Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
നടന്നു. അവന്റെ ലക്ഷ്യം കുറച്ചു അകലത്തായി അരുവിയുടെ നടുക്കുള്ള ചെറുതുരുത്തു ആയിരുന്നു. പണ്ടേപ്പോഴോ ഒഴുകി വന്നു ഉറച്ച ഉരുളൻ പാറകളിൽ ചെളി അടിഞ്ഞു രൂപപ്പെട്ട ആ തുരുത്തിൽ പിന്നീട് കൈതകാടുകളും ഒട്ടൽ മുളകളും വളർന്നു പന്തലിച്ചു.
അരുവിയെ രണ്ടായി വകഞ്ഞു മാറ്റി നിലകൊള്ളുന്ന മാതേവത്തുരുത്തു മഴക്കാലത്തു അരുവിയിൽ വെള്ളം ഉയരുമ്പോൾ മുങ്ങി പോകും. ആ സമയത്ത് അതിൽ വളർന്നു നിൽക്കുന്ന ചെടികളുടെയും മുളകളുടെയുടെയും തലപ്പു മാത്രമേ വെള്ളത്തിനു മുകളിൽ കാണാൻ കഴിയു. മുൻപൊരിക്കൽ അവന്റെ കൂടെ അവിടെ പോയത് മൈന കുഞ്ഞുങ്ങളെ പിടിക്കാൻ ആയിരുന്നു. ഇന്നിപ്പോ എന്ത് മന്ത്രവാദത്തിന് ആണോ ഇവൻ എന്നെ വിളിച്ചോണ്ട് പോകുന്നത് എന്ന് ഞാൻ ഓർത്തു.
തുരുത്തിൽ കയറിയപ്പോൾ ശേഖരൻ എന്റെ നേരെ തിരിഞ്ഞിട്ട് ശബ്ദം ഉണ്ടാക്കരുത് എന്ന് ചുണ്ടത്തു വിരൽ വെച്ചു ആംഗ്യം കാണിച്ചു. കാടുകൾ പതിയെ വകഞ്ഞു മാറ്റി നിലത്തെ ചുള്ളിലുകളിൽ ചവിട്ടുമ്പോൾ ഉള്ള ഒച്ച പോലും അമുക്കി കൊണ്ട് മുന്നോട്ട് നീങ്ങിയ അവന്റെ പിന്നാലെ ഞാനും പതിയെ നീങ്ങി. അല്പം മുന്നോട്ട് ചെന്നപ്പോൾ നില്കാൻ ആംഗ്യം കാണിച്ചിട്ട് അവൻ വീണ്ടും മുന്നോട്ട് നടന്നു. കൈത കാടിന്റെ മുൻപിൽ കുത്തിയിരുന്നിട്ട് ഒരു ചെറിയ കമ്പെടുത്തു അവൻ പതിയെ ഇലകൾ വകഞ്ഞു മാറ്റി അതിന്റെ ഇടയിലെ വിടവിലൂടെ എവിടേക്കോ എത്തി നോക്കി.
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൻ എന്നെ നോക്കി വരാൻ ആംഗ്യം കാണിച്ചു. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവന്റെ അടുത്തു ചെന്നു കുത്തിയിരുന്നപ്പോൾ ഇലകളുടെ വിടവിലേക്ക് വിരൽ ചൂണ്ടി കാണിച്ചു അവൻ. ഞാൻ ആ വിടവിലൂടെ നോക്കിയപ്പോൾ ആരുവിയുടെ അങ്ങേ കരയിൽ കാൽവണ്ണകളുടെ പകുതിയോളം വെള്ളത്തിൽ തിരിഞ്ഞു നിന്നു കൊണ്ട് ഒരു ഒറ്റമുണ്ട് മുലയ്ക്കൊപ്പം ഉടുത്ത സ്ത്രീ തുണി തിരുമ്മുകയാണ്. നനഞ്ഞൊട്ടിയ മുണ്ടിന് മുകളിലൂടെ അവളുടെ കൊഴുത്തുരുണ്ട ചന്തിയുടെ പാളികൾ തുണി തിരുമ്മുന്നതിന് അനുസരിച്ചു ഇളകി കുലുങ്ങുന്നു.
കാതിലെ വെള്ളി കമ്മലുകളുടെ ഞാത്ത് താളത്മകമായി തുളുമ്പുന്നു. ഉച്ചിക്ക് മുകളിൽ ഉരുട്ടി കെട്ടിയ തലമുടി കാരണം ചെറിയ തലമുടി നാരുകളുടെ സൃമ്ഖല ഉള്ള വെളുത്ത പിൻകഴുത്തു ഇളം വെയിലിൽ തിളങ്ങുന്നു.
💬 Comments
View all comments