ശിവനും മാളവികയും [Smitha] 155

കാറ്റിൽ നിലത്ത് വീണ ഷാൾ തിരികെ മാറിലേക്കിട്ടുകൊണ്ട് മാളവിക ചോദിച്ചു.
“ഒരിക്കൽ കരിപ്പൂർ എയർപോർട്ട് ലോബിയിൽ നിൽക്കവേ ആണ് വർഷങ്ങൾക്ക് ശേഷം കൃഷ്ണവേണിയെ ആദ്യം കാണുന്നത്. കൂട്ടത്തിൽ ഭർത്താവ് എന്ന് തോന്നിച്ച ഒരാളും പിന്നെ മകനെപ്പോലെ തോന്നിച്ച അൽപ്പം തടിച്ച ഒരാൺകുട്ടിയെയും കാണുന്നത്. കുട്ടി എന്ന് പറഞ്ഞുകൂടാ. ഒരു ഇരുപത്തിരണ്ട് വയസ്സ് കാണണം അവന്. ഓടി അടുത്ത് ചെല്ലാൻ ആഗ്രഹിച്ചു. പക്ഷെ നിയന്ത്രിച്ചു. എന്നെ തിരിച്ചറിയുമോ? നര കയറി അറുപത് വയസ്സിനോടടുക്കുന്ന പ്രായം. തിരിച്ചറിഞ്ഞാലും കൃഷ്ണ സന്തോഷിക്കുമോ? ഇല്ല. കൂടെ ഭർത്താവാണ്. മകനാണ് ഉള്ളത്. വൈ ഷുഡ്‌ ഐ എമ്പറാസ്‌ ഹെർ? കൺട്രോൾ ചെയ്തു….”
മാളവിക അയാളുടെ മുഖത്തേക്ക് നിർന്നിമേഷം നോക്കി.
“പക്ഷെ അവളെ കണ്ടപ്പോൾ കിട്ടിയ ഊർജ്ജം …ഐ കോണ്ട് എക്സ്പ്ലൈൻ ദ വേ ഐം ട്രാൻസ്ഫോമ്ഡ് ….ശരീരത്തിൽ നിന്ന് ഏജ് പമ്പ കടന്ന പോലെ…ആ ഒരു മാസം മൊത്തം എപ്പോഴും മൂളിപ്പാട്ടാണ്…ബെഡ് റൂമിൽ..നടക്കാൻ പോകുമ്പോൾ …ഈവൻ കക്കൂസിൽ പോലും…”
“അല്ല! എനിക്ക് മനസ്സിലാകുന്നില്ല,”
മാളവിക പറഞ്ഞു.
“നിനക്ക് എന്ത് മനസ്സിലാകുന്നില്ല?”
“പിന്നീട് ഒരു ഐ ആർ എസ്സുകാരനായിത്തീർന്ന സാർ എങ്ങനെ ഒരു നക്സലൈറ്റ് ആയി?”
“അത് രാജേഷിനോടുള്ള കലിപ്പ്,”
“ആരാ ഈ ന്യൂ എൻട്രി?”
“രാജേഷോ? കോൺസ്റ്റബിൾ ശേഖരന്റെ മകൻ. ആളുകളെ നക്സലൈറ്റ്കാരെന്ന് ആരോപിച്ച് തല്ലിചതക്കലാണ് രാജേഷിന്റെ അച്ഛന്റെ മുഖ്യതൊഴിൽ അന്ന്…”
“അതിന് രാജേഷിന്റെ അച്ഛനോട് ഇഷ്ടക്കേട് കാണിച്ചാൽ പോരെ? രാജേഷിനോടത് എന്തിന് കാണിക്കണം?”
പ്രശാന്ത് ഉത്തരം പറയാൻ തുടങ്ങി.
തനിക്ക് അങ്ങനെ അതൊക്കെ പറയാൻ കഴിയുന്നു എന്നോർത്ത് അയാൾ അപ്പോൾ അദ്‌ഭുതപ്പെട്ടില്ല.

ചുവന്ന നിറത്തിന്റെ ബാക്ഗ്രൌണ്ടില്‍ കറുത്ത സമചതുരഡിസൈനുള്ള ലുങ്കിയും ചുവന്ന ബ്ലൗസ്സുമാണ് വേഷമെങ്കിലും വെറും ദരിദ്രചുറ്റുപാടിലെ സ്ത്രീയായിരുന്നില്ല റോസിലി. മലപ്പുറം ജില്ലയിലെ ഇങ്ങനത്തെ ചേമഞ്ചേരിയില്‍ മാര്‍ യെല്‍ദോ ഓര്‍ത്തഡോക്സ് പള്ളിയുടെ തെക്കും പൂക്കോട് ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കും പഴയ കച്ചേരിയുടെ പടിഞ്ഞാറുമുള്ള അതിനും കിഴക്ക് കൊടുങ്കാട് തുടങ്ങുന്ന കരിംപോതി മലയുടെ താഴെ പരന്നുഉയര്‍ന്ന്‍ കിടക്കുന്ന, റബ്ബറും കുരുമുകളും തെങ്ങും നിറഞ്ഞ വിശാലമായ പറമ്പിന്‍റെ ഉടമസ്ഥന്‍ തങ്കച്ചന്‍ എന്ന പൌലോസ് കുറുമ്പനാടിന്‍റെ ധര്‍മ്മപത്നിയാണ് മഹതിയാം റോസിലി. മഹതിയാം ബാബിലോണ്‍ എന്ന്‍ ബൈബിളില്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിനക്കറിയാമല്ലോ. ആ ധനികന്റെ ധര്‍മ്മപത്നി എന്ത് കൊണ്ടാവണം അവരുടെ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളായ വിലപിച്ച ഗൌണുകള്‍, കിമോണ, ചുരിദാറുകള്‍ തുടങ്ങിയവയൊന്നും ധരിക്കാതെ ദരിദ്ര സ്ത്രീകളുടെ ദേശീയ വസ്ത്രമായ മുണ്ടും ബ്ലൌസും ധരിക്കുന്നതെന്ന് ചോദിച്ചാല്‍…..
ഹാ, ചോദിക്കൂ…
നീ ചോദിക്കുന്നില്ലേ മാളവികേ?
ശ്യേ ഞാന്‍ ചമ്മി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *