Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
വശത്തില്‍ ആക്കി മുന്നോട്ടു നടന്നു
ചെരിപ്പിടാന്‍ ഓര്കാതിരുന്നത് കൊണ്ട് തണുത്ത വെള്ളത്തില്‍ ചവുട്ടി കാലുകള്‍ മരച്ചു തുടങ്ങി
കാറ്റ് വീശി അടിച്ചുകൊണ്ടെയിരുന്നു
തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ചു കയറാന്‍ തുടങ്ങിയപ്പോളെക്കും ഞാന്‍ തെക്കേ മുറ്റത്ത് എത്തിയിരുന്നു
പാല തറയുടെ ഭാഗത്തേക്ക് ദൃഷ്ടി ഉറപ്പിച്ചു തെക്കേ മുറ്റത്ത് നിന്നും തൊടിയിലേക്ക് ഇറങ്ങുന്ന പടികളിലൂടെ ഇറങ്ങി ഞാന്‍ തൊടിയിലേക്ക് ഇറങ്ങി
പാലമരം അല്പഭ ദൂരത്തായി നിഴല്‍ പോലെ കാണാം
കാറ്റും മഴയും അതിനു സമ്മാനിച്ച വിറയും തുള്ളലും നിലച്ചിട്ടില്ല
ഓരോ ചുവടു മുന്നോട്ട് വെയ്കുംതോറും അടിവയറ്റില്‍ നിന്നും ഒരു ആളല്‍ മുകളിലേക്ക് കയറും പോലെ അനുഭവപ്പെട്ടു തുടങ്ങി
തൊടിയില്‍ തളം കെട്ടി നിന്ന മഴ വെള്ളക്കെട്ടിലൂടെ പമ്മി പതുങ്ങി ചെറകെ ചെറുകെ പാലതറയുടെ അടുത്തെത്തിയ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി
അവിടെ മനുഷ്യരൂപം പോയിട്ട് ദൂരെ നിന്നും നോക്കിയാല്‍ മനുഷ്യരൂപം തോന്നിക്കാനും തക്ക വണ്ണത്തില്‍ മരത്തില്‍ നിന്നും വീണ ഒരു മരച്ചില്ല പോലും ഉണ്ടായിരുന്നില്ല
ഉറക്കപ്പിച്ചില്‍ എന്തോ തോന്നിയതിന്റെ പുറത്തു എന്തോ വെല്യ കണ്ടുപിടുത്തം നടത്താന്‍ വെല്യ പാട്ടാവിന്റെ ചുരികയും എടുത്തു ഇറങ്ങിയ തന്‍മണ്ടത്തരം ഓര്ത്തു ചിരിപൊട്ടി
ചിരിക്കാന്‍ ഉണ്ടായ ആ തോന്നല്‍ നൈമിഷികം ആയിരുന്നു – എല്ലാം എന്റെ തോന്നല്‍ ആയിരുന്നു എങ്കില്‍, അടുക്കള വാതില്‍ തുറന്നു കിടന്നത് എങ്ങനെ? ഇനി അതല്ല എങ്കില്‍ ഞാന്‍ താഴത്തെ നിലയില്‍ എത്തിയപ്പോഴേക്കും ഇവിടെ നിന്നിരുന്ന കള്ളന്മാര്‍ അടുക്കള വാതില്‍ വഴി ഉള്ളില്‍ കയറിയതാവില്ലേ? അങ്ങനെ എങ്കില്‍ പുറത്തെയ്ക് ഇറങ്ങിയതല്ലേ ഏറ്റവും വലിയ മണ്ടത്തരം ആയി പോയത്! – ഞാന്‍ ഞെട്ടിത്തിരിഞ്ഞു
വീടിനുള്ളില്‍ അവരുണ്ടാവും എന്നോര്ത്ത്ി എല്ലാ ശക്തിയും സംഭരിച്ചു ഞാന്‍ ഓടാന്‍ തുടങ്ങി
പടിക്കെട്ട് കയറാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും വീണ്ടും സ്ത്രീയുടെ ചിരി! മഴപ്പെയ്തു കാരണം , പെയ്ത വെള്ളത്തിലേക്ക് തന്നെ വീണ്ടും വെള്ള തുള്ളികള്‍ പതിക്കുമ്പോള്‍ ഉള്ള ചിലമ്പല്‍, മുന്പ്ള മുറിയില്‍ വെച്ചു സ്ത്രീയുടെ ചിരി ആയി പറ്റിച്ച ശബ്ദം, അതിനിയും എന്നെ മണ്ടനാക്കാന്‍ അനുവദിച്ചു കൂടാ
ഞാന്‍ പടിക്കെട്ട് ആഞ്ഞു കയറി
മുറ്റത്തേക്ക് കാലെടുത്തു വെച്ചതും പിന്നില്‍
💬 Comments
View all comments