Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
കയ്യെത്തും ദൂരത്ത് ഉണ്ടായതിനു മനസ്സാലെ അമ്മയോട് നന്ദി പറഞ്ഞു
ആരാണെങ്കിലും അവിടെ ഉള്ളവര്‍ ധുരുധ്വേശതോടെ വന്നവര്‍ ആണെങ്കില്‍ ഒരു കൈ നോക്കാന്‍ ഒട്ടും മടിക്കേണ്ടതില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിചു
സാക്ഷ നീക്കി ഒട്ടും ശബ്ദം ഉണ്ടാവാത്ത രീതിയില്‍ കതകു തുറന്നു ഞാന്‍ കോണിപ്പടി ലക്ഷ്യമാക്കി റാന്തലുമായി പതിയെ നടന്നു
കോണി ഇറങ്ങി ഞാന്‍ അകത്തളത്തിലൂടെ നടന്നു നീങ്ങി
അടുക്കള വാതിലാണ് ലക്‌ഷ്യം
മുന്വാ തില്‍ ചിത്രപൂട്ടു പിടിപ്പിച്ചതാണ്, താക്കോല്‍ തിരിച്ചാല്‍ മണികള്‍ കിലുങ്ങും – ആ ശബ്ദം കേട്ടിട്ട് പാലമര ചുവട്ടില്‍ നില്കുചന്നവര്‍ സ്ഥലം വിട്ടാല്‍ അവര്‍ ആരാണെന്നു താന്‍ അറിയില്ലെന്ന് മാത്രമല്ല ഞാന്‍ കണ്ട കാഴ്ച ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്നും മനസ്സില്‍ കിടക്കും
പുറത്തെ ആര്ത്തങലച്ചു പെയ്യുന്ന മഴയുടെ കുളിരില്‍ കരിമ്പടത്തിന്റെ ഉള്ളിലെ ചെറു ചൂട് ആസ്വദിച്ചു പകലത്തെ പണിയുടെ ക്ഷീണത്തില്‍ പണിക്കാര്‍ എല്ലാം മറന്നു അകത്തളത്തില്‍ നിരന്നു കിടന്നു ഉറങ്ങുന്നു
അടുക്കള വാതില്‍ തുറക്കാന്‍ അടുക്കളയിലേക്കു കയറിയ ഞാന്‍ അന്തിച്ചു പോയി
അടുക്കളവാതില്‍ തുറന്നു കിടക്കുന്നു
കാവലിനു ഇരിക്കും പോലെ ഒരു കരിമ്പൂച്ച വാതില്‍ പടിയില്‍ ഇരുന്നു എന്നെ തുറിച്ചു നോക്കുന്നു
എന്നെ കണ്ടതും ഒന്ന് മുരണ്ടു കൊണ്ട് പുറത്തേക്കു ഇറങ്ങിയോടി
ഇതാരാണ് തുറന്നു ഇട്ടതു? അമ്മയും ചേച്ചിയും ആണ് അവസാനം അടുക്കളയില്‍ ഉണ്ടായിരുന്നത്
കതകു അടയ്കുന്ന ശബ്ദം ഞാന്‍ കേട്ടതുമാണ്
ചിന്തിച്ചു നിന്നു സമയം കളയാനില്ലതിരുന്നത് കൊണ്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി
പാല ചുവട്ടില്‍ നിന്നവര്‍ മോഷണം നടത്തി ഇതിലെ ഇറങ്ങിയ കള്ളന്മാര്‍ ആയിക്കൂടെ ? ആളുകളെ ഭയപ്പെടുത്താന്‍ സ്ത്രീവേഷം കെട്ടിയത് ആയിക്കൂടെ? ഒരുപക്ഷെ അതാവില്ലേ മഴയത്തും നനയാത്ത മുടി ഒരാള്ക് കണ്ടത്? കയ്യോടെ പിടിച്ചേ പറ്റൂ
വശത്ത് അരമതിലില്‍ ഇരുന്ന തോപ്പിക്കൂട എടുത്തു തലയില്‍ വെച്ചു
മഴത്തുള്ളികളുടെ എറിച്ചില്‍ റാന്തല്‍ ചില്ലിലേക്ക് വീഴാതിരിക്കാന്‍ ഞാന്‍ അത് ഉയര്ത്തി പിടിച്ചു
തിരി ഉയര്തില
ദൂരെ നിന്നും നാളം കാണാതിരിക്കാന്‍ അരമതിലില്‍ ഇരുന്ന ഒരു പാളയുടെ കഷണം എടുത്തു ചെറിയൊരു മറ ഉണ്ടാക്കി
മുന്പിനല്‍ നടക്കുന്നിടതെക്ക് മാത്രം നല്ല വെളിച്ചം കിട്ടുന്ന
💬 Comments
View all comments