Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ]
എന്തൊക്കെയോ തരം കണ്ണുകൾ ആണു ജന്മനാ കിട്ടുന്നത് എന്ന് തോന്നുന്നു.
ആ കണ്ണിലൂടെ കാണുന്ന കാഴ്ച പോലും വേറെയാണ്. മുഴുവൻ ഒന്നും അറിയില്ലെങ്കിലും കുറച്ചൊക്കെ എനിക്കും അറിയാം. താരേച്ചി ഇന്ന് ഇങ്ങനെ ജീവിക്കുന്നതിന്റെ കാരണം ഈ നാട്ടിലെ ചില മേലാളന്മാർ തന്നെയാ“ അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു. അറിഞ്ഞു കൊണ്ടല്ലങ്കിൽ കൂടി എന്റെ വാക്കുകൾ അവനെ ഒന്ന് പിടിച്ചുലച്ചു എങ്കിൽ അതിനു പിന്നിൽ തക്കതായ കാരണം എന്തോ ഉണ്ടാവണം എന്നന്റെ മനസ് പറഞ്ഞു.
ഞാൻ അവന്റെ തോളിൽ പിടിച്ചു എന്റെ നേരെ തിരിച്ചു നിർത്തി.
“നിനക്ക് എല്ലാം അറിയില്ല എങ്കിൽ അറിയാവുന്നത് എന്താണെന്ന് വെച്ചാൽ അത് എന്നോട് പറയു നീ. എനിക്ക് ഒരു clarity കിട്ടുന്നില്ല അതാ”
Clarity എന്ന് ആദ്യമായി കേട്ടപ്പോ ശേഖരൻ ഒന്ന് അമ്പരന്നു.
“അത്രേയുള്ളൂ, അതിപ്പോ നമുക്ക് വേറെ വഴിയുണ്ടാക്കാമല്ലോ. നല്ല കാരിറ്റി ഉള്ള ഒരു വാണം വിടീപ്പിക്കുന്ന കാര്യം ഞാനേറ്റു തമ്പ്രാ”
Clarity എന്നുള്ള വാക്ക് അറിയാത്തത് കൊണ്ട് അവൻ വിചാരിച്ചത് വിട്ട വാണത്തിന് വേണ്ടത്ര സുഖം കിട്ടിയില്ല എന്ന് ഞാൻ പരാതി പറഞ്ഞു എന്നായിരുന്നു. എനിക്ക് ചിരിയും അതോടൊപ്പം തന്നെ അനുകമ്പയും തോന്നി.
“അതല്ലടാ പറഞ്ഞത്. ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലാവാഞ്ഞിട്ടാണ്. എനിക്ക് വെക്തമായി ഒന്നും അങ്ങോട്ട് തിരിയുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. ഈ താര എന്ന് പറയുന്ന ആൾ എനിക്ക് വലിയ എന്തോ ഒരു സംഭവം ആയിട്ടാണ് തോന്നുന്നത്. നിനക്ക് അറിയാവുന്നതു എന്താണെന്ന് വെച്ചാൽ നീ പറയ് “
ശേഖരൻ തെല്ലോന്നു ആലോചിച്ചു. എന്നിട്ട് മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു “തമ്പ്രാൻ വാ, അറിയുമ്പോൾ എല്ലാം അറിയണം. എല്ലാം അറിയാവുന്ന മൂപ്പൻ തന്നെ പറയുന്നതല്ലേ അതിന്റെ ഭംഗി. കൂട്ടത്തിൽ എനിക്കും അറിയണം.”
കാടും പടലും വകഞ്ഞു മാറ്റി ഞങ്ങൾ തുരുത്തിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗം കൂട്ടി. ചെറുതായി സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു. സൂര്യപ്രകാശം ഇല്ല. ആകാശത്തു അരണ്ട വെളിച്ചം മാത്രം. ആ അരണ്ട വെളിച്ചതിൽ ഞങ്ങൾ വീണ്ടും അരുവിയിലെ വെള്ളത്തിലൂടെ നടന്ന് തോടും അരുവിയും
💬 Comments
View all comments