Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
ഒളിഞ്ഞും തെളിഞ്ഞും കളിച്ചിട്ടുണ്ടെന്നും ഒരു ശ്രുതിയുണ്ട്.
സ്വാതന്ത്ര്യം കിട്ടിയ ശേഷവും മുതലെടുപ്പ് തുടർന്ന് കൊണ്ട് പോന്നിരുന്ന ആ നാട്ടിലെ ജന്മിമാർക്ക് എതിരെ ഏകദേശം അഞ്ചാറ് വർഷം മുൻപേ ഒരു ഊമക്കത്തു തിരുവനന്തപുരത്തു മുഖ്യമന്ത്രി ആഫിസിലേക്ക് ചെന്നു. അതിനെ തുടർന്ന് നാട്ടിൽ ഒരു അന്വേഷണ കമ്മീഷനും വന്നു. നാട്ടിലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ ഒരു തൊഴിലാളി ക്ഷേമ സമിതി രൂപീകരിക്കപ്പെട്ടു. കൂലി പണമായി കിട്ടുന്നതിനും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നതിനും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാം വ്യെവസ്തകൾ ഉണ്ടായി.
അതോടെ പണിയെടുപ്പിച്ചിട്ടു കൂലി ലാഭിക്കാനായി ഉപയോഗിച്ചു പഴകിയ തുണി കൊടുത്തും, കൂലിക്കു പകരം നിലവാരം കുറഞ്ഞ അരി നിസ്സാര തുകയ്ക്കു പട്ടാമ്പിയിൽ നിന്നും വരുത്തി കൊടുത്ത് സവർണ്ണ ജാതിയുടെ അധികാരക്കോൽ കൊണ്ട് ആളുകളെ നിയന്ത്രിച്ചും, ചൂഷണം ചെയ്തും ജീവിച്ചിരുന്ന ജന്മിമാരുടെ കാലം അവസാനിച്ചു. അത് വരെയും കീഴ്ജാതിയിൽ പെട്ടവരുടെ കുട്ടികളെ സർക്കാർ വക സ്കൂളിൽ പോലും പോകാൻ ജന്മിമാർ സമ്മതിച്ചിരുന്നില്ല.
അവർക്കു ചിന്തിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ബുദ്ധിയോ സാമർത്യമോ കഴിവോ ഉണ്ടാകാത്ത വിധം അവരെ മാനസികമായി തളർത്തി കളയുക, ജീവൻ മാത്രം നിലനിർത്തി അവരുടെ അവകാശങ്ങൾ അവർ തിരിച്ചറിയാത്ത വിധം അവരെ അന്ധരാക്കി കളയുക, അതിലൂടെ അവരെ നിയന്ത്രിച്ചു ചൊല്പടിക്കു നിർത്തുക. ഇതായിരുന്നു അന്നത്തെ സവർണ മേലാളന്മാരുടെ ഉദ്ദേശം. അവരുടെ സകല പദ്ധതികളുടെയും കടയ്ക്കൽ കത്തി വെച്ച ആ എഴുത്തു സർക്കാരിലേക്ക് എഴുതി അയച്ചത് നാട്ടിലെ തന്നെ വിദ്യാഭ്യാസമുള്ള ആരെങ്കിലും അല്ലാതിരിക്കാൻ തരമില്ലെന്നും,
വിദ്യാഭ്യാസമുള്ള എന്നാൽ സ്വന്തമായി ഭൂസ്വത്തുക്കൾ ഒന്നും ഇല്ലാത്തതുമായ ആരോ ഒപ്പിച്ച പണിയാണെന്നും, അവർ ഐകകണ്ടേന പ്രഖ്യാപിച്ചു. അപ്രകാരം ഈ നാട്ടിൽ ഉള്ളവർ ആയിട്ട് അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുള്ളത് കൊണ്ട് അതും അവരുടെ പിടലിക്ക് ആയി. അപഖ്യാതി കേൾക്കുന്നത് ഒരു പുതിയ കാര്യം അല്ലാതിരുന്നത് കൊണ്ട് അന്നത്തെ നമ്പിയങ്ങുന്നു നീലകണ്ഠൻ നമ്പി (ധനശ്രീയുടെ അച്ഛൻ) അതിനെ ചൊല്ലി പ്രതികരിക്കാനും പോയില്ല.
എഴെട്ടു വയസ്സുള്ള സമയത്ത് ചേച്ചിയുടെ കൈയ്യും പിടിച്ചു ഇതുവഴി പോകുമ്പോൾ ഈ കടവുകളിൽ നിന്നും കനപ്പ് പിടിച്ച വെളിച്ചെണ്ണയുടെയും ഉപ്പുമാങ്ങ ഭരണിയുടെ
💬 Comments
View all comments