0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]

Author : kkstories Read All Parts 421

ഉള്ളിലെ ചുനയുടെ മണവും ആയിരുന്നു അലയടിച്ചിരുന്നത്. പതിയെ പതിയെ അത് വില കുറഞ്ഞ വാസന സോപ്പിന്റെയും ചെറിയ പ്ലാസ്റ്റിക് കൂടുകളിൽ കടകളിൽ നിന്നും ലഭിക്കുന്ന ഹെയർ ഓയിലുകളുടെയും മണമായി മാറി.

സ്കൂളിൽ ശേഖരൻ ഉൾപ്പടെ കീഴ്ജാതിയിൽ പെട്ട പലർക്കും വരാൻ ഉണ്ടായിരുന്ന വിലക്കുകൾ മാറി. അവരിൽ പ്രായം എത്തിയവർക്കു ആറാം തരത്തിൽ നേരിട്ട് പ്രവേശനം കൊടുക്കുവാൻ തുടങ്ങി. മഞ്ഞല പിടിച്ച പഴകിയ വെളുത്ത തുണികൾക്കു പകരം പണിക്കാരുടെ മക്കൾ പലരും നിറമുള്ള തുണികൾ ധരിക്കാൻ തുടങ്ങി. എങ്കിലും ജന്മിമാരുടെ ഉള്ളിലെ അമർഷവും മുറുമുറുപ്പും വിധേയരുടെ ഉള്ളിലെ മുറിവുകളും അതുപോലെ തന്നെ നില നിന്നിരുന്നു.

കവുങ്ങിൻ തോട്ടത്തിന്റെ അരികു പിടിച്ചു കിഴക്കോട്ടു നടന്നു ഞങ്ങൾ അരുവിയിൽ നിന്നും തോട് ഉത്ഭവിക്കുന്ന സ്ഥലത്ത് എത്തി. അവിടെ വെള്ളത്തിൽ അധികം ശക്തിയില്ലാത്ത ചുഴികൾ കാണാമായിരുന്നു. സാമാന്യം നല്ല മുഴുപ്പുള്ള പരൽ മീനുകളുടെ കളകൾ കണ്ണാടി പോലെയുള്ള വെള്ളത്തിൽ കൂട്ടം കൂടി നിന്നിരുന്നു. സന്ധ്യ മയങ്ങുമ്പോൾ ഈ മീനുകൾ അരുവിയിലെ തണുത്ത വെള്ളത്തിലേക്ക് കയറും.

അതേ പോലെ തന്നെ താഴെ പാടത്തെ ചേറ്റിൽ കുത്തി മറിയുന്ന വരാലുകളും വാകമീനുകളും തണുത്ത വെള്ളത്തിന്റെ ഹരം നുകരാൻ നീന്തി കയറും. ഇവിടെയാണ്‌ പറയ ചെറുക്കന്മാർ സ്ഥിരമായി മുളങ്കൂടുകൾ ഇട്ടു മീൻ പിടിക്കുന്നത്. തോട് ഒഴുകി പുഴയിൽ ചെന്ന് ചേരുന്നിടത്തെ സ്ഥിതിയും ഇത് തന്നെ. ഞാൻ നിലത്തു നിന്നും ഒരു ചെറിയ കല്ലെടുത്തു പരൽ മീനുകളുടെ ഒരു കൂട്ടത്തിലേക്ക് എറിഞ്ഞു. വേലയ്ക്കു ആകാശത്തു പൊട്ടുന്ന കുട വിരിഞ്ഞത് പോലെ മീനുകൾ പല വഴിക്കായി ചിന്നി ചിതറി.

“തമ്പ്രാനെ ഞാനിവിടെ കൊണ്ടുവന്നത് മത്സ്യക്കൂതിയിൽ മാക്രിക്കുണ്ണ കേറുന്നത് കാണാനല്ല” അവന്റെ വർത്തമാനം കേട്ട് എനിക്ക് ചിരിപൊട്ടി. ചിരിയടക്കാൻ കഴിയാതെ ഞാൻ അവിടെ നിലത്തു കുത്തിയിരുന്ന് ചിരിക്കാൻ തുടങ്ങി.

“എന്റെ തമ്പ്രാ ഒന്ന് വരുന്നുണ്ടോ. പിന്നെ ചിരിക്കാം” അവൻ ഭാവഭേദമന്യേ പറയുന്നത് കണ്ടപ്പോ എനിക്ക് വീണ്ടും ചിരി വന്നു. കണ്ണിൽ നിന്നും വന്ന വെള്ളം തുടച്ചു കൊണ്ട് ഞാൻ അവന്റെ പിന്നാലെ വീണ്ടും വെച്ചു പിടിച്ചു. അരുവിയിൽ ഇറങ്ങി മുട്ടോളം വെള്ളത്തിൽ കൂടെ

💬 Comments

View all comments