Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
ചോദിച്ചു.
“ഇതാണോ ഇപ്പോ ഇത്ര വെല്യ ആനക്കാര്യം. ഇന്ന് തന്നെ വലിയമ്പലത്തിന്റെ അവിടെല്ലാം ഒന്ന് കറങ്ങി ആളിവിടെ ഉണ്ടോ എന്ന് അന്വേഷിച്ചേക്കാം. കൊച്ചമ്പ്രാൻ ഒന്ന് സന്തോഷമായിട്ട് ഇരിക്കുന്നെ” ശേഖരൻ നിലത്തു കുത്തിയിരുന്ന് കൊണ്ട് പറഞ്ഞു.
“വിഷമം ആയിട്ട് അല്ലടാ ഒരു തരം നൊമ്പരം ആണു. അതുപോലെ അവളോടൊപ്പം പണ്ട് പാറയിടുക്കിൽ ചിലവിട്ട നിമിഷങ്ങൾ. അതിന്റെ അർത്ഥതലങ്ങൾക്കു ഇന്ന് വേറെ പരിവേഷമാണ്. ഏഴു നിറങ്ങളാണ്. അതു പുറത്തേക്ക് അണ പൊട്ടി ഒഴുകാൻ വെമ്പുന്നു” എന്നു ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും മനസ്സിലാവാതെ ശേഖരൻ വായും പൊളിച്ചു എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്റെ സാഹിത്യഭാഷ കേട്ട് മിഴിച്ചു നിന്ന അവനെ കണ്ടപ്പോൾ അറിയാതെ എനിക്ക് ചിരിപൊട്ടി. ഞാനൊന്ന് ചിരിച്ചു കൊണ്ട് കൂട്ടിച്ചേർത്തു.
“നീ അന്തം വിടണ്ട. പറഞ്ഞതിന്റെ അർത്ഥം എനിക്ക് അവളെ ഓർത്തിട്ട് കഴയ്ക്കുന്നു എന്നെ ഒള്ളു”
അത് കേട്ടപ്പോൾ ശേഖരനും പൊട്ടിച്ചിരിച്ചു.
“ഹഹഹ.. ഇത് ഇങ്ങനെ നാടകത്തിലും സിനിമായിലും ഒക്കെ പറയുന്നത് പോലെ പറഞ്ഞാൽ എനിക്ക് എങ്ങനെ മനസ്സിലാകാനാണ് തമ്പ്രാ.. ഇനിയിപ്പോ കൊച്ചമ്പ്രാട്ടി നാട്ടിൽ ഇല്ലെങ്കിലും ഇതിനു പരിഹാരം വേറെയും ഉണ്ടല്ലോ!”
അവന്റെ മറുപടിയിൽ ഒരല്പം ശൃംഗാരം കലർന്നിരുന്നു.
“വേറെ പരിഹാരമോ?” ഞാൻ അതിശയോക്തി പ്രകടിപ്പിച്ചു. അപ്പോൾ അവൻ ഒന്നുകൂടെ അടുത്തേക്ക് കുന്തക്കാലിൽ നീങ്ങി ഇരുന്നിട്ട് വേറാരും കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് പറയും പോലെ ശബ്ദം അല്പം താഴ്ത്തി കൊണ്ട് പറഞ്ഞു:
“കൊച്ചമ്പ്രാന് താരേച്ചിയെ അറിയില്ലേ? മന്ത്രവാദിനി എന്ന് വിളിക്കുന്ന താര?”
അവളുടെ പേർ കേട്ടപ്പോൾ എന്റെ നെഞ്ചിൽ കൂടെ ഒരു വെള്ളിടി പാഞ്ഞു.
“ഹാര്.. ആ ഒരുമ്പെട്ടവളോ?” ഞാനൊന്ന് ഞെട്ടി കൊണ്ട് ശേഖരനെ നോക്കി.
താരയെ പറ്റി അറിയാവുന്നതു ആയിട്ട് രണ്ടു കാര്യങ്ങൾ മാത്രമേയുള്ളു - നാട്ടിലെ സവർണ്ണർ ആയ ആണുങ്ങളെ എല്ലാവരെയും വശീകരിച്ചു വീട്ടിൽ എത്തിച്ചു കാമം തീർത്ത ശേഷം അവരുടെ ലിംഗങ്ങൾ മുറിച്ചെടുത്തു സൂക്ഷിച്ചിട്ട് അതു കൊണ്ട് മന്ത്രവാദം ചെയ്തു നാട് മുടിക്കാൻ കച്ച കെട്ടി ഇറങ്ങിയവൾ - പച്ച ചാണകത്തിനു പോലും തീ പിടിപ്പിക്കാൻ പോന്ന വിധമുള്ള കാമാഗ്നി ഉള്ളിലും അതിനു പോന്ന
💬 Comments
View all comments