്ചു.
പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അയാൾ അമ്പരന്നു.
“എന്ത് പറ്റി നിനക്ക്?”
അയാൾ അവളുടെ തോളിൽ കൈവെച്ചു.
“ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി…”
കണ്ണുകൾ തുടച്ച് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
അതൊക്കെ അവൾ അയാളോട് ഒരിക്കൽ പറഞ്ഞിരുന്നു.
പെനിസിൽവാനിയ റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനായിരുന്ന അച്ഛൻ. കുഞ്ഞുനാൾ മുതൽ, എവിടെപ്പോയാലും തന്നിൽ നിന്ന് ഒരുമ്മ വാങ്ങിയതിന് ശേഷമേ അച്ഛൻ എവിടെയും പോകുമായിരുന്നുള്ളൂ. രണ്ടുവർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് രാത്രിയിൽ, മദ്യപിച്ച് ലക്ക് കെട്ട സുഹൃത്തിനെ കൂട്ടിക്കൊണ്ട് വരുവാൻ അച്ഛൻ ഒരു നൈറ്റ് ക്ലബ്ബിലേക്ക് ഡ്രൈവ് ചെയ്ത് പോയി. അന്ന് മാത്രം തന്നോട് ഉമ്മ ചോദിച്ചില്ല.
“അച്ഛൻ എങ്ങോട്ടാ മമ്മി ഇപ്പം പോയെ?”
താൻ അമ്മയോട് ചോദിച്ചു.
“മോളെ ആ ഐപ്പില്ലേ? മൂക്കറ്റം കുടിച്ച് വണ്ടിയോടിക്കാൻ വയ്യാതെ ക്ലബ്ബിലാ. അയാളെ പിക്ക് ചെയ്യാൻ പോയതാ!”
അഞ്ചുമിനിറ്റിനുള്ളിൽ മെസേജ്.
അച്ഛൻ ഡ്രൈവ് ചെയ്ത കാർ ഒരു ഓയിൽ കണ്ടെയിനറുമായി കൊളൈഡ് ചെയ്തു.
ഡ്രൈവ് ചെയ്ത അച്ഛൻ ശിരസ്സും ഉടലും വേർപെട്ട് റോഡിൽ കിടക്കുന്നു.
ശരീരഭാഗങ്ങൾ വാരിപ്പെറുക്കി പെട്ടിയിലാക്കി വീട്ടിലെത്തിച്ചു എൻ പി ഡി വളന്ററിയർമാർ.
അച്ഛന് അന്ത്യചുംബനം നൽകിക്കഴിഞ്ഞ് മാളവിക ബോധരഹിതയായി.
പിന്നെ ദിവസങ്ങളോളം ആശുപത്രിയിൽ.
പ്രശാന്ത് അവളുടെ നിബിഢമായ തലമുടിയിൽ വാത്സല്യത്തോടെ തഴുകി.
“നാട്ടിലൊന്നും വരാറില്ല കാമുകി?”
സാന്ത്വനത്തിന്റെ സുഖമറിഞ്ഞ് അവൾ ചോദിച്ചു.
“ഉണ്ട്…വരാറുണ്ട്…”
കടൽത്തീരത്ത്, ഒരു പാറയൊതുക്കിന്റെ മറവിൽ ഒരു പെൺകുട്ടി കാമുകനെ പ്രണയത്തോടെ ചുംബിക്കാൻ ശ്രമിച്ചതിനും മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു അയാൾ അതിൽ അസ്വാരസ്യം പ്രകടിപ്പിക്കുന്നതും അവർ രണ്ടുപേരും കണ്ടു.

“ജാരനുപോലും കാമമില്ലാത്തൊരു കാലത്താണ് നിന്റെയുമെന്റെയും പൊറുതി മാളവിക!!”
കടൽത്തീരത്ത് കാറ്റിന്റെ അസഹീനതയിൽ നീണ്ട മുടിയിഴകൾ മാടിയൊതുക്കി പ്രശാന്ത് പറഞ്ഞു. മാളവികയുടെ കണ്ണുകളപ്പോൾ അൽപ്പ ദൂരെ ഒട്ടകപ്പുറത്ത് കയറാൻ നാലഞ്ച് തവണ പരിശ്രമിച്ച് പരാജയപ്പെട്ട് കൂട്ടത്തിലുള്ളവരെ ജാള്യതയോടെ നോക്കുന്ന ഒരു പന്ത്രണ്ടു വയസുകാരന്റെ മുഖത്തേക്കു നോക്കുകയായിരുന്നു. എങ്കിലും പ്രശാന്തിന്റെ വാക്കുകളിലും നാക്കിൽ നിന്ന് പുറത്തേക്ക് വരാത്ത പുലഭ്യങ്ങളിലും അവൾ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *